2010 ജൂലൈ 28, ബുധനാഴ്‌ച

സിതാരയുടെ കഥകളിലെ ഫെമിനിസം - ഒരു പഠനം

ഉത്ത­രാ­ധു­നിക സാ­ഹി­ത്യ­ധാ­ര­യു­ടെ ഭാ­ഗ­മാ­യാ­ണ്‌ മല­യാ­ള­ത്തില്‍ സ്‌­ത്രീ­വാദ സാ­ഹി­ത്യം( feminist litarature) ഒരു പ്ര­സ്‌­ഥാ­ന­മാ­യി രൂ­പ­പ്പെ­ട്ട­ത്‌. സ്‌­ത്രീ­വാ­ദി­ക­ളു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌ നയ­രൂ­പീ­ക­ര­ണ­വും ആശ­യ­പ­ര­മായ പി­ന്തു­ണ­യും നല്‍­കു­ക­യാ­ണ്‌ ഇതി­ന്റെ ലക്ഷ്യം. നി­യ­ത­മായ നി­യ­മാ­വ­ലി­ക­ളോ­ടും പ്ര­ത്യ­യ­ശാ­സ്‌­ത്ര പി­ന്തു­ണ­യോ­ടും കൂ­ടി മല­യാ­ള­ത്തില്‍ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം ആരം­ഭി­ച്ച­ത്‌ തൊ­ണ്ണൂ­റു­ക­ളു­ടെ ആരം­ഭ­ത്തി­ലാ­ണ്‌. കൃ­ത്യ­മാ­യി പറ­ഞ്ഞാല്‍ സാ­റാ ജോ­സ­ഫി­ന്റെ പാ­പ­ത്തറ എന്ന കഥാ­സ­മാ­ഹ­ര­ത്തോ­ടു­കൂ­ടി. തൊ­ണ്ണൂ­റു­ക­ളു­ടെ ഉത്ത­രാര്‍­ദ്ധ­ത്തില്‍ മല­യാള ചെ­റു­ക­ഥാ രം­ഗ­ത്ത്‌ കട­ന്നു­വ­ന്ന യു­വ­ക­ഥാ­കാ­രി­യാ­ണ്‌ സി­താ­ര. എസ്‌. മല­യാള സാ­ഹി­ത്യം ഇനി­യും പഠന വി­ധേ­യ­മാ­ക്കി­യി­ട്ടി­ല്ലാ­ത്ത കഥാ­കാ­രി കൂ­ടി­യാ­ണ­വര്‍. ഉശി­രും ചു­ണ­യു­മു­ള്ള ഇന്നി­ന്റെ പെണ്‍­കു­ട്ടി­ക­ളെ തന്റെ കഥ­ക­ളി­ലൂ­ടെ ആവി­ഷ്‌­ക്ക­രി­ക്കു­ന്ന കഥാ­കാ­രി തന്റെ ഫെ­മി­നി­സ്റ്റ്‌ ആഭി­മു­ഖ്യം തു­റ­ന്ന്‌ പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ള്ള­താ­ണ്‌.

ഫെ­മി­നി­സം- ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം ഒരു അവ­ലോ­ക­നം
ഫെ­മി­നി­സം ചരി­ത്ര­പ­ര­മായ അന്വേ­ഷ­ണം

ജീ­വ­ശാ­സ്‌­ത്ര­പ­ര­മായ ചില വ്യ­ത്യാ­സ­ങ്ങള്‍ ഒഴി­ച്ചാല്‍ ജന­നം കൊ­ണ്ട്‌ സ്‌­ത്രീ­യും പു­രു­ഷ­നും തു­ല്യ­രാ­ണ്‌. പക്ഷേ സഹ­സ്രാ­ബ്‌­ദ­ങ്ങ­ളാ­യി സ്‌­ത്രീ­കള്‍ നി­ന്ദി­ത­രും പീ­ഡി­ത­രു­മാ­യി പു­രുഷ മേല്‍­ക്കോ­യ്‌­മ­യ്‌­ക്ക്‌ അധീ­ന­രാ­യി കഴി­യു­ന്നു. സമൂ­ഹ­ത്തില്‍ സ്‌­ത്രീ­കള്‍ അനു­ഭ­വി­ക്കേ­ണ്ടി­വ­രു­ന്ന അസ­മ­ത്വ­ങ്ങള്‍­ക്കും ചൂ­ഷ­ണ­ങ്ങള്‍­ക്കും എതി­രെ സ്‌­ത്രീ­കള്‍ നട­ത്തു­ന്ന സമ­ര­ങ്ങള്‍­ക്കും ആശയ പ്ര­ച­ര­ണ­ങ്ങള്‍­ക്കും ഫെ­മി­നി­സം എന്ന്‌ പൊ­തു­വില്‍ പറ­യാം.

പു­രാ­തന കാ­ലം മു­തല്‍ തന്നെ സ്‌­ത്രീ­കള്‍ പു­രു­ഷാ­ധി­പ­ത്യ വ്യ­വ­സ്ഥി­തി­ക്കു കീ­ഴ്‌­പെ­ടേ­ണ്ടി­വ­ന്ന­തി­നു പ്ര­ധാ­ന­മാ­യും രണ്ടു കാ­ര­ണ­ങ്ങ­ളാ­ണു­ള്ള­ത്‌. ഒന്ന്‌ കു­ടും­ബം എന്ന വ്യ­വ­സ്ഥി­തി­യു­ടെ ഉല്‍­ഭ­വം. മറ്റൊ­ന്ന്‌ മനു­ഷ്യ­ശി­ശു­ക്ക­ളു­ടെ നീ­ണ്ട ശൈ­ശ­വം. കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തോ­ടൊ­പ്പം വി­ക­സി­ച്ചു­വ­ന്ന ഒന്നാ­ണ്‌ സ്വ­കാ­ര്യ സ്വ­ത്തെ­ന്ന സങ്ക­ല്‌­പം. താ­ത­വ­ഴി സമൂ­ഹ­ത്തില്‍ താ­നു­ണ്ടാ­ക്കിയ സ്വ­കാ­ര്യ­സ്വ­ത്തു­കള്‍ തന്റെ സന്ത­തി­കള്‍­ക്ക്‌ ലഭി­ക്ക­ണ­മെ­ന്ന്‌ പു­രു­ഷന്‍ ആഗ്ര­ഹി­ക്കു­ന്നു. സന്ത­തി­കള്‍ തന്റെ തന്നെ­യെ­ന്ന്‌ ഉറ­പ്പു­വ­രു­ത്ത­ണ­മെ­ങ്കില്‍ സ്‌­ത്രീ­ക്ക്‌ പര­പു­രുഷ സമ്പര്‍­ക്ക­മി­ല്ലെ­ന്ന്‌ ഉറ­പ്പു­വ­രു­ത്ത­ണം. അങ്ങ­നെ­യാ­ണ്‌ ഗൃ­ഹ­ത്തി­ന്‌ പു­റ­ത്തു­ള്ള പ്ര­വര്‍­ത്തന രം­ഗ­ങ്ങ­ളില്‍ നി­ന്ന്‌ സ്‌­ത്രീ­കള്‍ അക­റ്റി­നിര്‍­ത്ത­പ്പെ­ടു­ക­യും വീ­ടി­ന്റെ അക­ത്ത­ള­ങ്ങ­ളി­ലേ­യ്‌­ക്ക്‌ മാ­റ്റ­പ്പെ­ടു­ക­യും ചെ­യ്‌­ത­ത്‌.

ഗോ­ത്ര­ജീ­വി­തം നയി­ച്ചി­രു­ന്ന പ്രാ­ചീ­ന­യു­ഗ­ങ്ങ­ളില്‍ താ­യ്‌­വ­ഴി­ക­ളാ­യി­രു­ന്നു ഗോ­ത്ര­സീമ നി­ശ്ച­യി­ച്ചി­രു­ന്ന­ത്‌. താ­യ്‌­വ­ഴി സമൂ­ഹ­ത്തില്‍ സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ താ­ര­ത­മ്യേ­നെ മെ­ച്ച­പ്പെ­ട്ട­താ­യി­രു­ന്നു. പി­ന്നീ­ട്‌ ഭൂ­രി­പ­ക്ഷം ജന­വര്‍­ഗ്ഗ­ങ്ങ­ളി­ലും താ­യ്‌­വ­ഴി­വ്യ­വ­സ്ഥ താ­ത­വ­ഴി വ്യ­വ­സ്ഥ­യി­ലേ­ക്ക്‌ മാ­റ്റ­പ്പെ­ട്ടു. മനു­ഷ്യ­ശി­ശു­ക്ക­ളു­ടെ ശാ­രീ­രിക പ്ര­ക്രി­യ­ക­ളു­ടേ­യും ബൗ­ദ്ധി­ക­സി­ദ്ധി­ക­ളു­ടേ­യും വി­കാ­സം ഒരു പരി­ധി­വ­രെ പൂര്‍­ണ്ണത എത്തു­ന്ന­തു­വ­രെ മറ്റൊ­രാ­ളു­ടെ സഹാ­യം കൂ­ടി­യേ­തീ­രു. ആ ചു­മ­തല സ്‌­ത്രീ­ക­ളില്‍ നി­ഷി­പ്‌­ത­മാ­യി. കൂ­ടു­തല്‍ സന്താ­ന­ങ്ങള്‍ ഉണ്ടാ­കു­ന്ന­തി­ന­നു­സ­രി­ച്ച്‌ സ്‌­ത്രീ­കള്‍ വള­രെ നാ­ളു­കള്‍ ഗര്‍­ഭാ­വ­സ്ഥ­യും കു­ഞ്ഞു­ങ്ങ­ളു­ടെ പരി­ച­ര­ണ­വു­മാ­യി
കഴി­യേ­ണ്ടി­വ­രു­ന്നു. സ്‌­ത്രീ­ക­ളു­ടെ ഈ പരാ­ധീ­ന­ത­യെ ചൂ­ഷ­ണം ചെ­യ്‌ത പു­രു­ഷ­വര്‍­ഗ്ഗം സ്‌­ത്രീ­വര്‍­ഗ്ഗ­ത്തി­ന്റെ­മേല്‍ തന്ത്ര­പ്ര­ധാ­ന­മായ ആധി­പ­ത്യം പു­ലര്‍­ത്തി. സ്‌­ത്രീ­കള്‍ തങ്ങ­ളു­ടെ സന്താ­ന­ങ്ങ­ളെ പ്ര­സ­വി­ക്കാ­നു­ള്ള ഉപ­ക­ര­ണ­വും തങ്ങ­ളു­ടെ സു­ഖ­ജീ­വി­ത­ത്തി­ന്‌ സഹാ­യ­ക­ര­മായ വസ്‌­തു എന്ന നി­ല­യി­ലും കണ്ടു­തു­ട­ങ്ങി.

സാം­സ്‌­കാ­രി­ക­മാ­യി വി­കാ­സം പ്രാ­പി­ച്ച മനു­ഷ്യ­സ­മൂ­ഹ­ത്തില്‍ ഉട­ലെ­ടു­ത്ത സം­ഘ­ടി­ത­മ­ത­ങ്ങ­ളും വൈ­ദീക പാ­ര­മ്പ­ര്യ­ങ്ങ­ളും സ്‌­ത്രീ­ക­ളു­ടെ­മേല്‍ പു­രു­ഷ­ന്മാര്‍­ക്കു­ള്ള ആധി­പ­ത്യ­ത്തെ ഉറ­പ്പി­ച്ചു. സ്‌­ത്രീ­ക­ളെ പര്‍­ദ്ദ­യ്‌­ക്കു­ള്ളില്‍ ഒതു­ക്കിയ ഇസ്ലാം­മ­തം സ്‌­ത്രീ­കള്‍ വക്ര­ബു­ദ്ധി­ക­ളാ­ണെ­ന്നും അവര്‍­ക്ക്‌ ബു­ദ്ധി­യും ദീ­നും കു­റ­വാ­ണെ­ന്നും പു­രു­ഷ­നോ­ട്‌ അനു­സ­ര­ണ­ക്കേ­ടു­ക്കാ­ട്ടി­യാല്‍ നര­ക­ത്തില്‍ പോ­കു­മെ­ന്നും അനു­ശാ­സി­ച്ചു.

ക്രൈ­സ്‌­തവ മതം സ്‌­ത്രീ­കള്‍ പു­രു­ഷ­ന്മാര്‍­ക്ക്‌ കീ­ഴ­ട­ങ്ങി­യി­രി­ക്കു­വാന്‍ കല്‌­പി­ക്കു­ന്നു. ഈ ലോ­ക­ത്ത്‌ പാ­പം ഉത്ഭ­വി­ച്ച­ത്‌ സ്‌­ത്രീ­യു­ടെ അനു­സ­ര­ണ­ക്കേ­ടു മു­ഖാ­ന്തി­ര­മാ­ണ­ത്രേ­?. ഭാ­ര­തീയ വൈ­ദിക പാ­ര­മ്പ­ര്യ­വും പു­രാ­ണ­ങ്ങ­ളും സ്‌­ത്രീ­ക­ളെ പതി­വ്ര­ത­യും, ശാ­ലീ­ന­യും, സഹ­ന­ത്തി­ന്റെ­യും ക്ഷ­മ­യു­ടേ­യും മൂര്‍­ത്തി­ഭാ­വ­മാ­യു­മൊ­ക്കെ സങ്ക­ല്‌­പി­ച്ച്‌ സ്‌­ത്രീ­ക­ളെ അക­ത്ത­ള­ങ്ങ­ളില്‍ ഒതു­ക്കു­ന്നു. മനു­സ്‌­മൃ­തി­യി­ലെ പ്ര­സി­ദ്ധ­മായ ഈ ശ്ലോ­കം

പി­താ­ര­ക്ഷ­തി­കൗ­മാ­രേ
ഭര്‍­ത്താ­ര­ക്ഷ­തി­യൗ­വ്വ­നേ
പു­ത്രേ­ാ­ര­ക്ഷ­തി­വാര്‍­ദ്ധ­ക്യേ
സ്‌­ത്രീ ന സ്വ­ത­ന്ത്ര്യ­മര്‍­ഹ­തി-

സ്‌­ത്രീ­ക­ളു­ടെ ദയ­നീയ ചി­ത്രം നമ്മെ ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു­.­ചാ­തുര്‍­വര്‍­ണ്ണ്യ­ത്തി­ന്റെ­യും അടിമ വ്യ­വ­സ്ഥി­തി­യു­ടേ­യും തി­ക്ത­ഫ­ല­ങ്ങള്‍ അനു­ഭ­വി­ക്കു­ന്ന സ്‌­ത്രീ­ക­ളു­ടെ നില വള­രെ പരി­താ­പ­ക­ര­മാ­യി­രു­ന്നു. അവര്‍ പു­രു­ഷ­ന്മാ­രോ­ടൊ­പ്പം അദ്ധ്വാ­നി­ക്കാ­നും സന്താ­നോ­ല്‌­പാ­ദ­നം നട­ത്താ­നും നിര്‍­ബ­ന്ധി­ത­രാ­യി. അടി­മ­വ്യ­വ­സ്ഥി­തി­യില്‍ നി­ല­നി­ന്നി­രു­ന്ന കു­ടും­ബ­വ്യ­വ­സ്ഥി­തി­യു­ടെ ഇര­യാ­യി­രു­ന്ന അവര്‍ പല­പ്പോ­ഴും ലൈം­ഗീക ചൂ­ഷ­ണ­ത്തി­നും വി­ധേ­യ­രാ­യി.

ഫ്യൂ­ഡല്‍ സാ­മൂ­ഹി­ക­ഘ­ട­ന­യില്‍ നി­ന്നും വ്യ­വ­സായ യു­ഗ­ത്തി­ലേ­ക്കും മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥി­തി­യി­ലേ­ക്കും കട­ന്ന­പ്പോ­ഴും സ്‌­ത്രീ അസ്വ­ത­ന്ത്ര­യും ചൂ­ഷ­ണ­വി­ധേ­യ­യും ആയി­രു­ന്നു­.1789-ലെ ഫ്ര­ഞ്ചു­വി­പ്ല­വ­കാ­ല­ത്താ­ണ്‌ സ്‌­ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങ­ളെ­ക്കു­റി­ച്ച്‌ ആസൂ­ത്രി­ത­മായ മു­ന്നേ­റ്റ­ങ്ങള്‍ ചരി­ത്ര­ത്തി­ലാ­രം­ഭി­ച്ച­ത്‌.

സ്വാ­ത­ന്ത്രം, സമ­ത്വം, സാ­ഹോ­ദ­ര്യം എന്ന ഫ്ര­ഞ്ച്‌ വി­പ്ല­വ­ത്തി­ന്റെ പ്ര­ഖ്യാ­പി­ത­മു­ദ്രാ­വാ­ക്യം മു­ഴു­വന്‍ മനു­ഷ്യ­രാ­ശി­യു­ടേ­യും അടി­സ്ഥാ­ന­പ­ര­മായ ജന്മാ­വ­കാ­ശ­ങ്ങള്‍ എന്ന നി­ല­യി­ലാ­യി­രു­ന്നു ഉയര്‍­ത്ത­പ്പെ­ട്ട­ത്‌. അതു കൊ­ണ്ടു­ത­ന്നെ ഈ മു­ദ്രാ­വാ­ക്യ­ങ്ങള്‍ കെ­ട്ട­ഴി­ച്ചു­വി­ട്ട അന­ന്തര ഫല­ങ്ങള്‍ തടു­ത്തു­നിര്‍­ത്താന്‍ ആര്‍­ക്കും സാ­ധി­ക്കു­മാ­യി­രു­ന്നി­ല്ല. തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം കോ­ള­നി­രാ­ജ്യ­ങ്ങ­ളി­ലെ ജന­ങ്ങള്‍, നീ­ഗ്രോ അടി­മ­കള്‍, സ്‌­ത്രീ­കള്‍ എന്നി­ങ്ങ­നെ സമ­സ്‌ത മര്‍­ദ്ദി­ത­വി­ഭാ­ഗ­ങ്ങ­ളും തങ്ങ­ളു­ടെ പോ­രാ­ട്ട­ത്തി­ന്റെ അടി­സ്ഥാന തത്വ­ങ്ങ­ളാ­യി പ്ര­സ്‌­തുത മു­ദ്രാ­വാ­ക്യ­ങ്ങ­ളെ ഉയര്‍­ത്തി­പി­ടി­ച്ചു.

സ്‌­ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍ ഒരു സാ­മൂ­ഹി­ക­വി­ഷ­യ­മാ­യി ആവിര്‍­ഭ­വി­ച്ച ചരി­ത്ര­ഘ­ട്ട­മാ­യി­രു­ന്നു അത്‌. ഫ്ര­ഞ്ച്‌ വി­പ്ല­വ­ത്തെ­ത്തു­ടര്‍­ന്ന്‌ ലോ­ക­ത്താ­ക­മാ­നം സ്‌­ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍­ക്കു­വേ­ണ്ടി­യു­ള്ള സം­ഘ­ട­ന­ക­ളും നേ­തൃ­നി­ര­യും പ്ര­ക്ഷോ­പ­ങ്ങ­ളും ഉയര്‍­ന്നു­വ­ന്നു. സാ­മൂ­ഹി­ക­സ­മ­ത്വം, വോ­ട്ട­വ­കാ­ശം, സ്വ­ത്ത­വ­കാ­ശം, തൊ­ഴി­ല­വ­കാ­ശം, സ്‌­ത്രീ­വി­ദ്യാ­ഭ്യാ­സം, വി­വാ­ഹ­മോ­ച­ന­ത്തി­നു­ള്ള അവ­കാ­ശം തു­ട­ങ്ങിയ ആവ­ശ്യ­ങ്ങ­ളാ­യി­രു­ന്നു പ്ര­ധാ­ന­മാ­യും സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­കര്‍ ഉന്ന­യി­ച്ച­ത്‌.

ഇത്ത­രം ആവ­ശ്യ­ങ്ങള്‍ പരി­മി­ത­മായ തോ­തില്‍ അനു­വ­ദി­ക്ക­പ്പെ­ട്ട­തി­നെ തു­ടര്‍­ന്നും, വി­ക്‌­ടോ­റി­യന്‍ സദാ­ചാ­ര­സം­ഹി­ത­ക­ളു­ടെ ആധി­ക്യ­ത്താ­ലും, സ്‌­ത്രീ
വി­രു­ദ്ധ­മ­നഃ­ശാ­സ്‌­ത്ര­ങ്ങ­ളു­ടെ സ്വാ­ധീ­ന­ഫ­ല­മാ­യും, യാ­ഥാ­സ്ഥി­തിക ഇട­തു­പ­ക്ഷ­ത്തി­ന്റെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തല്‍­മൂ­ല­വും, ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങള്‍ സൃ­ഷ്‌­ടി­ച്ച അര­ക്ഷി­താ­വ­സ്‌­ത­യു­ടെ ഫല­മാ­യും ഇരു­പ­താം നൂ­റ്റാ­ണ്ടില്‍ ഫെ­മി­നി­സ്റ്റ്‌ പ്ര­സ്ഥാ­നം മന്ദ­ഗ­തി­യി­ലാ­യി.

തൊ­ള്ളാ­യി­ര­ത്തി അറു­പ­തു­ക­ളു­ടെ അന്ത്യ­ത്തോ­ടു­കൂ­ടി ഉയര്‍­ത്തെ­ഴു­ന്നേല്‍­ക്കു­ന്ന സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­ന­ങ്ങ­ളെ ഫെ­മി­നി­സ­ത്തി­ന്റെ രണ്ടാം­ഘ­ട്ടം എന്നു വി­ശേ­ഷി­പ്പി­ക്കു­ന്നു. മു­ത­ലാ­ളി­ത്ത­വും സമാ­മ്രാ­ജ­ത്യ­വും കടു­ത്ത പ്ര­തി­സ­ന്ധി­ക­ളെ അഭി­മു­ഖീ­ക­രി­ച്ച കാ­ല­ഘ­ട്ട­ങ്ങ­ളാ­യി­രു­ന്നു അത്‌. മൂ­ന്നാം­ലോക രാ­ജ്യ­ങ്ങ­ളില്‍ പൊ­ട്ടി­പു­റ­പ്പെ­ട്ട സാ­മ്രാ­ജ­ത്വ­വി­രു­ദ്ധ പ്ര­സ്ഥാ­നം, ഹി­പ്പി സം­ഘ­ട­ന­കള്‍, കറു­ത്ത­വര്‍­ഗ്ഗ­ക്കാ­രു­ടെ പ്ര­സ്ഥാ­ന­ങ്ങള്‍, പൗ­രാ­വ­കാ­ശ­പ്ര­സ്ഥാ­ന­ങ്ങള്‍, ഗറി­ല്ലാ­ക­ലാ­പ­ങ്ങള്‍, തു­ട­ങ്ങി­യവ സാ­മ്പ­ത്തിക സാ­മൂ­ഹിക അനീ­തി­കള്‍­ക്കെ­തി­രേ­യും മര്‍­ദ്ദ­ന­ങ്ങള്‍­ക്കെ­തി­രെ­യും നട­ത്തു­ന്ന തി­ക­ച്ചും നവീ­ന­മായ സമ­ര­രീ­തി­കള്‍ സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­കര്‍­ക്കും വേ­ണ്ട­ത്ര ഊര്‍­ജ്ജം നല്‍­കി.

ഈ പ്ര­വ­ണ­ത­ക­ളു­ടെ­യെ­ല്ലാം ക്രേ­ാ­ഡീ­ക­ര­ണ­മാ­യി­രു­ന്നു ആധു­നിക ഫെ­മി­നി­സ്റ്റ്‌ പ്ര­സ്ഥാ­ന­ങ്ങള്‍. സമ­ത്വം, വി­ദ്യാ­ഭ്യാ­സം, തു­ല്യാ­വ­കാ­ശം, വി­വേ­ച­നം എന്നി­ങ്ങ­നെ­യു­ള്ള അമൂര്‍­ത്ത­പ്ര­മേ­യ­ങ്ങ­ളാ­യി­രു­ന്നി­ല്ല പു­തിയ ഫെ­മി­നി­സ്റ്റ്‌ ചി­ന്താ­ധാ­ര­ക­ളു­ടെ കാ­തല്‍. പീ­ഡി­ത­മായ സ്‌­ത്രീ­ജീ­വി­ത­ത്തി­ന്റെ സൂ­ക്ഷ്‌­മ­വും സ്വ­കാ­ര്യ­വു­മായ തല­ങ്ങ­ളി­ലാ­യി­രു­ന്നു പ്ര­സ്ഥാ­ന­ത്തി­ന്റെ ഊന്നല്‍.

കു­ടും­ബ­ജീ­വി­തം, ലൈം­ഗി­ക­ത, ലൈം­ഗി­കാ­ക്ര­മ­ണ­ങ്ങള്‍, സ്വ­ന്തം ശരീ­ര­ത്തി­ന്‌ മേ­ലു­ള്ള അവ­കാ­ശം എന്നി­ങ്ങ­നെ സ്വ­കാ­ര്യ­ജീ­വി­ത­ത്തി­ന്റെ മര്‍­ദ്ദി­താ­വ­സ്ഥ­യെ­ക്കു­റി­ച്ച്‌ ഫെ­മി­നി­സ്റ്റു­കള്‍ സം­സാ­രി­ച്ചു­തു­ട­ങ്ങി. വ്യ­ക്തി ജീ­വി­താ­നു­ഭ­വ­ങ്ങ­ളെ സാ­മൂ­ഹി­ക­വല്‍­ക്ക­രി­ച്ചു­കൊ­ണ്ട്‌ രാ­ഷ്‌­ട്രീ­യ­പ്ര­ക്രി­യ­യില്‍ ഫെ­മി­നി­സ്റ്റു­കള്‍ ഇട­പ്പെ­ട്ടു.

ലി­ബ­റല്‍ ഫെ­മി­നി­സം, റാ­ഡി­ക്കല്‍ ഫെ­മി­നി­സം, സോ­ഷ്യല്‍ ഫെ­മി­നി­സം തു­ട­ങ്ങിയ ചി­ന്താ­ധാ­ര­ക­ളാ­യാ­ണ്‌ ആധു­നിക ഫെ­മി­നി­സം വി­ക­സി­ച്ച­ത്‌. ഇവ തമ്മില്‍ സാ­മ്യ­ത­ക­ളും വൈ­രു­ദ്ധ്യ­ങ്ങ­ളും നി­ല­നില്‍­ക്കു­ന്നു. പു­രു­ഷ­സ­മൂ­ഹം നിര്‍­മ്മി­ച്ചു­വെ­ച്ച മൂ­ല്യ­വ്യ­വ­സ്ഥി­തി­ക­ളും പ്ര­ത്യ­യ­ശാ­സ്‌­ത്ര­ങ്ങ­ളും ഫെ­മി­നി­സ്റ്റ്‌ പ്ര­ത്യയ ശാ­സ്‌­ത്ര­ങ്ങ­ളു­ടെ കട­ന്നാ­ക്ര­മ­ണ­ത്തി­നു വി­ധേ­യ­മാ­യി.

കു­ടുംബ വ്യ­വ­സ്ഥ­യും, സമ്പ­ദ്‌­ഘ­ട­ന­യും, മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥ­യും, നിര്‍­മ്മി­ക്കു­ക­യും സം­ര­ക്ഷി­ക്കു­ക­യും ചെ­യ്‌ത പു­രു­ഷാ­ധി­പ­ത്യ വ്യ­വ­സ്ഥ­യു­ടെ കള്ള­ത്ത­ര­ങ്ങ­ളെ തു­റ­ന്നു­കാ­ട്ടി. പു­രു­ഷാ­ധി­പ­ത്യ­ത്തെ ഒരു സാ­മൂ­ഹിക പ്ര­തി­ഭാ­സ­മാ­യി കാ­ണു­ക­യും അതി­നെ പി­തൃ­മേ­ധാ­വി­ത്വം (patriarchy) എന്ന്‌ പേ­രി­ട്ടു വി­ളി­ക്കു­ക­യും ചെ­യ്‌­തു. ആധു­നിക ഫെ­മി­നി­സം ലിം­ഗ­ഭേ­ദ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലു­ള്ള എല്ലാ വി­ഭ­ജ­ന­ങ്ങ­ളെ­യും­എ­തിര്‍­ക്കു­ന്നു. ലിം­ഗം (sex) ജീ­വ­ശാ­സ്‌­ത്ര­പ­ര­മായ അവ­സ്ഥ­യാ­ണ്‌. ആണ്‍­പെണ്‍ വ്യ­ത്യാ­സം പ്ര­കൃ­തി­നി­യ­മ­മാ­ണ്‌. എന്നാല്‍ ലിം­ഗ­പ­ദ­വി
(jender) സമൂ­ഹം നിര്‍­മ്മി­ച്ചു­നല്‍­കു­ന്ന സങ്ക­ല്‌­പ­മാ­ണ്‌. അവി­ടെ സ്‌­ത്രീ അമ്മ, ഭാ­ര്യ, മകള്‍, കന്യക തു­ട­ങ്ങി പല പദ­വി­ക­ളും വഹി­ക്കു­ന്നു.

ഫെ­മി­നി­സ്റ്റ്‌ വക്താ­ക്കള്‍ ഇതി­നെ അടി­മ­ത്ത­മാ­യി­ക­ണ്ട്‌ എതിര്‍­ക്കു­ന്നു. ബലാല്‍­സം­ഗം, കു­ടും­ബ­ത്തി­ന­ക­ത്തെ ഹിം­സ­കള്‍, പീ­ഡ­ന­ങ്ങള്‍, ലൈം­ഗീ­ക­മായ തമാ­ശ­കള്‍, പരി­ഹാ­സ­ങ്ങള്‍ തു­ട­ങ്ങി സര്‍­വ്വ­വും ഏതെ­ങ്കി­ലും ചില പ്ര­ത്യേക പു­രു­ഷ­ന്മാ­രില്‍ നി­ന്നും സം­ഭ­വി­ക്കു­ന്ന­ത­ല്ലെ­ന്നും ഒരു സമ­ഗ്ര­വ്യ­വ­സ്ഥ­യായ പു­രു­ഷാ­ധി­പ­ത്യ­ത്തി­ന്റെ അനി­വാ­ര്യ­ത­ക­ളാ­ണെ­ന്നും സ്‌­ത്രീ­കള്‍ മന­സ്സി­ലാ­ക്കി­തു­ട­ങ്ങി. ഫെ­മി­നി­സ്റ്റ്‌ പ്ര­ത്യ­യ­ശാ­സ്‌­ത്ര­ങ്ങ­ളും സം­ഘ­ടിത പ്ര­വര്‍­ത്ത­ന­ങ്ങ­ളും പാ­ശ്ചാ­ത്യ­ലോ­ക­ത്ത്‌ ഉത്ഭ­വി­ച്ച­താ­ണെ­ങ്കി­ലും അവ വള­രെ വേ­ഗം തന്നെ എല്ലാ രാ­ജ്യ­ങ്ങ­ളി­ലു­മെ­ത്തി.

മൂ­ന്നാം ലോ­ക­രാ­ജ്യ­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ പ്ര­സ്‌­ഥാ­ന­ങ്ങ­ളു­ടെ പൊ­തു­സ്വ­ഭാ­വം അവ രാ­ഷ്‌­ട്രീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളു­ടേ­യും ഗവണ്‍­മെ­ന്റി­ന്റെ­യും മറ്റ്‌ സം­ഘ­ട­ക­ളു­ടേ­യു­മൊ­ക്കെ പി­ന്തു­ണ­യോ­ടു­കൂ­ടി സന്ന­ദ്ധ­സം­ഘ­ട­ന­ക­ളാ­യാ­ണ്‌
പ്ര­വര്‍­ത്തി­ക്കു­ന്ന­ത്‌. വി­ക­സ­ന­പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ സ്‌­ത്രീ­ക­ളു­ടെ പങ്കാ­ളി­ത്തം, സം­വ­ര­ണം, സ്‌­ത്രീ­സാ­ക്ഷ­ര­ത, സ്‌­ത്രീ­പ­ഠ­ന­ങ്ങള്‍ തു­ട­ങ്ങിയ വി­ഷ­യ­ങ്ങള്‍­ക്കാ­ണ്‌ ഊന്നല്‍ നല്‍­കു­ന്ന­ത്‌. ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍ സാം­സ്‌­കാ­രിക പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­യി രൂ­പ­ഭേ­ദ­ങ്ങള്‍ വരു­ത്തി. മനു­ഷ്യ­രാ­ശി­യു­ടെ നേര്‍­പ­കു­തി­യു­ടെ കലാ­പ­ത്തെ ഭയ­ക്കു­ന്ന ഭര­ണ­വര്‍­ഗ്ഗ­ത്തി­ന്റെ കു­ടി­ല­ത­ന്ത്ര­മാ­യി ഇത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങ­ളെ കാ­ണു­ന്ന തീ­വ്ര­ഫെ­മി­നി­സ്റ്റു­കള്‍ പല സം­ഘ­ട­ന­ക­ളി­ലൂ­ടെ തങ്ങ­ളു­ടെ ഫെ­മി­നി­സ്റ്റ്‌ പ്ര­ത്യയ ശാ­സ്‌­ത്ര­ങ്ങള്‍ പ്ര­ച­രി­പ്പി­ക്കു­ന്നു.

അധാര്‍­മി­ക­ത­യ്‌­ക്കെ­തി­രാ­യു­ള്ള ഇവ­രു­ടെ സമ­ര­ങ്ങള്‍ പു­രു­ഷ­കേ­ന്ദ്രീ­കൃത സമൂ­ഹം സൃ­ഷ്‌­ടി­ച്ചു­ണ്ടാ­ക്കിയ മൂ­ല്യ­ങ്ങ­ളോ­ടും വി­ശ്വാ­സ­ങ്ങ­ളോ­ടും ശീ­ല­ങ്ങ­ളോ­ടു­മു­ള്ള നി­ഷേ­ധ­മാ­യി തീ­രു­ന്നു. അതു­കൊ­ണ്ടു­ത­ന്നെ അധി­കാ­ര­രൂ­പ­ങ്ങ­ളെ പരി­പാ­ലി­ക്കു­ന്ന സമ­സ്‌­ത­ശ­ക്തി­ക­ളു­ടെ­യും എതിര്‍­പ്പു­ക­ളും പരി­ഹാ­സ­ങ്ങ­ളും നാ­നാ­വി­ധ­ത്തില്‍ അനു­ഭ­വി­ക്കേ­ണ്ടി­വ­രു­ന്നു. എങ്കി­ലും ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ മേല്‍­വി­ലാ­സം ഇവര്‍­ക്ക­വ­കാ­ശ­പ്പെ­ടാ­നും സമൂ­ഹ­ത്തില്‍ കു­റ­ച്ചൊ­ക്കെ ചല­ന­ങ്ങള്‍ സൃ­ഷ്‌­ടി­ക്കാ­നും കഴി­യു­ന്നു.

ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്‌ ഒരാ­മു­ഖം

സര്‍­ഗ്ഗാ­ത്മ­ക­ര­ച­ന­ക­ളെ പൊ­തു­വാ­യി സാ­ഹി­ത്യ­മെ­ന്ന്‌ പറ­യാ­മെ­ങ്കി­ലും ഈ പരി­ക­ല്‌­പന മു­ഖ്യ­മാ­യും പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­ത്‌ പു­രു­ഷ­ന്മാ­രു­ടെ രച­ന­ക­ളാ­ണ്‌. പു­രാ­ത­ന­കാ­ലം­മു­തല്‍ തന്നെ സാ­ഹി­ത്യ­ത്തി­ലെ മു­ഖ്യ­ധാര രച­ന­ക­ളെ­ല്ലാം പു­രു­ഷ­കേ­ന്ദ്രീ­കൃ­ത­മാ­ണ്‌.

വേ­ദ­ങ്ങള്‍, ഉപ­നി­ഷ­ത്തു­കള്‍, പു­രാ­ണേ­തി­ഹാ­സ­ങ്ങള്‍, ബൈ­ബിള്‍, ഖുര്‍ ആന്‍ തു­ട­ങ്ങിയ നി­ര­വ­ധി മത­ഗ്ര­ന്ഥ­ങ്ങ­ളും
ക്ലാ­സ്സി­ക്‌ കൃ­തി­ക­ളു­മെ­ല്ലാം പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന സാ­ഹി­ത്യ­പാ­ര­മ്പ­ര്യം പു­രു­ഷ­മേല്‍­ക്കോ­യ്‌­മ­യു­ടെ രാ­ഷ്‌­ട്രീ­യ­മാ­ണ്‌. ആധു­നിക കല­ക­ളായ ജന­പ്രി­യ­സാ­ഹി­ത്യ­വും ബാ­ല­സാ­ഹി­ത്യ­വും പര­സ്യ­ങ്ങ­ളും സി­നി­മ­ക­ളും ചി­ത്ര­ക­ല­ക­ളു­മുള്‍­പ്പെ­ടെ നമ്മു­ടെ ബൃ­ഹ­ത്തായ വ്യ­വ­ഹാര ലോ­കം പു­രു­ഷ­മ­ഹ­ത്വ­ത്തി­ന്റെ­യും സ്‌­ത്രൈ­ണ­വി­ധേ­യ­ത്വ­ത്തി­ന്റെ­യും ദൃ­ഢീ­ക­ര­ണ­മാ­ണ്‌
നിര്‍­വ്വ­ഹി­ക്കു­ന്ന­ത്‌.

പു­രു­ഷ­ന്റെ കാ­മ­കേ­ളി­കള്‍­ക്കും ഭോ­ഗ­സൗ­ന്ദ­ര്യാ­സ്വ­ദ­ന­യ്‌­ക്കും ശമ­നം വരു­ത്തു­ന്ന കേ­വ­ല­വ­സ്‌­തു­വാ­യി­ട്ടാ­ണ്‌ സ്‌­ത്രീ­യെ കാ­ണു­ന്ന­ത്‌. പൗ­രാ­ണി­ക­കാ­ലം മു­തല്‍­ത­ന്നെ നമ്മു­ടെ മണി­വ്ര­വാ­ള­സാ­ഹി­ത്യ­ത്തി­ലും, ഭക്തി­കാ­വ്യ­ങ്ങ­ളി­ലും, മഹാ­കാ­വ്യ­ങ്ങ­ളി­ലും, ഗദ്യ­സാ­ഹി­ത്യ­ത്തി­ലും, പു­രോ­ഗ­മ­ന­സാ­ഹി­ത്യ­ത്തില്‍ പോ­ലും, ആധു­നി­ക­ത­യു­ടെ അസ്‌­തി­ത്വ­ദര്‍­ശ­ന­ങ്ങ­ളി­ലും വര്‍­ത്ത­മാ­ന­കാ­ല­ത്ത്‌ സജീ­വ­മാ­യി നില്‍­ക്കു­ന്ന ഉത്ത­രാ­ധു­നിക കാ­വ്യ­ധാ­ര­യില്‍­വ­രെ നാം കണ്ടു­മു­ട്ടു­ന്ന സ്‌­ത്രീ­സ്വ­ത്വ­ങ്ങള്‍ ഇതില്‍­നി­ന്ന്‌ ഭി­ന്ന­മ­ല്ല. ഇത്ത­രം അവ­സ്ഥ­യെ­ക്കു­റി­ച്ച്‌ ലളി­താം­ബിക അന്തര്‍­ജ­നം ഇങ്ങ­നെ എഴു­തി.

ചി­ര­പു­രാ­ത­ന­കാ­ലം മു­തല്‍ തന്നെ സ്‌­ത്രീ­യെ അബല എന്നും ചപല എന്നും ഭീ­രു എന്നും ഒക്കെ­യാ­ണ­ല്ലോ കവി­കള്‍ വാ­ത്സ­ല്യ­പൂര്‍­വ്വം വി­ളി­ക്കാ­റ്‌. ഇത്‌ കേ­ട്ട്‌ തങ്ങള്‍ അങ്ങ­നെ­യാ­ണെ­ന്നും അവര്‍ ധരി­ച്ചു­വ­ശാ­യി­രി­ക്കു­ന്നു. കണ്ണു­കള്‍ കരിം­കൂ­വ­ളം, കവിള്‍ റോ­സാ­പ്പൂ, നെ­റ്റി ചന്ദ്ര­ക്ക­ല, അധ­രം തൊ­ണ്ടി­പ്പ­ഴം­ത­ന്നെ, ചു­വ­ന്ന­തൊ­ണ്ടി­പ്പ­ഴം. പക്ഷേ ഇവ­യ്‌­ക്കി­ട­യില്‍ മാ­റി­ന­ക­ത്തെ ത്ര­സി­ക്കു­ന്ന ഹൃ­ദ­യ­വും അതി­ലു­ള്ള ചൂ­ടും ചൈ­ത­ന്യ­വും കണ്ണീ­രും നെ­ടു­വീര്‍­പ്പും ആരും കണ്ടി­ല്ല. സ്‌­ത്രീ എന്നും സാ­ഹി­ത്യ­ധാ­ര­യില്‍ ഭോ­ഗ­ത്തി­നു­ള്ള ഉപ­ക­ര­ണം മാ­ത്ര­മാ­യി­രു­ന്നു.

സ്‌­ത്രീ­വാദ സാ­ഹി­ത്യ­ത്തി­ന്റെ പ്ര­സ­ക്തി ഇവി­ടെ­യാ­ണ്‌. സ്‌­ത്രീ എന്ന നി­ല­യില്‍ സമൂ­ഹ­ത്തില്‍ അവള്‍ അനു­ഭ­വി­ക്കു­ന്ന അസ്വാ­ത­ന്ത്ര്യ­ങ്ങ­ളും ദു­രി­ത­ങ്ങ­ളും തീ­ഷ്‌­ണ­മാ­യി അവ­ത­രി­പ്പി­ക്കു­വാന്‍ സ്‌­ത്രീ­കള്‍­ക്കു­മാ­ത്ര­മേ കഴി­യൂ എന്ന­താ­ണ്‌ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്റെ അടി­ത്ത­റ. പു­രു­ഷ­ന്‌ വി­ധേ­യ­യായ സ്‌­ത്രീ­കള്‍ തങ്ങ­ളു­ടെ അടി­ച്ച­മര്‍­ത്ത­പ്പെ­ട്ട സര്‍­ഗ്ഗാ­ത്മ­ക­ത­യെ തി­രി­ച്ച­റി­യു­ന്ന­തും ഇതി­നെ­തി­രെ പ്ര­തി­ക­രി­ക്കു­ന്ന­തും സ്‌­ത്രീ­വാദ സാ­ഹി­ത്യ­ത്തി­ന്റെ പരി­ധി­യില്‍ വരു­ന്നു.

രാ­ഷ്‌­ട്രീ­യ, സാ­മൂ­ഹി­ക, സാം­സ്‌­കാ­രിക പ്ര­ക്രി­യ­യില്‍ ഇട­പെ­ട്ടു­കൊ­ണ്ട്‌ സ്‌­ത്രീ­വി­മോ­ചന വാ­ദി­കള്‍ നട­ത്തു­ന്ന ആശയ സമ­ര­ത്തി­ന്റെ അടി­ത്തറ സര്‍­ഗ്ഗാ­ത്മക സാ­ഹി­ത്യ­മാ­ണ്‌. ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം സ്‌­ത്രീ­പീ­ഡ­ന­ത്തി­ന്റെ അനു­ഭ­വ­ങ്ങ­ളെ കൂ­ടു­ത­ലാ­യി പ്ര­കാ­ശി­പ്പി­ക്കു­ന്നു. സ്‌­ത്രീ സമ­സ്യ­ക­ളെ ഉജ്ജ്വ­ല­മാ­യി പ്ര­കാ­ശ­നം ചെ­യ്യു­ന്ന­തി­നോ­ടൊ­പ്പം ലിം­ഗ­ഭേ­ദ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലു­ള്ള ബു­ദ്ധി­മു­ട്ടു­ക­ളും സ്വ­കൃ­ത്യ നിര്‍­വ്വ­ഹ­ണ­ത്തില്‍ സ്‌­ത്രീ­കള്‍ നേ­രി­ടു­ന്ന പാ­ര­ത­ന്ത്ര്യ­വും അനീ­തി­ക­ളും സമൂ­ഹ­മ­ന­സ്സാ­ക്ഷി­യു­ടെ മുന്‍­പില്‍ വര­ച്ചു­കാ­ട്ടു­ക­യും ചെ­യ്യു­ന്നു. സമൂ­ഹ­ത്തില്‍ സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ മെ­ച്ച­പ്പെ­ടു­ത്തു­ക, ഒടു­വില്‍ എല്ലാ­മേ­ഖ­ല­ക­ളി­ലും തു­ല്ല്യത കൈ­വ­രി­ക്കുക ഇതാ­ണ്‌ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്റെ ലക്ഷ്യ­വും രാ­ഷ്‌­ട്രീയ ധര്‍­മ്മ­വും.

സ്‌­ത്രീ­ക­ളു­ടെ പ്ര­ശ്‌­ന­ങ്ങള്‍­ക്കു പരി­ഹാ­ര­മു­ണ്ടാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം സ്‌­ത്രീ­കേ­ന്ദ്രീ­കൃ­ത­മാ­ണ്‌.
സര്‍­ഗ്ഗാ­ത്മക രച­ന­യു­ടെ ഉറ­വി­ടം ഓരോ എഴു­ത്തു­കാ­ര­നും താ­നി­ട­പെ­ടു­ന്ന സമൂ­ഹ­മാ­ണ്‌. ഒരു പരി­ധി­വ­രെ സ്വ­ന്തം ജീ­വി­താ­നു­ഭ­വ­ങ്ങ­ളു­ടെ അല്ലെ­ങ്കില്‍ താന്‍ കണ്ടും കേ­ട്ടും പരി­ച­യി­ച്ചു­വ­ന്ന അനു­ഭ­വ­ങ്ങ­ളു­ടെ സാ­ന്ദ്രീ­ക­രി­ച്ച രൂ­പ­മാ­ണ്‌ സര്‍­ഗ്ഗാ­ന്മ­ക­സൃ­ഷ്‌­ടി. സ്‌­ത്രീ­ക­ളു­ടെ രച­ന­ക­ളി­ലെ അടി­സ്ഥാ­ന­പ്ര­മേ­യ­ങ്ങള്‍ സ്‌­ത്രീ­യു­ടെ അടി­മ­ത്തം, ഗാര്‍­ഹി­കാ­ദ്ധ്വ­നം, അധി­കാര വ്യ­വ­സ്ഥ­യ്‌­ക്കെ­തി­രെ­യു­ള്ള അവ­രു­ടെ സമ­ര­ങ്ങള്‍, നി­ഷേ­ധ­ങ്ങള്‍, വി­മോ­ച­നാ­ഭി­ലാ­ഷ­ങ്ങള്‍, മാ­തൃ­ശി­ശു­ബ­ന്ധം കു­ടും­ബ­ങ്ങ­ളില്‍ നേ­രി­ടേ­ണ്ടി­വ­രു­ന്ന അവ­ഗ­ണ­ന­കള്‍ തു­ട­ങ്ങി­യ­വ­ക­ളാ­ണ്‌.

പു­രു­ഷ­ന്മാര്‍ തങ്ങ­ളു­ടെ കൃ­തി­ക­ളില്‍ സ്‌­ത്രീ­ക­ളെ രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്‌ അവ­രു­ടെ ലൈം­ഗിക പദ­വി­യെ അടി­സ്ഥാ­ന­മാ­ക്കി­യാ­ണ്‌. പു­രു­ഷ­ന്മാര്‍ തങ്ങ­ളു­ടെ പാ­ട്രി­യാര്‍­ക്കി മനോ­ഭാ­വ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ സൃ­ഷ്‌­ടി­ച്ചു­വെ­ച്ച സ്‌­ത്രീ­ബിം­ബ­ങ്ങ­ളെ തി­രി­ച്ച­റി­യു­ന്നി­ട­ത്തും അതി­നെ പ്ര­തി­രോ­ധി­ക്കു­ന്നി­ട­ത്തു­മാ­ണ്‌ ഫെ­മി­നി­സ്‌­റ്റ്‌ പ്ര­മേ­യ­ങ്ങള്‍ ശക്തി ആര്‍­ജ്ജി­ക്കു­ന്ന­ത്‌.

ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്റെ മറ്റൊ­രു പ്ര­ധാന പ്ര­ത്യേ­കത കൃ­തി­യു­ടെ രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും ഉള്ള­ട­ക്ക­ത്തി­ലും കാ­ണു­ന്ന സ്‌­ത്രൈ­ണ­ഭാ­വ­മു­ദ്ര­യു­ടെ പ്ര­ഭാ­വ­മാ­ണ്‌. പു­രു­ഷാ­നു­ഭ­വ­ങ്ങള്‍­ക്ക്‌ വി­രു­ദ്ധ­മാ­യി­ട്ടു­ള്ള ഒരു ആന്ത­ര­ഘ­ട­കം സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളി­ലു­ണ്ട്‌. സ്‌­ത്രീ­യെ­ന്ന നി­ല­യില്‍ എഴു­ത്തു­കാ­രി­യു­ടെ അനു­ഭ­വ­ങ്ങ­ളാ­ണ്‌ ഇതി­നാ­ധാ­രം. താന്‍ വ്യ­ത്യ­സ്‌­ത­യാ­ണെ­ന്ന അറി­വും
അപൂര്‍­ണ്ണ മനു­ഷ്യ­ജീ­വി­യാ­ണെ­ന്ന തോ­ന്ന­ലും സ്‌­ത്രീ­യു­ടെ അസ്ഥി­ത്വ­ത്തെ നിര്‍­ണ്ണ­യി­ക്കു­ന്നു. സ്‌­ത്രീ­ക­ളു­ടെ സര്‍­ഗ്ഗാ­ത്മ­ക­ത­യെ ഞെ­രി­ച്ച­മര്‍­ത്തു­ന്ന അധീ­ശ­വ്യ­വ­സ്ഥ­യില്‍­നി­ന്നും പു­റ­ത്തു­ക­ട­ക്കാന്‍ വെ­മ്പല്‍­കൊ­ള്ളു­ക­യും അതി­നെ­തി­രെ കലാ­പം ചെ­യ്യു­ക­യും ചെ­യ്യു­ന്ന ഒന്നാ­ണ്‌ സ്‌­ത്രീ­ക­ളു­ടെ സാ­ഹി­ത്യം.

എഴു­ത്തി­ന്റെ പു­രു­ഷ­പ്ര­ത്യ­യ­ശാ­സ്‌­ത്ര­ത്തെ അതി­ലം­ഘി­ക്കാ­തെ സര്‍­ഗ്ഗാ­ന്മ­ക­ത­ക­ളില്‍ ഏര്‍­പ്പെ­ടാ­നോ സ്‌­ത്രൈ­ണാ­സ്‌­തി­ത്വ­ത്തെ സം­ര­ക്ഷി­ക്കാ­നോ എഴു­ത്തു­കാ­രി­കള്‍­ക്ക്‌ കഴി­യു­മാ­യി­രു­ന്നി­ല്ല. ചില ആഖ്യാ­ന­ത­ന്ത്ര­ങ്ങള്‍ അനു­വര്‍­ത്തി­ച്ചും പ്ര­മേ­യ­പ­ര­മായ അതി­ലം­ഘ­നം നട­ത്തി­യും ഭാ­ഷാ­പ­ര­മായ കലാ­പ­ത്തി­ലൂ­ടെ­യു­മാ­ണ്‌ എഴു­ത്തു­കാ­രി­കള്‍ ഈ അധീ­ശ്വ­ത്വ നി­യ­മ­ങ്ങ­ളെ ഭേ­ദി­ക്കു­ന്ന­ത്‌. ഒരു ഫെ­മി­നി­സ്റ്റ്‌ പാ­ഠം എല്ലാ­യ്‌­പ്പോ­ഴും ആന്ത­രിക സം­ഘര്‍­ഷം നി­റ­ഞ്ഞ­താ­ണ്‌. നി­ല­നി­ന്നു­പോ­രു­ന്ന സാ­ഹി­ത്യ­മാ­തൃ­ക­ക­ളു­മാ­യു­ള്ള എഴു­ത്തു­കാ­രി­ക­ളു­ടെ കലാ­പ­മാ­ണ്‌ ഇതി­ന്‌ ഹേ­തു.

സൂ­ക്ഷ്‌­മ­വാ­യ­ന­യില്‍ നമു­ക്ക്‌ മന­സി­ലാ­കും കഥാ­നിര്‍­മ്മി­തി, കാ­വ്യാ­ന്ത­രീ­ക്ഷം, ബിം­ബാ­വ­ലി, താ­ളം, ലയം, പ്രാ­സം, വൃ­ത്താ­ല­ങ്കാ­ര­ങ്ങള്‍, ആഖ്യാ­ന­രീ­തി, പാ­ത്ര­സൃ­ഷ്‌­ടി ഇവ­യി­ലെ­ല്ലാം ഒരു സ്‌­ത്രീ സ്‌­പര്‍­ശ­മു­ണ്ട്‌.

സ്‌­ത്രീ­യു­ടെ സാ­ഹി­ത്യ­സൃ­ഷ്‌­ടി­ക­ളെ മൂ­ന്ന്‌ ഘട­ക­ങ്ങ­ളാ­യി വി­ഭ­ജി­ക്കു­ന്നു- സ്‌­ത്രൈ­ണം (feminism), സ്‌­ത്രീ­വാ­ദ­പ­രം (feminist), സ്‌­ത്രീ­വി­ഷ­യ­കം (female). പു­രു­ഷ­ന്റെ സര്‍­ഗ്ഗ­പ­ര­മായ നേ­ട്ട­ങ്ങ­ളോ­ട്‌ ഒപ്പം നില്‍­ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണ്‌ സ്‌­ത്രൈ­ണം. പു­രു­ഷ­സ­ങ്ക­ല്‌­പ­ത്തി­ലു­ള്ള സ്‌­ത്രീ­യെ അവ­ത­രി­പ്പി­ക്കാന്‍ പെ­ണ്ണെ­ഴു­ത്തു­കാര്‍ മത്സ­ര­ബു­ദ്ധി­യോ­ടെ ശ്ര­മി­ച്ചു. സ്‌­ത്രീ നേ­രി­ടു­ന്ന കഠിന പ്ര­ശ്‌­ന­ങ്ങള്‍ അനാ­വ­ര­ണം ചെ­യ്യാ­നു­ള്ള ത്വ­ര­യാ­ണ്‌ സ്‌­ത്രീ­വാദ സമീ­പ­ന­ത്തില്‍ ദൃ­ശ്യ­മാ­കു­ന്ന­ത്‌. പു­രു­ഷ­മേ­ധാ­വി­ത്വ­ത്തോ­ടു­ള്ള പ്ര­തി­ക്ഷേ­ധ­മാ­ണ്‌ ഇവി­ടെ പ്ര­ധാ­നം. സ്‌­ത്രീ സ്‌­ത്രീ­യാ­യി തന്നെ നി­ന്ന്‌ സ്വാ­നു­ഭ­വ­ങ്ങള്‍ മൂര്‍­ത്ത­മാ­യി ആവി­ഷ്‌­ക­രി­ക്കു­ന്നു സ്‌­ത്രീ­വി­ഷ­യ­ഘ­ട്ട­ത്തില്‍. സ്‌­ത്രീ ഇവി­ടെ തന്റെ സ്വ­ത്വ­ബ­ലം തി­രി­ച്ച­റി­യു­ന്നു.

മല­യാ­ള­സാ­ഹി­ത്യ­ത്തില്‍ വി­ക­സി­ച്ച പെ­ണ്ണെ­ഴു­ത്ത്‌ സ്‌­ത്രീ­വാദ സാ­ഹി­ത്യ­ത്തി­ന്റെ രണ്ടാം­ഘ­ട്ട­ത്തി­ലാ­ണ്‌.

ഫെ­മി­നി­സ്റ്റ്‌ ഭാഷ

സാ­ഹി­ത്യ­കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള ഏതൊ­രു ചര്‍­ച്ച­യി­ലും ഭാഷ കട­ന്നു­വ­രു­ന്നു. അതി­ന്‌ കാ­ര­ണം സാ­ഹി­ത്യ­കൃ­തി­കള്‍ രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്‌ ഭാ­ഷ­യി­ലൂ­ടെ­യാ­ണ്‌ എന്ന­ത്‌ മാ­ത്ര­മ­ല്ല. എഴു­ത­പ്പെ­ട്ട പാ­ഠ­ത്തെ സ്വാ­ധീ­നി­ച്ച സാം­സ്‌­കാ­രി­ക­വും സാ­മൂ­ഹി­ക­വും ചരി­ത്ര­പ­ര­വു­മായ അട­യാ­ള­ങ്ങള്‍ അതില്‍ അവ­ശേ­ഷി­ക്കു­ന്നു എന്ന­താ­ണ്‌. എഴു­ത്തു­കാര്‍ അനു­ഭ­വി­ക്കു­ന്ന അന്തര്‍­സം­ഘര്‍­ഷ­ങ്ങ­ളും അധീ­ശ­ത്വ/­വി­ധേ­യ­ത്വ മനോ­ഭാ­വ­ങ്ങ­ളും ഭാഷ അപ­ഗ്ര­ഥ­ന­ത്തി­ലൂ­ടെ നമു­ക്ക്‌ തി­രി­ച്ച­റി­യാം. പു­രു­ഷ­വര്‍­ഗ്ഗ­ത്തി­ന്റെ ആവ­ശ്യ­ങ്ങള്‍­ക്ക് ഉപ­യു­ക്ത­മായ വി­ധ­ത്തി­ലാ­ണ്‌ ഭാ­ഷ­പോ­ലും രൂ­പ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തെ­ന്ന്‌ ഫെ­മി­നി­സ്റ്റു­കള്‍ ചൂ­ണ്ടി­കാ­ട്ടു­ന്നു.

ഴാ­ക്ക്‌ ലക്കാ­ന്റെ അഭി­പ്രാ­യ­ത്തില്‍ സം­സ്‌­കാ­ര­ത്തി­ന്റെ അടി­സ്ഥാന ശി­ല­യാ­യി വര്‍­ത്തി­ക്കു­ന്ന ഒരു ചി­ഹ്ന­വ്യ­വ­സ്ഥ­യാ­ണ്‌ (symbolic order) ഭാ­ഷ. ഈ വ്യ­വ­സ്ഥ സ്വാം­ശീ­ക­രി­ക്കു­ന്ന­തി­ലൂ­ടെ­യാ­ണ്‌ ശി­ശു­വി­ന്‌ ഒരു സാം­സ്‌­കാ­രിക കര്‍­തൃ­ത്വം ഉണ്ടാ­കു­ന്ന­ത്‌. പക്ഷേ ഈ ഭാ­ഷാ­സ്വീ­കാ­ര്യത പു­രു­ഷ­മേല്‍­ക്കോ­യ്‌­മ­യു­ടേ­തായ ലിം­ഗ­കര്‍­തൃ­ത്വ­ത്തില്‍ അധി­ഷ്‌­ഠി­ത­മാ­യി­രി­ക്കും. ലിം­ഗ­ത്തി­ന്റെ മേ­ധാ­വി­ത്വം അം­ഗീ­ക­രി­ക്കു­ന്ന പൗ­രു­ഷ­മായ ഒന്നാ­യി­രി­ക്കും അതി­ലെ ഭാ­ഷാ­ക്ര­മ­വും. സ്വാ­ഭാ­വി­ക­മാ­യി സ്‌­ത്രീ­കള്‍ ഭാ­ഷ­യു­ടേ­യും സം­സ്‌­കാ­ര­ത്തി­ന്റെ­യും അതി­രു­ക­ളി­ലേ­ക്ക്‌ മാ­റ്റ­പ്പെ­ടു­ന്നു സ്‌­ത്രീ­പു­രു­ഷ­ന്മാ­രു­ടെ തി­രി­ച്ച­റി­വി­നാ­ധാ­ര­മായ അനു­ഭ­വ­ങ്ങള്‍ വ്യ­ത്യ­സ്‌­ത­മാ­ണ്‌. ഈ വ്യ­ത്യാ­സം ഭാ­ഷ­യി­ലും പ്ര­തി­ഫ­ലി­ക്കു­ന്നു.

പു­രു­ഷ­ഭാഷ അധി­കാ­ര­ത്തി­ന്റേ­താ­കു­മ്പോള്‍ സ്‌­ത്രീ ഭാഷ സ്‌­നേ­ഹ­ത്തി­ന്റെ­യും സൗ­മ്യ­ത­യു­ടേ­തു­മാ­കു­ന്നു.

ഉദാ­ഹ­ര­ണ­മാ­യി
ഒന്നി­വി­ടെ വരൂ (സ്‌­ത്രീ ഭാ­ഷ)
ഇവി­ടെ വാ (അ­ധി­കാ­ര­ത്തി­ന്റെ പു­രുഷ ഭാ­ഷ)
അയ്യോ എന്താ­ണീ ചെ­യ്‌­തി­രി­ക്കു­ന്ന­ത്‌ (സ്‌­ത്രീ ഭാ­ഷ)
എന്താ­ടീ ഇത്‌ (അ­ധി­കാ­ര­ത്തി­ന്റെ പു­രുഷ ഭാ­ഷ)

ഗര്‍­ഭ­കാല സം­ഘര്‍­ഷ­ങ്ങള്‍, ആര്‍­ത്ത­വ­കാ­ലാ­നു­ഭ­വ­ങ്ങള്‍, ആര്‍­ത്ത­വ­വി­രാ­മ­കാല ഉല്‍­ക്ക­ണ്‌­ഠ­കള്‍, പ്ര­സ­വം, മു­ല­യൂ­ട്ടല്‍ എന്നി­ങ്ങ­നെ സ്‌­ത്രീ­ക­ളു­ടെ മാ­ത്ര­മായ അനു­ഭ­വ­ങ്ങ­ളും
ജൈ­വ­ധര്‍­മ്മ­ങ്ങ­ളും മൂര്‍­ത്ത­മാ­യി അവ­ത­രി­പ്പി­ക്കാന്‍ നി­ല­വി­ലു­ള്ള ഭാഷ അപ­ര്യാ­പ്‌­ത­മാ­ണെ­ന്ന്‌ ഫെ­മി­നി­സ്റ്റു­കള്‍ വാ­ദി­ക്കു­ന്നു. സ്‌­ത്രീ­ക­ളു­ടെ വൈ­കാ­രി­ക­ത­ക­ളും അനു­ഭ­വ­ങ്ങ­ളും
ആവി­ഷ്‌­ക്ക­രി­ക്കാന്‍ പു­രു­ഷ­ന്മാര്‍ ധാ­രാ­ള­മാ­യി ഉപ­യോ­ഗി­ക്കു­ന്ന­തും വി­രു­ദ്ധാര്‍­ത്ഥ­ങ്ങ­ളില്‍ രൂ­ഢ­വു­മായ പദ­ങ്ങ­ളും പ്ര­യോ­ഗ­ങ്ങ­ളും ധാ­രാ­ള­മാ­യി ഉപ­യോ­ഗി­ക്കേ­ണ്ടി വരു­ന്ന­തി­ലെ വൈ­രു­ദ്ധ്യത അവര്‍ ചൂ­ണ്ടി­കാ­ണി­ക്കു­ന്നു.

സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളെ വി­ശ­ദീ­ക­രി­ക്കു­ന്ന­തില്‍ സ്‌­ത്രീ­കള്‍­ക്കു­ണ്ടാ­കു­ന്ന ബു­ദ്ധി­മു­ട്ടു­ക­ളില്‍ നി­ന്നാ­ണ്‌ സ്‌­ത്രീ­യു­ടെ ഭാഷ എന്ന സങ്ക­ല്‌­പം തന്നെ രൂ­പ­പ്പെ­ട്ട­ത്‌. ഫോ­ബിന്‍ ലക്കോ­ഫ്‌ എന്ന അമേ­രി­ക്കന്‍ ഭാ­ഷാ­ശാ­സ്‌­ത്ര­ജ്ഞ­ന്റെ language womens plays എന്ന ഗ്ര­ന്ഥം ഇതി­ലേ­ക്കു­ള്ള നല്ലൊ­രു മു­തല്‍­ക്കൂ­ട്ടാ­ണ്‌. സ്‌­ത്രീ­യു­ടെ ജീ­വി­തം, ശരീ­രം,
വ്യ­വ­ഹാ­ര­മ­ണ്‌­ഡ­ല­ങ്ങള്‍ തു­ട­ങ്ങി­യ­വ­യൊ­ക്കെ നന്നാ­യി രേ­ഖ­പ്പെ­ടു­ത്താ­നു­ത­കു­ന്ന പു­തിയ വാ­ക്കു­ക­ളും രൂ­പ­ക­ങ്ങ­ളും ബിം­ബ­ങ്ങ­ളും, ആശ­യാ­വ­ലി­ക­ളു­മൊ­ക്കെ കണ്ടു­പി­ടി­ക്കുക ഫെ­മി­നി­സ്റ്റ്‌ ഭാ­ഷാ­സ­ങ്ക­ല്‌­പ­ത്തി­ന്റെ ധര്‍­മ്മ­മാ­ണ്‌.

മൂ­ന്നാം ലോ­ക­രാ­ജ്യ­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ എഴു­ത്തു­കാര്‍ അഭി­മു­ഖീ­ക­രി­ക്കു­ന്ന പ്ര­ശ്‌­നം കൊ­ളോ­ണി­യല്‍ മേ­ധാ­വി­ത്വ­ത്തി­നു കീ­ഴില്‍ ദേ­ശീ­യ­ഭാ­ഷ­കള്‍ അഭി­മു­ഖീ­ക­രി­ച്ച­തി­ന്‌ സമാ­ന­മായ പ്ര­തി­സ­ന്ധി­യാ­ണ്‌. ഫ്രാന്‍­സി­സ്സ്‌ ഫാ­നന്‍ കണ്ടെ­ത്തി­യ­തു­പോ­ലെ കൊ­ളോ­ണി­യല്‍ മേ­ധാ­വി­ത്വ­ത്തെ അതേ ഭാഷ ഉപ­യോ­ഗി­ച്ചു­ത­ന്നെ എതി­രി­ട്ട കോ­ള­നി രാ­ഷ്‌­ട്ര­ങ്ങ­ളെ­പോ­ലെ
പു­രു­ഷ­ഭാ­ഷ­യി­ലെ അധി­കാ­ര­ബ­ന്ധ­ങ്ങ­ളെ അപ­നിര്‍­മ്മി­ച്ചു മാ­റ്റി­ത്തീര്‍­ക്കു­ക­യാ­ണ്‌ മൂ­ന്നാം­ലോക സ്‌­ത്രീ എഴു­ത്തു­കാ­രി­ക­ളില്‍ ഭൂ­രി­പ­ക്ഷ­വും.

മല­യാ­ള­ത്തി­ലെ ഫെ­മി­നി­സ്റ്റ്‌ എഴു­ത്തി­ന്റെ ചരി­ത്രം

പ്ര­ത്യ­യ­ശാ­സ്‌­ത്ര­ത്തി­ന്റെ­യും വി­മര്‍­ശന പദ്ധ­തി­ക­ളു­ടേ­യും നി­യ­മാ­വ­ലി­യു­ടേ­യും അടി­സ്ഥാ­ന­ത്തില്‍ feminist writing അഥ­വാ സ്‌­ത്രീ­വാ­ദ­ര­ചന മല­യാ­ള­ത്തില്‍ ആരം­ഭി­ച്ച­ത്‌ തൊ­ണ്ണൂ­റു­ക­ളു­ടെ ആരം­ഭ­ത്തി­ലി­റ­ങ്ങിയ സാ­റാ ജോ­സ­ഫി­ന്റെ പാ­പ­ത്തറ എന്ന കഥാ­സ­മാ­ഹാ­ര­ത്തോ­ടു­കൂ­ടി­യാ­ണ്‌. women writing എന്ന ഇം­ഗ്ലീ­ഷ്‌ പദ­ത്തി­ന്‌ തു­ല്യ­മാ­യി പെ­ണ്ണെ­ഴു­ത്ത്‌ എന്ന മല­യാ­ള­പ­ദം സച്ചി­ദാ­ന­ന്ദ­നാ­ണ്‌ പാ­പ­ത്ത­റ­യു­ടെ അവ­താ­രി­ക­യി­ലൂ­ടെ മല­യാ­ള­ത്തി­ന്‌ സം­ഭാ­വന ചെ­യ്‌­ത­ത്‌.

ഫെ­മി­നി­സ്റ്റ്‌ എഴു­ത്തി­നോ­ട്‌ പ്ര­ക­ട­മായ ആഭി­മു­ഖ്യം പ്ര­ക­ടി­പ്പി­ക്കാ­ത്ത­വ­രു­ടെ കൃ­തി­ക­ളില്‍ നി­ന്നു­പോ­ലും സ്‌­ത്രീ­വാ­ദ­ചി­ന്ത­കള്‍ കണ്ടെ­ടു­ക്കു­ന്ന സ്‌­ത്രീ­വാ­ദ­വി­മര്‍­ശ്ശന പദ്ധ­തി­ക­ളും ഇതോ­ടൊ­പ്പം മല­യാ­ള­ത്തില്‍ വി­ക­സി­ച്ചു­വ­ന്നു. പെ­ണ്ണെ­ഴു­ത്ത്‌ എന്ന ലേ­ബല്‍ ഇല്ലെ­ങ്കില്‍­പ്പോ­ലും മല­യാ­ള­ത്തി­ലെ മണ്‍­മ­റ­ഞ്ഞ എഴു­ത്തു­കാ­രി­ക­ളില്‍ പല­രും തങ്ങ­ളു­ടെ കൃ­തി­ക­ളി­ലൂ­ടെ സ്‌­ത്രീ­വി­മോ­ച­നാ­ശ­യ­ങ്ങള്‍ കേ­ര­ള­ത്തില്‍ പ്ര­ച­രി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. കേ­ര­ള­ത്തില്‍ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ആരം­ഭി­ച്ച­ത്‌ മറ്റെ­ല്ലാ കോ­ള­നി­രാ­ജ്യ­ങ്ങ­ളി­ലേ­തും പോ­ലെ യൂ­റോ­പ്യന്‍ അമേ­രി­ക്കന്‍ മോ­ഡ­ലി­ലു­ള്ള ബോ­ധ­വല്‍­ക്ക­ര­ണം, സ്വാ­ത­ന്ത്ര്യം, വി­ദ്യാ­ഭ്യാ­സം, സമ­ത്വം തു­ട­ങ്ങിയ ആശ­യ­ങ്ങ­ളില്‍ അധി­ഷ്‌­ഠി­ത­മാ­യി­രു­ന്നു.

ഭാ­ര­ത­ത്തി­ലു­ണ്ടായ സ്‌­ത്രീ­മു­ന്നേ­റ്റ­ങ്ങള്‍­ക്ക്‌ ദ്വി­മുഖ ദൗ­ത്യ­ങ്ങള്‍ ഉണ്ടാ­യി­രു­ന്നു. സ്‌­ത്രീ­ക­ളു­ടെ സാ­മൂ­ഹ്യ­പ­ദ­വി മെ­ച്ച­പ്പെ­ടു­ത്തു­ക, സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ ഭാ­ഗ­മാ­കു­ക. പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാന പാ­ദ­ങ്ങ­ളില്‍ കേ­ര­ള­ത്തില്‍ ആരം­ഭി­ച്ച സ്‌­ത്രീ­വി­മോ­ചന പ്ര­സ്ഥാ­ന­ങ്ങള്‍ പല­തും വി­വിധ സമു­ദാ­യ­ങ്ങള്‍­ക്കി­ട­യില്‍ രൂ­പം­കൊ­ണ്ട
പരി­ഷ്‌­ക്ക­രണ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­യി ബന്ധ­പ്പെ­ട്ടാ­യി­രു­ന്നു പ്ര­വര്‍­ത്തി­ച്ചി­രു­ന്ന­ത്‌.

സമ­ത്വ­ദര്‍­ശ­ത്തി­ല­ധി­ഷ്‌­ഠി­ത­മാ­യി­രു­ന്ന ഇത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങള്‍ പൂര്‍­ണ്ണ­മാ­യും പു­രു­ഷ­മേല്‍­ക്കോ­യ്‌­ക്കു
വി­ധേ­യ­മാ­യി­രു­ന്നു. അച്ച­ടി­യു­ടേ­യും ഇം­ഗ്ലീ­ഷ്‌ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ­യും സ്വാ­ധീ­ന­ഫ­ല­മാ­യി കേ­ര­ള­ത്തില്‍ പത്ര­മാ­സി­കാ­വി­പ്ല­വം തന്നെ ഉണ്ടാ­യി. ഇത്‌ സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌ സഹാ­യ­ക­ക­ര­മാ­യി.

1886-ല്‍ തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നും പു­രു­ഷ­ന്മാ­രു­ടെ നേ­തൃ­ത്വ­ത്തി­ലെ­ങ്കി­ലും സ്‌­ത്രീ­കള്‍­ക്കു­വേ­ണ്ടി­യു­ള്ള ആദ്യ­ത്തെ പ്ര­സി­ദ്ധീ­ക­ര­ണം കേ­ര­ളീയ സു­ഗു­ണ­ബോ­ധി­നി ആരം­ഭി­ച്ചു. അക്കാ­ല­ത്തെ മുന്‍­നി­ര­മാ­സി­ക­ക­ളായ വി­ദ്യാ­വി­നോ­ദി­നി, ഭാ­ഷാ­പോ­ഷി­ണി തു­ട­ങ്ങി പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളില്‍ സ്‌­ത്രീ­ക­ളു­ടെ സര്‍­ഗ്ഗാ­ത്മക രച­ന­കള്‍, സ്‌­ത്രീ­വി­ദ്യാ­ഭ്യാ­സം, സ്വ­ത­ന്ത്ര്യം തു­ട­ങ്ങിയ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ച്‌ അനു­കൂ­ല­വും പ്ര­തി­കൂ­ല­വു­മായ നി­ര­വ­ധി സം­വാ­ദ­ങ്ങള്‍ ഉണ്ടാ­യി. 1909-ല്‍ ടി. ബി കല്ല്യാ­ണി­യ­മ്മ, ടി. സി കല്ല്യാ­ണി­യ­മ്മ തു­ട­ങ്ങി­യ­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ശാ­രദ പി­ന്നെ ലക്ഷ്‌­മി­ബാ­യി എന്നീ മാ­സി­ക­കള്‍ ആരം­ഭി­ച്ചു. പില്‍­ക്കാ­ല­ത്ത്‌ മഹി­ളാ­ര­ത്‌­നം, മഹിള തു­ട­ങ്ങിയ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും ഉണ്ടാ­യി. ഇത്ത­രം പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങള്‍ സ്‌­ത്രീ­വി­മോ­ച­നാ­ശ­യ­ങ്ങ­ളും ലോ­ക­ത്ത്‌ നട­ക്കു­ന്ന സ്‌­ത്രീ­മു­ന്നേ­റ്റ­ങ്ങള്‍ പ്ര­ച­രി­പ്പി­ക്കു­ക­യും സ്‌­ത്രീ­ക­ളു­ടെ സര്‍­ഗ്ഗാ­ത്മക രച­ന­കള്‍ പ്ര­കാ­ശി­പ്പി­ക്കു­ക­യും ചെ­യ്‌­തു.

കേ­ര­ള­ത്തി­ന്റെ വി­വിധ ഭാ­ഗ­ങ്ങ­ളില്‍ രൂ­പം­കൊ­ണ്ട സ്‌­ത്രീ­സ­മ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വാര്‍­ത്ത­ക­ളും ഈ മാ­സി­ക­കള്‍ പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. കേ­ര­ള­ത്തില്‍ രൂ­പം­കൊ­ണ്ട സ്‌­ത്രീ­സ­മാ­ജ­ങ്ങള്‍­ക്ക്‌ ഏകീ­കൃത സ്വ­ഭാ­വ­മോ കൃ­ത്യ­മായ സം­ഘ­ട­നാ­പ്ര­വര്‍­ത്ത­ന­ങ്ങ­ളോ ഇല്ലാ­യി­രു­ന്നു. മധ്യ­വര്‍­ഗ്ഗ­സ്വ­ഭാ­വ­മു­ള്ള സ്‌­ത്രീ­സം­ഘ­ട­ന­കള്‍­ക്ക്‌ കേ­ര­ളീയ സമൂ­ഹ­ത്തില്‍ ചല­ന­ങ്ങള്‍ സൃ­ഷ്‌­ടി­ക്കാന്‍ സാ­ധി­ച്ചു­വെ­ന്ന­ത്‌ പരാ­മര്‍­ശ­മര്‍­ഹി­ക്കു­ന്നു­ണ്ട്‌. വര്‍­ത്ത­മാന കാ­ല­ത്ത്‌ വനി­താ­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങള്‍ എന്ന­വ­കാ­ശ­പ്പെ­ടു­ന്ന പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങള്‍ സ്‌­ത്രീ­ക­ളു­ടെ ക്ഷേ­മ­ത്തി­ന്‌ വേ­ണ്ടി പ്ര­വര്‍­ത്തി­ക്കു­ന്ന­തി­നു പക­രം സ്‌­ത്രീ­യെ ഒരു ഉപ­ഭോ­ഗ­വ­സ്‌­തു­വാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌ നിര്‍­ഭാ­ഗ്യ­ക­ര­മാ­ണ്‌.

സ്വാ­ത­ന്ത്ര്യാ­ന­ന്ത­രം കേ­ര­ള­ത്തി­ലു­ണ്ടായ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍ മൂ­ന്നാം­ലോക രാ­ഷ്‌­ട്ര­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ പൊ­തു­സ്വ­ഭാ­വ­ങ്ങള്‍ പ്ര­ക­ടി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. തൊ­ള്ളാ­യി­ര­ത്തി എണ്‍­പ­തു­ക­ളി­ലാ­ണ്‌ പാ­ശ്ചാ­ത്യ­ഫെ­മി­നി­സ്റ്റ്‌ സൈ­ദ്ധാ­ന്തി­ക­ത­യു­ടെ സ്വാ­ധീ­ന­ത്താല്‍ കേ­ര­ള­ത്തില്‍ സ്വ­ത­ന്ത്ര ഫെ­മി­നി­സ്റ്റ്‌ സം­ഘ­ട­ന­കള്‍ ഉണ്ടാ­യ­ത്‌. പല കാ­ര­ണ­ങ്ങ­ളാല്‍ അവ­യില്‍ പല­തും നി­ന്നു­പോ­യി. കേ­ര­ള­ത്തി­ലി­ന്ന്‌ അന്വേ­ഷി, മാ­നു­ഷി, സഹജ തു­ട­ങ്ങി പല­പേ­രു­ക­ളില്‍ അറി­യ­പ്പെ­ടു­ന്ന നി­ര­വ­ധി സം­ഘ­ട­ന­കള്‍ പ്ര­വര്‍­ത്ത­ന­രം­ഗ­ത്ത്‌ സജീ­വ­മാ­ണ്‌. നിര്‍­ഭാ­ഗ്യ­വ­ശാല്‍ കേ­ര­ള­ത്തി­ലെ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌്‌ കേ­ര­ളീയ പരി­സ­ര­ത്തി­ലു­ള്ള സൈ­ദ്ധാ­ന്തിക പിന്‍­ബ­ല­മോ പ്ര­ത്യ­യ­ശാ­സ്‌­ത്ര­ത്തി­ന്റെ കെ­ട്ടു­റ­പ്പോ ഇല്ല.

സ്‌­ത്രീ­പീ­ഡന കേ­സു­കള്‍ നട­ത്തി­യും, വി­വിധ ബോ­ധ­വല്‍­ക്ക­രണ പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലൂ­ടേ­യും, പത്ര­മാ­ധ്യ­മ­ങ്ങ­ളില്‍ നി­റ­ഞ്ഞു­നി­ന്നു­മാ­ണ്‌ തങ്ങ­ളു­ടെ സാ­ന്നി­ധ്യം രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്‌. കേ­ര­ള­ത്തി­ലെ പൊ­തു­സ­മൂ­ഹ­ത്തി­ന്റെ പി­ന്തുണ ആര്‍­ജ്ജി­ക്കാന്‍ ഇത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌ സാ­ധി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും കേ­ര­ളീയ സമൂ­ഹ­ത്തില്‍ ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­ക­ളെ­ക്കു­റി­ച്ച്‌ ഒരു സം­വാ­ദം സൃ­ഷ്‌­ടി­ക്കാന്‍ സാ­ധി­ച്ചി­ട്ടു­ണ്ട്‌.

മല­യാള സാ­ഹി­ത്യം ആദ്യ­കാ­ല­ത്ത്‌ സ്‌­ത്രീ എഴു­ത്തു­കാ­രോ­ടും അവ­രു­ടെ രച­ന­ക­ളോ­ടും വി­മു­ഖത കാ­ട്ടി­യി­രു­ന്നു. അതി­നൊ­രു ഉദാ­ഹ­ര­ണ­മാ­ണ്‌ തന്നെ ശ്ലോ­കം എഴു­തി­ക്കാ­ണി­ച്ച സ്‌­ത്രീ­യെ അമ്പാ­ടി കു­ഞ്ഞി­കൃ­ഷ്‌­ണ­പൊ­തു­വാള്‍ എന്ന കവി ആക്ഷേ­പി­ച്ച കഥ.

തരു­ണി­മ­ണി മേ­ലി­ലി­ത്ത­രം കൊ-
ള്ള­രു­താ­തു­ള്ളവ തീര്‍­ത്തു­കൊ­ണ്ടി­രു­ന്നാല്‍
മു­റി­മു­ണ്ടു­ക­ള­ല്ല, നല്ല വേ­ലി-
ത്ത­റി­കൊ­ണ്ടൊ­ന്നു തരും തരം­വ­രു­മ്പോ­ള്‍. എന്ന്‌ ശ്ലോ­ക­മെ­ഴു­തി ആ കവ­ന­മെ­ഴു­ത്തു­കാ­രി­യെ മട­ക്കി അയ­ച്ചു­വെ­ന്ന്‌ സാ­ഹി­ത്യ­ച­രി­ത്രം പറ­യു­ന്നു.

മല­യാള സാ­ഹി­ത്യ­ത്തില്‍ സ്‌­ത്രീ­യു­ടെ സ്വ­ത്വ­ബോ­ധ­ത്തി­ന്റെ പ്ര­ഖ്യാ­പ­ന­മാ­യി കട­ന്നു­വ­ന്ന എഴു­ത്തു­കാ­രി ലളി­താം­ബിക അന്തര്‍­ജ­ന­മാ­ണ്‌. അന്തര്‍­ജ­നം തന്റെ എഴു­ത്ത­നു­ഭ­വ­ങ്ങ­ളെ വള­രെ വി­കാ­ര­വാ­യ്‌­പ്പോ­ടു­കൂ­ടി­യാ­ണ്‌ എഴു­തു­ന്ന­ത്‌. ഗാര്‍­ഹി­ക­വും സാ­മൂ­ഹി­ക­വും സാ­ഹി­ത്യ­പ­ര­വു­മായ കൃ­ത്യ­ങ്ങ­ളെ ഒരേ­സ­മ­യം ചെ­യ്‌­തു­തീര്‍­ക്ക­ണ­മെ­ന്ന്‌ അവള്‍ വാ­ശി­പി­ടി­ച്ചു. എല്ലാം അവ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­ങ്ങ­ളാ­യി­രു­ന്നു. അതി­ന്റെ ഫല­മെ­ല്ലാം അപൂര്‍­ണ്ണ­മാ­യി നിര്‍­ത്തു­ക­യെ­ന്ന­താ­യി­രി­ക്കു­മെ­ന്ന്‌ അവള്‍ ഓര്‍­ത്തി­ല്ല. ഇങ്ങ­നെ ആണ്ടോ­ടാ­ണ്ട്‌ കു­ഞ്ഞു­ങ്ങ­ളെ പ്ര­സ­വി­ക്കു­ക­യും
വളര്‍­ത്തു­ക­യും എഴു­തു­ക­യും വാ­യി­ക്കു­ക­യും പ്ര­സം­ഗി­ക്കു­ക­യും ചെ­യ്‌­തു­കൊ­ണ്ടി­രു­ന്നു അവള്‍. ചെ­റു­കു­ട്ടി­ക­ളെ തൊ­ട്ടി­ലാ­ട്ടി­ക്കൊ­ണ്ട്‌ താ­ഴേ കു­നി­ഞ്ഞി­രു­ന്ന്‌ എഴു­തു­ന്ന അമ്മ­യെ കാ­ണു­ന്നു ഞാന്‍.

സാ­ഹി­ത്യ സാം­സ്‌­കാ­രിക രാ­ഷ്‌­ട്രീയ മണ്‌­ഡ­ല­ങ്ങ­ളില്‍ ഇട­പെ­ട­ലു­കള്‍ നട­ത്തി അന്ന­ത്തെ പു­രോ­ഗ­മന എഴു­ത്തു­കാ­രു­ടെ ഒപ്പം ചേര്‍­ന്ന്‌ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ള്ള ലളി­താം­ബിക അന്തര്‍­ജ­ന­ത്തി­ന്‌ പല­പ്പോ­ഴും പു­രു­ഷ­മേല്‍­ക്കോ­യ്‌­മ­യോ­ട്‌ സന്ധി­ചെ­യ്യേ­ണ്ടി­വ­ന്നു എന്ന­ത്‌ എത്ര ദയ­നീ­യ­മാ­ണ്‌.

സ്‌­ത്രീ­വാദ ചി­ന്ത­യു­ടെ തീ­ഷ്‌­ണ­മായ ഇട­ങ്ങള്‍ ആവി­ഷ്‌­ക­രി­ച്ച കെ. സര­സ്വ­തി­യ­മ്മ­യ്‌­ക്ക്‌ സാ­ഹി­ത്യ­ലോ­ക­ത്തി­ലെ തി­ര­സ്‌­ക്കാ­ര­ങ്ങ­ളു­ടെ ഫല­മാ­യി അജ്ഞാ­ത­വാ­സം പോ­ലും ചെ­യ്യേ­ണ്ടി­വ­ന്നു. സ്‌­ത്രീ­യു­ടെ സ്വ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ധാര്‍­മ്മി­ക­രോ­ഷം സര­സ്വ­തി­യ­മ്മ­യില്‍ പു­രു­ഷ­വി­േ­ദ്വ­ഷ­മാ­യി മാ­റി. സ്‌­ത്രീ­വി­മോ­ചന പ്ര­സ്ഥാ­നം ശക്തി­പ്രാ­പി­ക്കാ­തി­രു­ന്ന കാ­ല­ത്ത്‌ പു­രു­ഷ­മേ­ധാ­വി­ത്വ­ത്തി­നെ­തി­രെ ഒറ്റ­യ്‌­ക്ക്‌ നി­ന്ന്‌ പൊ­രു­തിയ സര്‍­ഗ്ഗാ­ത്മക ശക്തി­യു­ടെ ഉട­മ­യാ­ണ്‌ സര­സ്വ­തി­യ­മ്മ. യഥാര്‍­ത്ഥ­ത്തില്‍ പു­രു­ഷ­വി­ദ്വേ­ഷ­മ­ല്ല സ്‌­ത്രീ­യു­ടെ അവ­കാ­ശം സ്ഥാ­പി­ക്കു­ക­യാ­ണ്‌ ലക്ഷ്യം.

ആധു­നി­ക­ത­യു­ടെ ചേ­രി­ക­ളി­ലൊ­ന്നും പെ­ടാ­തെ അതി­ന്റെ എല്ലാ വി­കാ­ര­വാ­യ്‌­പ്പു­ക­ളും ആവാ­ഹി­ച്ച്‌ സ്വ­ന്തം അസ്‌­തി­ത്വം കാ­ത്തു­സൂ­ക്ഷി­ച്ച കഥാ­കാ­രി­യാ­ണ്‌ മാ­ധ­വി­ക്കു­ട്ടി. അതു­കൊ­ണ്ടു­ത­ന്നെ ഒരു­പാ­ട്‌ പഴി­കേ­ട്ട കഥാ­കാ­രി­ക­ളി­ലൊ­രാ­ളാ­യി മാ­ധ­വി­ക്കു­ട്ടി. താ­നൊ­രു ഫെ­മി­നി­സ്റ്റാ­ണെ­ന്ന്‌ പ്ര­ഖ്യാ­പി­ക്കു­ക­യും ആ വി­ശ്വാ­സ­പ്ര­മാ­ണം പ്ര­ച­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന സാ­റാ ജോ­സ­ഫ്‌ തന്റെ വി­ശ്വാ­സ­പ്ര­മാ­ണ­ങ്ങ­ളോ­ടു­ള്ള ശക്ത­മായ പ്ര­തി­ബ­ന്ധത പ്ര­ക­ടി­പ്പി­ക്കു­ന്നു.

ഇവര്‍­ക്കി­ട­യില്‍ തങ്ങ­ളു­ടെ കൃ­തി­ക­ളി­ലൂ­ടെ സ്‌­ത്രീ­വി­മോ­ചന ആശ­യ­ങ്ങള്‍ പ്ര­കാ­ശി­പ്പി­ക്കു­ന്ന ഒരു­പാ­ട്‌ എഴു­ത്തു­കാ­രു­ണ്ട്‌. സരോ­ജി­നി, രാ­ജ­ല­ക്ഷി, സാ­റാ തോ­മ­സ്‌, അഷി­ത, പി. വത്സല തു­ട­ങ്ങി അനേ­കര്‍. സ്വ­ന്തം ജീ­വി­താ­നു­ഭ­വ­ങ്ങ­ളില്‍ നി­ന്നാ­ണ്‌ അവ­രു­ടെ കൃ­തി­ക­ളി­ലെ സ്‌­ത്രീ­വാദ ചി­ന്ത­ക­ളില്‍ പല­തും ഉട­ലെ­ടു­ത്ത­ത്‌. സ്വാ­ഭാ­വി­ക­മാ­യി പ്ര­വ­ഹി­ക്കു­ന്ന സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങള്‍­ക്ക്‌ ചേ­ക്കേ­റാന്‍ ഒരു സൈ­ദ്ധാ­ന്തിക മറ­യി­ല്ലാ­യി­രു­ന്നു.

ജാ­തി­യും, മത­വും, തൊ­ഴി­ലും, ലിം­ഗ­വും വേര്‍­തി­രി­ച്ച്‌ എഴു­ത്തും എഴു­ത്തു­കാ­രെ­യും ആഘോ­ഷി­ക്കു­ന്ന സം­സ്‌­ക്കാ­രം അന്നി­ല്ലാ­യി­രു­ന്നു. ഉത്ത­രാ­ധു­നിക സാ­ഹി­ത്യ വി­മര്‍­ശന പദ്ധ­തി­ക­ളാ­ണ്‌ അവ­രു­ടെ സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളെ സമൂ­ഹ­ത്തി­ന്റെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും മു­ഖ്യ­ധാ­ര­യി­ലേ­ക്ക്‌ കൊ­ണ്ടു­വ­ന്ന­ത്‌.

മല­യാ­ള­ത്തി­ലെ സ്‌­ത്രീ എഴു­ത്തി­ന്റെ രണ്ടാം ഘട്ട ചരി­ത്രം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന കാ­ലം തു­ട­ങ്ങു­ന്ന­ത്‌ സാ­റാ ജോ­സ­ഫി­ന്റെ പാ­പ­ത്തറ എന്ന കഥാ­സ­മാ­ഹാ­ര­ത്തി­ന്റെ
പ്ര­സി­ദ്ധീ­ക­ര­ണ­ത്തോ­ടു­കൂ­ടി­യാ­ണ്‌. ഈ ഘട്ട­ത്തി­ലാ­ണ്‌ ഗ്രേ­സി, ലളി­താ­ലെ­നിന്‍, പ്രിയ എ. എസ്‌, സി­.എ­സ്‌ ചന്ദ്രി­ക, ചന്ദ്ര­മ­തി, ഗീ­താ ഹി­ര­ണ്യന്‍, ധന്യാ­രാ­ജ്‌, കെ­.ആര്‍ മീ­ര, കെ­.­രേഖ തു­ട­ങ്ങിയ പല എഴു­ത്തു­കാ­രി­ക­ളും രം­ഗ­പ്ര­വേ­ശം ചെ­യ്യു­ക­യോ മൗ­ന­വാ­സ­ത്തി­ന്‌ ശേ­ഷം തി­രി­ച്ചു­വ­രി­ക­യോ ചെ­യ്‌­ത്‌ മല­യാ­ളി­ക­ളു­ടെ മന­സ്സില്‍ ഇടം നേ­ടി­യ­ത്‌.

ഇവ­രില്‍ പല­രും സ്‌­ത്രീ­വി­മോ­ചക പ്ര­വര്‍­ത്ത­ക­രോ അതി­നോ­ട്‌ ആഭി­മു­ഖ്യം ഉള്ള­വ­രോ ആണ്‌. മല­യാ­ള­ത്തി­ലെ സാ­ഹി­ത്യ­രം­ഗ­ത്തു­ണ്ടായ പു­ത്തന്‍ പ്ര­വ­ണ­ത­യെ ഇവര്‍ നന്നാ­യി ചൂ­ഷ­ണം ചെ­യ്‌­തു.

പ്ര­മേ­യ­പ­ര­വും, ഭാ­ഷാ­പ­ര­വും, ആഖ്യാ­ന­പ­ര­വു­മായ നൂ­ത­ന­മാര്‍­ഗ്ഗ­ങ്ങള്‍ അവ­ലം­ബി­ച്ച്‌ സ്‌­ത്രീ എഴു­ത്തു­കാ­രി­കള്‍ തങ്ങ­ളു­ടെ കൃ­ത­ക­ളി­ലൂ­ടെ സ്‌­ത്രീ­വാദ കാ­ഴ്‌­ച­പ്പാ­ടു­കള്‍ ആവി­ഷ്‌­ക­രി­ക്കു­ന്നു.

സി­താ­ര­യു­ടെ ചെ­റു­ക­ഥ­ക­ളി­ലെ ഫെ­മി­നി­സ്റ്റ്‌ പാ­ഠ­ങ്ങള്‍-
ഒരു പഠ­നം


ആധു­നിക മല­യാള സാ­ഹി­ത്യ­ത്തില്‍ ഏറ്റ­വു­മ­ധി­കം വി­കാ­സം പ്രാ­പി­ച്ച സാ­ഹി­ത്യ­ശാഖ ചെ­റു­ക­ഥാ­രം­ഗ­മാ­ണ്‌. നിര്‍­വ്വ­ച­ന­ത്തി­ന്റെ പരി­ധി­യില്‍ ഒതു­ക്കാന്‍ കഴി­യു­ന്ന രൂ­പ­ഘ­ട­ന­യ­ല്ല ചെ­റു­ക­ഥ­യു­ടേ­ത്‌. നി­ര­ന്ത­രം പരി­ണാ­മ­ങ്ങള്‍­ക്ക്‌ വി­ധേ­യ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന അതി­ന്റെ ശി­ല്‌­പ­ഘ­ടന ചട്ട­ക്കൂ­ടു­ക­ളെ നി­രാ­ക­രി­ക്കു­ന്നു. പ്രാ­ഥ­മി­ക­മാ­യി പറ­ഞ്ഞാല്‍ ഇതൊ­രു ഗദ്യ­രൂ­പ­മാ­ണ്‌.

ദൈര്‍­ഘ്യ­ത്തെ­പ്പ­റ്റി ഭി­ന്നാ­ഭി­പ്രാ­യ­ങ്ങള്‍ നി­ല­നില്‍­ക്കു­ന്നു. ഒരു സം­ഭ­വ­ത്തെ­യോ, വി­കാ­ര­ത്തെ­യോ, കഥാ­പാ­ത്ര­ത്തെ­യോ ഏകാ­ഗ്രത നഷ്‌­ട­പ്പെ­ടു­ത്താ­തെ സൂ­ക്ഷ്‌­മ­മാ­യും സന്തു­ലി­ത­മാ­യും ആവി­ഷ്‌­ക­രി­ക്കു­ന്ന­താ­ണ്‌ ചെ­റു­ക­ഥ­യു­ടെ പൊ­തു­ഘ­ട­ന. അതു­കൊ­ണ്ടു­ത­ന്നെ സ്ഥൂ­ല­മായ ആഖ്യാ­ന­ത്തി­നോ വി­ശ­ദ­മായ വര്‍­ണ്ണ­ന­കള്‍­ക്കോ ഇവി­ടെ പ്ര­സ­ക്തി­യി­ല്ല. ഒരു സവി­ശേഷ
മു­ഹൂര്‍­ത്ത­ത്തി­ലൂ­ടെ കട­ന്നു­പോ­വു­ന്ന കഥാ­പാ­ത്ര­ത്തി­ന്റെ ബാ­ഹ്യ­മോ ആഭ്യ­ന്ത­ര­മോ ആയ ചല­ന­ങ്ങ­ളെ ആവി­ഷ്‌­ക്ക­രി­ക്കുക ആണ്‌ ചെ­റു­ക­ഥ­യു­ടെ സാ­മാ­ന്യ­രീ­തി.

മല­യാള സാ­ഹി­ത്യ­ത്തില്‍ പെ­ണ്ണെ­ഴു­ത്തി­ന്റെ രണ്ടാം ഘട്ട­ത്തില്‍ വേ­രു­റ­പ്പി­ച്ച കഥാ­കാ­രി­യാ­ണ്‌ സി­താ­ര. എസ്‌. മി­ക­ച്ച ആഖ്യാന പാ­ട­വ­വും, കൈ­യ്യൊ­തു­ക്ക­വും ശി­ല്‌­പ­ഭം­ഗി­യും നി­റ­ഞ്ഞ­താ­ണ്‌ സി­താ­ര­യു­ടെ കഥ­കള്‍. സാ­ധാ­രണ കഥാ­കാ­രി­കള്‍ തു­റ­ന്നു­പ­റ­യാന്‍ മടി­ക്കു­ന്ന ലെ­സ്‌­ബി­യ­നി­സം, ഹോ­മോ സെ­ക്‌­ഷ്വാ­ലി­റ്റി, ലൈം­ഗി­ക­ത, കപ­ട­സ­ദാ­ചാ­രം എന്നി­വ­യെ­ക്കു­റി­ച്ച്‌ ധീ­ര­മാ­യി എഴു­തി­മു­ന്നേ­റു­ന്ന സി­താര പെ­ണ്ണെ­ഴു­ത്തി­ന്റെ നവ­ഭാ­വു­ക­ത്വ­മാ­ണ്‌. സമൂ­ഹ­ത്തി­ന്റെ സങ്ക­ല്‌­പ­ത്തി­ലു­ള്ള എഴു­ത്തു­കാ­രി­യു­ടെ മു­ഖം­ത­ന്നെ ഇവി­ടെ ഉട­ഞ്ഞു­പോ­കു­ന്നു.

സാ­മൂ­ഹിക അവ­സ്ഥ­ക­ളോ­ടു­ള്ള തി­രി­ച്ച­റി­വും പ്ര­തി­ഷേ­ധ­വും പ്ര­തി­രോ­ധ­വും സ്‌­ത്രീ പു­രുഷ സമ­ത്വ­ത്തെ­ക്കു­റി­ച്ചു­ള്ള സങ്ക­ല്‌­പ­ങ്ങള്‍ എല്ലാം­കൂ­ടി ചേ­രു­മ്പോള്‍ എഴു­ത്തി­ന്റെ പു­ത്തന്‍ മാ­തൃ­ക­കള്‍ പെ­ണ്ണെ­ഴു­ത്തു­കാ­രി­ക­ളില്‍ നി­ന്നു­ണ്ടാ­കു­ന്നു. വി­ധേ­യ­ത്വ­ത്തി­ന്റെ­യും സഹ­ന­ത്തി­ന്റെ­യും സ്‌­ത്രീ­മാ­തൃ­ക­കള്‍ ഇവി­ടെ ഭഞ്‌­ജി­ക്ക­പ്പെ­ടു­ന്നു. പി­.­പി രവീ­ന്ദ്രന്‍ സി­താ­ര­യു­ടെ കഥ­ക­ളെ­ക്കു­റി­ച്ച്‌ അഭി­പ്രാ­യ­പ്പെ­ട്ട­ത്‌.

വര്‍­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ഭാ­ഷാ­വ­ഴ­ക്ക­ങ്ങ­ളേ­യും ചി­ന്താ­പ­രി­മി­തി­ക­ളേ­യും അതി­ശ­യി­ക്കു­ക­യും ഉലം­ഘി­ക്കു­ക­യും ചെ­യ്യു­ന്ന­വ­യാ­ണ്‌ സി­താ­ര­യു­ടെ കഥ­കള്‍ - എന്നാ­ണ. പൊ­ള്ളു­ന്ന പ്ര­മേ­യ­ങ്ങ­ളും ചി­ന്ത­ക­ളും പരു­ക്കന്‍ ഭാ­ഷ­യില്‍ അവ­ത­രി­പ്പി­ക്കു­ന്ന സി­താ­ര­യു­ടെ കഥ­കള്‍ ഫെ­മി­നി­സ്റ്റ്‌ പാ­ഠ­ങ്ങള്‍ ഉള്‍­ക്കൊ­ള്ളു­ന്നു.

പെണ്‍­സ്വ­ത്വ­ത്തി­ന്റെ ഉയിര്‍­ത്തേ­ഴു­ന്നേല്‍­പ്പ്‌ സി­താ­ര­യു­ടെ കഥ­ക­ളില്‍

സി­താ­ര­യ്‌­ക്ക്‌ കഥാ­കാ­രി­യെ­ന്ന നി­ല­യില്‍ മല­യാള സാ­ഹി­ത്യ­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശ­നം തര­പ്പെ­ടു­ത്തി­ക്കൊ­ടു­ത്ത ചെ­റു­ക­ഥ­യാ­ണ്‌ അഗ്നി. കഥ­യ്‌­ക്ക്‌ അനു­യോ­ജ്യ­മായ ശീര്‍­ഷ­കം കണ്ടെ­ത്തുക എഴു­ത്തു­കാര്‍ നേ­രി­ടു­ന്ന വലിയ വെ­ല്ലു­വി­ളി­യാ­ണ്‌. സി­താര പൊ­തു­വേ ഈ പ്ര­തി­സ­ന്ധി­യെ തര­ണം ചെ­യ്യു­ന്ന കഥാ­കാ­രി­യാ­ണ്‌. അഗ്നി­യെ­ന്ന കഥ­യു­ടെ പ്ര­മേ­യ­ത്തി­ന്‌ യോ­ജി­ച്ച ശീര്‍­ഷ­കം വാ­യ­ന­ക്കാ­ര­ന്റെ ചി­ന്ത­ക­ളെ ത്ര­സി­പ്പി­ക്കു­ന്നു. സി­താ­ര­യു­ടെ അഗ്നി­യെ­ന്ന കഥ ഏറ്റ­വു­മ­ധി­കം ചര്‍­ച്ച ചെ­യ്യ­പ്പെ­ട്ട­തി­ന്റെ പ്ര­ധാന കാ­ര­ണ­ങ്ങ­ളി­ലൊ­ന്ന്‌ കഥ­യു­ടെ പ്ര­മേ­യ­പ­ര­വും അഖ്യാ­ന­പ­ര­മായ അതി­ലം­ഘ­ന­മാ­ണ്‌. അതി­ലൂ­ടെ ആധു­നിക പെണ്‍­മ­ന­സ്സ്‌ തന്റെ സ്വ­ത്വ­ത്തെ നിര്‍­വ്വ­ചി­ക്കു­ന്നു. സമൂ­ഹ­ത്തില്‍ നി­ല­നില്‍­ക്കു­ന്ന ലൈം­ഗിക സദാ­ചാ­ര­ത്തെ
കട­ന്നാ­ക്ര­മി­ച്ചു­കൊ­ണ്ട്‌ ഇത്‌ സാ­ധി­ക്കു­ന്നു.

പ്രിയ ഒരു സ്വ­കാ­ര്യ ഓഫി­സി­ലെ ടൈ­പ്പി­സ്റ്റാ­ണ്‌. ചില ദി­വ­സ­ങ്ങ­ളില്‍ ഓഫി­സി­ലെ ജോ­ലി കഴി­യു­മ്പോള്‍ താ­മ­സി­ക്കും. അത്ത­രം ദി­വ­സ­ങ്ങ­ളില്‍ പ്രി­യ­ക്ക്‌ തന്റെ സൈ­ക്കി­ളില്‍ സന്ധ്യ­മ­യ­ങ്ങിയ നേ­ര­ത്ത്‌ വി­ജ­ന­മായ കു­റ്റി­ക്കാ­ടു­കള്‍ നി­റ­ഞ്ഞ റോ­ഡി­ലൂ­ടെ കട­ന്നു­പോ­കേ­ണ്ടി­യ­താ­യി വരും. ഉള്‍­ഭ­യ­ത്തോ­ടു­കൂ­ടി പോ­കു­ന്ന പ്രി­യ­യെ ഒരി­ക്കല്‍ മൂ­ന്നു­പേര്‍ ചേര്‍­ന്ന്‌ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി. അതി­ലൊ­രാള്‍ ഓഫി­സി­ന­ടു­ത്ത്‌ ഫോണ്‍ ബൂ­ത്ത്‌ നട­ത്തു­ന്ന സഞ്‌­ജീ­വ്‌ എന്ന തടി­യ­നാ­ണ്‌. മറ്റൊ­രാള്‍ പണ്ട്‌ ബസ്സില്‍ യാ­ത്ര­ചെ­യ്‌ത സമ­യ­ത്ത്‌ എന്തോ വൃ­ത്തി­കേ­ട്‌ കാ­ട്ടി­യ­തി­ന്‌ പ്രിയ കര­ണ­ത്തി­നി­ട്ട്‌ തല്ലു­കൊ­ടു­ത്ത രവി­യാ­ണ്‌. മൂ­ന്നാ­മന്‍ മെ­ലി­ഞ്ഞ മു­ഖ­മു­ള്ള മീശ കി­ളിര്‍­ത്തു­തു­ട­ങ്ങിയ പയ്യ­നാ­ണ്‌.

കഥ­യു­ടെ ഒന്നാം­ഘ­ട്ടം കഴി­ഞ്ഞു. സാ­ധാ­ര­ണ­മായ ഒരു കഥ. കഥ­യു­ടെ തു­ടര്‍­ച്ച നമു­ക്ക്‌ ഊഹി­ക്കാം. പക്ഷേ ഇവി­ടെ­യാ­ണ്‌ ആഖ്യാ­ന­ത്തി­ന്റെ തെ­ന്നി­മാ­റ­ലു­കള്‍ നട­ക്കു­ന്ന­ത്‌. സ്‌­ത്രീ­കള്‍­ക്ക്‌ നേ­രെ­യു­ള്ള അതി­ക്ര­മ­ങ്ങള്‍ എക്കാ­ല­ത്തും നട­ക്കാ­റു­ണ്ട്‌. പക്ഷേ ഇന്നി­ന്റെ സ്‌­ത്രീ­കള്‍ അവ­യ്‌­ക്കെ­തി­രെ പ്ര­തി­ക­രി­ക്കു­ന്നു. സി­താര അഗ്നി­യെ­ന്ന കഥ എഴു­താ­നു­ള്ള സാ­ഹ­ച­ര്യ­ത്തെ­ക്കു­റി­ച്ച്‌ ഒരു അഭി­മു­ഖ­ത്തില്‍ പറ­ഞ്ഞ­ത്‌ ഇപ്ര­കാ­ര­മാ­ണ്‌. സ്‌­ത്രീ­കള്‍­ക്കെ­തി­രായ അതി­ക്ര­മ­ങ്ങള്‍ വര്‍­ദ്ധി­ച്ചു­വ­രു­ക­യാ­ണി­ന്ന്‌ എപ്പോ­ഴോ ഒരി­ക്കല്‍ അതേ­പ­റ്റി ഓര്‍­ത്ത്‌ ആത്മ­രോ­ക്ഷം പൂ­ണ്ടി­രി­ക്കു­മ്പോള്‍ ഒരു പെണ്‍­കു­ട്ടി­യു­ടെ ചി­ത്രം മന­സ്സി­ലേ­ക്ക്‌ കട­ന്നു­വ­ന്നു. തന്റെ നേര്‍­ക്ക്‌ നട­ന്ന അന്യാ­യ­ത്തി­നോ­ട്‌ തന്റേ­തായ രീ­തി­യില്‍ പ്ര­തി­ക­രി­ക്കു­ന്ന ഒരു പെണ്‍­കു­ട്ടി.

അങ്ങ­നെ­യാ­ണ്‌ അഗ്നി ഉണ്ടാ­യ­ത്‌. എങ്കി­ലും ഞാന്‍ കരു­തി­യ­തി­ന്റെ പകു­തി കരു­ത്തു­പോ­ലും ആ കഥ­യ്‌­ക്ക്‌ ലഭി­ച്ചി­ല്ല എന്നാ­ണ്‌ എഴു­തി കഴി­ഞ്ഞ­പ്പോള്‍ എനി­ക്ക്‌ തോ­ന്നി­യ­ത്‌. സമൂ­ഹ­ത്തില്‍ വേ­രു­പ­ടര്‍­ത്തിയ പാ­ട്രി­യാര്‍­ക്കി­യു­ടെ അഹ­ന്ത­യാ­ണ്‌ സ്‌­ത്രീ­ലൈം­ഗി­ക­ത­യ്‌­ക്ക്‌ നേ­രെ­യു­ള്ള അവ­ന്റെ കട­ന്നു­ക­യ­റ്റം. അവ­നെ പ്ര­തി­രോ­ധി­ച്ച­ല്ല മറി­ച്ച്‌ കീ­ഴ്‌­പ്പെ­ടു­ത്തി­യാ­ണ്‌ കഥ­യി­ലെ നാ­യിക തന്റെ സ്വ­ത്വം വീ­ണ്ടെ­ടു­ക്കു­ന്ന­ത്‌.

മാ­ന­ഭം­ഗ­ത്തി­നി­ര­യായ പ്രിയ അബോ­ധ­ത്തില്‍ നി­ന്നു­ണര്‍­ന്ന­ത്‌ ഒരു ദുഃ­സ്വ­പ്‌­ന­ത്തില്‍ നി­ന്നെ­ന്ന പോ­ലെ­യാ­ണ്‌. അഴു­ക്കു­കള്‍ കള­യ­രു­ത്‌, അഴു­ക്കു­കള്‍ കള­യുക വഴി നി­ങ്ങള്‍ തെ­ളി­വു­കള്‍ നശി­പ്പി­ക്കു­ന്നു. അപ­മാ­നി­ക്ക­പ്പെ­ട്ട സ്‌­ത്രീ­കള്‍­ക്കു­വേ­ണ്ടി­യു­ള്ള ദൂ­ര­ദര്‍­ശ്ശ­ന്റെ പര­സ്യ­മാ­ണ്‌ പ്രി­യ­യു­ടെ ഓര്‍­മ്മ­യില്‍ ഓടി­യെ­ത്തി­യ­ത്‌.

കഠി­ന­മായ വേ­ദ­ന­യും ദുഃ­ഖ­വും അട­ക്കിയ പ്രിയ പി­റ്റേ­ന്നും പതി­വു­പോ­ലെ ഓഫി­സില്‍ പോ­യി. ഓഫി­സ്‌ പടി­യില്‍ സഞ്‌­ജീ­വും രവി­യും അവ­ളെ കാ­ത്തു­നി­ന്നി­രു­ന്നു. രവി­യു­ടെ ഭീ­ഷ­ണി­യെ നി­സ്സാ­ര­വല്‍­ക്ക­രി­ച്ച പ്രിയ സഞ്‌­ജീ­വി­നെ പു­ച്ഛി­ച്ചു. നി­ങ്ങള്‍ ഒട്ടും പോ­രാ­യി­രു­ന്നു. ഒരു പെ­ണ്ണി­നെ പൂര്‍­ണ്ണ­മാ­യും തൃ­പ്‌­തി­പ്പെ­ടു­ത്താന്‍ നി­ങ്ങള്‍­ക്കാ­വു­മെ­ന്ന്‌ തോ­ന്നു­ന്നി­ല്ല. രവി­യോ­ടാ­യി പ്രിയ പറ­ഞ്ഞു. എനി­ക്കി­ഷ്‌­ട­മാ­യി നീ ഒരു അസല്‍ പു­രു­ഷ­നാ­ണ്‌. മല­യാള വാ­യ­ന­ക്കാ­രന്‍ ഇവി­ടെ ഞെ­ട്ടി­ത്ത­രി­ക്കു­ന്നു. കാ­ര­ണം അവര്‍ നിര്‍­മ്മി­ച്ച ചില നി­യ­മ­ങ്ങള്‍ നി­ല­നില്‍­ക്കു­ന്നു. ഇതി­നെ
സി­താര തകര്‍­ക്കാന്‍ ശ്ര­മി­ക്കു­ന്നു.

കഥാ­പാ­ത്ര­ങ്ങ­ളായ സഞ്‌­ജി­വി­ന്‌ നേ­രെ പ്രിയ കഴി­വു­കേ­ടു­ക­ളെ ആരോ­പി­ച്ചു­കൊ­ണ്ടാ­ണെ­ങ്കില്‍ രവി­യെ കാ­മി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു. മന­പൂര്‍­വ്വ­മാ­യി പ്രിയ അവ­രെ കാ­ണാന്‍ ശ്ര­മി­ച്ചു. അവ­രു­ടെ മു­ഖ­ത്തെ അപ­കര്‍­ഷ­താ­ഭാ­വം കാ­ണു­മ്പോള്‍ പ്രിയ ഊറി­ചി­രി­ക്കും. ഒരു ദി­വ­സം രവി പ്രി­യ­യു­ടെ അടു­ക്കല്‍ ചെ­ന്നു. തന്നെ കാ­ണു­മ്പോ­ഴു­ള്ള
മന്ദ­ഹാ­സ­ത്തി­ന്‌ കാ­ര­ണം അറി­യേ­ണ്ടി­യി­രു­ന്നു. നി­ന്നെ എനി­ക്കി­ഷ്‌­ട­മാ­യി­ട്ട്‌....... തു­ടര്‍­ന്ന്‌ രവി­യു­ടെ എല്ലാ പ്ര­തി­രോ­ധ­ങ്ങ­ളും തകര്‍­ന്നു­പോ­കു­ന്ന­താ­യാ­ണ്‌ നാം വാ­യി­ക്കു­ന്ന­ത്‌.

കു­റ­ച്ചു­ദി­വ­സം മു­മ്പ­ത്തെ സന്ധ്യ­യെ ഓര്‍­ത്ത പ്രി­യ­യു­ടെ കണ്ണു­കള്‍ ഈറ­ന­ണി­ഞ്ഞു. വി­തു­മ്പ­ലു­കള്‍­ക്കി­ട­യില്‍ അവള്‍ പറ­ഞ്ഞു. നി­ന്റെ­യീ സ്‌­നേ­ഹ­മാ­ണ്‌ എന്റെ പ്ര­തി­കാ­രം. ആര്‍­ദ്ര­ത­യോ­ടെ രവി അവ­ളു­ടെ മു­ഖ­ത്ത്‌ ആശ്വ­സി­പ്പി­ക്കാ­നെ­ന്ന­വ­ണ്ണം സ്‌­പര്‍­ശ്ശി­ച്ചു. തന്റെ ശരീ­ര­ത്തി­ന്റെ സ്‌­പര്‍­ശ്ശ­ത്തില്‍ രവി­യു­ടെ കൈ­കള്‍ തീ­പ്പൊ­ള്ള­ലേ­റ്റ­വ­ണ്ണം ഞെ­ട്ടി­ത്ത­രി­ച്ച­ത്‌. പ്രിയ ശരീ­രം കൊ­ണ്ടു­ത­ന്നെ അറി­ഞ്ഞു.

എഴു­ത്തു­മാ­തൃ­ക­കള്‍ നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന­ത്‌ പു­രു­ഷ­പ്ര­ത്യയ ശാ­സ്‌­ത്ര­ത്തി­ന്റെ പിന്‍­ബ­ല­ത്തി­ലാ­ണ്‌. അതി­നെ അതി­ലം­ഘി­ച്ചു­കൊ­ണ്ടു മാ­ത്ര­മേ എഴു­ത്തു­കാ­രി­കള്‍­ക്ക്‌ തന്റെ സ്‌­ത്രൈ­ണാ­സ്‌­തി­ത്വ­ത്തെ സം­ര­ക്ഷി­ക്കാ­നും എഴു­ത്തില്‍ ഏര്‍­പ്പെ­ടാ­നും സാ­ധി­ക്കു­ക­യു­ള്ളു. പ്രിയ തന്റെ സ്‌­നേ­ഹ­പ്ര­ക­ട­ന­ത്തി­ലൂ­ടെ­യും പു­ച്ഛ­ത്തി­ലൂ­ടെ­യും പു­രു­ഷ­ത്വ­ത്തെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ട്‌ സ്‌­ത്രൈ­ണ­ത­യു­ടെ വി­ജ­യം പ്ര­ഖ്യാ­പി­ക്കു­ന്നു. വള­ച്ചു­കെ­ട്ടോ കാ­ല്‌­പ­നി­ക­ത­യു­ടെ അതി­ഭാ­വു­ക­ത്വ­മോ ഇല്ലാ­തെ കഥ­പ­റ­ഞ്ഞു­പോ­കു­ന്ന സി­താര സമൂ­ഹ­ത്തി­ലെ ലൈം­ഗിക സദാ­ചാ­ര­ത്തെ കട­ന്നാ­ക്ര­മി­ക്കു­ന്നു. ഈ കഥ­യില്‍ അക്ര­മാ­സ­ക്ത­മായ ഒരു പ്ര­തി­ബോ­ധ­മാ­ണ്‌ നി­ല­നില്‍­ക്കു­ന്ന­ത്‌.

കേ­വല വാ­യ­നാ അനു­ഭ­വ­ത്തി­ന­പ്പു­റം നില്‍­ക്കു­ന്ന പ്ര­തി­ബോ­ധം സി­താ­ര­യു­ടെ പല­ക­ഥ­ക­ളി­ലും കാ­ണാം. സാ­മൂ­ഹിക അവ­ബോ­ധ­ത്തില്‍ നി­ന്നും ഉരു­വം കൊ­ള്ളു­ന്ന ഇത്ത­രം പ്ര­തി­ക്ഷേ­ധ­ങ്ങള്‍ അഗ്നി­ശു­ദ്ധി ആവ­ശ്യ­പ്പെ­ടു­ന്ന സമൂ­ഹ­ത്തി­ന്‌ നേ­രെ­യു­ള്ള വെ­ല്ലു­വി­ളി­ക­ളാ­ണ്‌.

സ്‌­ത്രീ­ക­ളു­ടെ മാ­നം സം­ര­ക്ഷി­ക്കു­ന്ന­തി­നു വേ­ണ്ടി നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന നി­യ­മ­ങ്ങള്‍ അശാ­സ്‌­ത്രീ­യ­വും ലഘു­വും ആണ്‌. അത്ത­രം നി­യ­മ­ങ്ങള്‍ കാ­ലോ­ചി­ത­മാ­യി പരി­ഷ്‌­ക്ക­രി­ക്ക­ണ­മെ­ന്ന്‌ സ്‌­ത്രീ­വാ­ദ­പ്ര­വര്‍­ത്ത­കര്‍ ഇന്ന്‌ നി­ര­ന്ത­രം ആവ­ശ്യ­പ്പെ­ടു­ന്നു. സ്‌­ത്രീ­യെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യാല്‍ ലഭി­ക്കു­ന്ന പര­മാ­വ­ധി ശി­ക്ഷ രണ്ടു­കൊ­ല്ലം തട­വും രണ്ടാ­യി­രം രൂപ പി­ഴ­യും മാ­ത്ര­മാ­ണ്‌.

അഗ്നി എന്ന കഥ­യില്‍ നി­ന്ന്‌ നോ­ബ­ഡീ­സ്‌ സ്വീ­റ്റ്‌ ഹാര്‍­ട്ട്‌ എന്ന കഥ­യി­ലേ­ക്ക്‌ വരു­മ്പോള്‍ സി­താ­ര­യു­ടെ നാ­യിക സാ­ഹ­ച­ര്യ­ങ്ങ­ളെ പ്ര­തി­രോ­ധി­ക്കാന്‍ തക്ക കരു­ത്തു­ള്ള­വ­ളാ­യി
മാ­റി­യി­രി­ക്കു­ന്നു. കഥാ­നാ­യിക രജ്ഞു­വി­നെ നാം ആദ്യം കാ­ണു­ന്ന­ത്‌ വട­ക്കോ­ട്ടു­ള്ള പര­ശു­റാം എക്‌­സ്‌­പ്ര­സ്സി­ലെ യാ­ത്ര­ക്കാ­രി­യാ­യാ­ണ്‌. രജ്ഞു ആദ്യം തന്നെ പരി­ച­യ­പ്പെ­ടു­ത്തു­ന്ന­ത്‌ ഒരു ജേര്‍­ണ­ലി­സ്റ്റാ­യി­ട്ടാ­ണ്‌. പി­ന്നീ­ട്‌ താ­നൊ­രു കല്ല്യാ­ണ­പെ­ണ്ണാ­ണെ­ന്നും മറ്റേ­ന്നാ­ള്‌ തന്റെ കല്ല്യാ­ണ­നി­ശ്ച­യ­മാ­ണെ­ന്നും അതി­നു­വേ­ണ്ടി ജോ­ലി­സ്ഥ­ല­ത്തു നി­ന്നും മട­ങ്ങു­ക­യാ­ണെ­ന്നും പറ­യു­ന്നു.

ഇതി­നി­ട­യില്‍ തന്റെ പട്ടാ­ള­ക്കാ­രന്‍ കാ­മു­ക­നു­മാ­യു­ള്ള പ്ര­ണയ സങ്ക­ല്‌­പ­ങ്ങ­ളും വാ­യ­ന­ക്കാ­രന്‍ അറി­യു­ന്നു. കോ­ഴി­ക്കോ­ട്‌ വച്ച്‌ രജ്ഞു­വി­നെ അഭി­മു­ഖീ­ക­രി­ച്ച മദ്ധ്യ­വ­യ­സ്‌­ക്ക­നോ­ട്‌ താന്‍ പാര്‍­ട്ടി­ക്കു­വേ­ണ്ടി രക്ത­സാ­ക്ഷി­യായ കീ­ത്തേ­ട­ത്ത്‌ സതീ­ശ­ന്റെ സഹോ­ദ­രി­യാ­യി വി­ശേ­ഷി­പ്പി­ക്കു­ന്നു.

ഇതി­നി­ട­യില്‍ രജ്ഞു ജോ­ലി ചെ­യ്‌ത സ്ഥാ­പ­ന­ത്തി­ലെ മേ­ല­ധി­കാ­രി­ക­ളു­ടെ രജ്ഞു­വി­നെ­ക്കു­റി­ച്ചു­ള്ള സം­സാ­രം ഒരു ഫ്‌­ളാ­ഷ്‌ ബാ­ക്ക്‌ പോ­ലെ കട­ന്നു­വ­രു­ന്നു. സ്വ­കാ­ര്യ­സ്ഥാ­പ­ന­ത്തില്‍ തു­ശ്ച­മായ ശബ­ള­ത്തില്‍ ജോ­ലി ചെ­യ്യു­ന്ന രജ്ഞു ആരോ­ടും പറ­യാ­തെ­യാ­ണ്‌ നാ­ട്ടി­ലേ­ക്ക്‌ മട­ങ്ങു­ന്ന­ത്‌. രജ്ഞു­വി­ന്‌ അച്ഛ­നും, അമ്മ­യും, സഹോ­ദ­ര­ങ്ങ­ളു­മി­ല്ല വയ­സ്സായ ചെ­റി­യ­മ്മ­യു­ടെ കൂ­ടെ­യാ­ണ്‌ താ­മ­സം.

തല­ശ്ശേ­രി­യില്‍ വണ്ടി­യി­റ­ങ്ങിയ രജ്ഞു പ്രിയ അഭി­മു­ഖീ­ക­രി­ച്ച അതേ സാ­ഹ­ച­ര്യ­ത്തെ നേ­രി­ടേ­ണ്ട­താ­യി­രു­ന്നു. ഇവി­ടെ രജ്ഞു സ്വ­യം ധൈ­ര്യ­പ്പെ­ടു­ത്തി ആത്മ­സം­യ­മ­നം വീ­ണ്ടെ­ടു­ത്ത്‌ സ്വ­യം പ്ര­തി­രോ­ധ­ത്തി­നു തയ്യാ­റാ­കു­ന്നു. നേ­രിയ മി­ന്ന­ലില്‍ ഒരു­വ­ന്റെ കാ­വി­മു­ണ്ടും ഗോ­പി­ക്കു­റി­യും തി­രി­ച്ച­റി­ഞ്ഞ രജ്ഞു വി­ളി­ച്ചു­പ­റ­ഞ്ഞു. ജയ്‌ ഭാ­ര­ത്‌ മാ­താ കീ ജയ്‌ സം­ശ­യ­ത്തോ­ടെ­യാ­ണെ­ങ്കി­ലും അയാ­ളും വി­ളി­ച്ചു പറ­ഞ്ഞു. ഭാ­ര­ത്‌ മാ­താ കീ ജയ്‌- ഭക്തി നി­റ­ഞ്ഞ ശബ്‌­ദ­ത്തോ­ടെ രഞ്‌­ജു വീ­ണ്ടും പറ­ഞ്ഞു. ജയ്‌ ബജ്‌­രം­ഗ്‌ ബലി­.... ജയ്‌ ശ്രീ­റാം കീ­..

അവര്‍ തമ്മില്‍ മു­ഖാ­മു­ഖം തി­രി­ച്ച­റി­ഞ്ഞു. രഞ്‌­ജു അവ­രെ പേ­ര്‌ ചൊ­ല്ലി­വി­ളി­ച്ചു. അവ­രു­ടെ സം­ഘ­ത്തില്‍ ചേ­രാം എന്ന സൂ­ചന നല്‍­കി. ഇനി­യും ഏത്‌ പ്ര­തി­കൂ­ല­ത്തേ­യും നേ­രി­ടാ­മെ­ന്ന ധൈ­ര്യ­ത്തില്‍ നട­ന്നു­പോ­യി.

പ്രിയ ഒരു യാ­ഥാര്‍­ത്ഥ്യ­മാ­യി­രു­ന്നെ­ങ്കില്‍ രജ്ഞു സത്യ­വും മി­ഥ്യ­യും കൂ­ടി­ക­ലര്‍­ന്ന ഒരു കഥാ­പാ­ത്ര­മാ­ണ്‌. രജ്ഞു എന്ന വ്യ­ക്തി­യു­ടെ കൗ­ശ­ലം ഒട്ടൊ­രു ചാ­രി­താര്‍­ത്ഥ്യ­ത്തോ­ടാ­ണ്‌ സി­താര അവി­ഷ്‌­ക്ക­രി­ച്ചി­രി­ക്കു­ന്ന­ത്‌. പ്ര­തി­രോ­ധ­ത്തെ­ക്കാള്‍ നല്ല­ത്‌ ആക്ര­മ­ണ­മാ­ണ്‌ എന്ന തി­രി­ച്ച­റി­വു­ള്ള­പ്പോ­ഴും അതി­ന്റെ സാ­ധ്യ­ത­കള്‍ കേ­വ­ലം കൗ­ശ­ല­വും വി­ധേ­യ­ത്വ­വും മാ­ത്ര­മാ­ണെ­ന്ന തി­രി­ച്ച­റി­വ്‌ ഏതൊ­രു സ്‌­ത്രീ­പ­ക്ഷ വാ­യ­ന­ക്കാ­രെ­യും ചി­ന്തി­പ്പി­ക്കും.

കഥ­ക­ളി­ലെ മി­ത്ത്‌ ആവി­ഷ്‌­കാ­രം- ഫെ­മി­നി­സ്റ്റ്‌ വീ­ഷ­ണ­ത്തില്‍

ഒരു സാ­ഹി­ത്യ­പാ­ഠ­ത്തി­ന്‌ വി­വി­ധ­ങ്ങ­ളായ അര്‍­ത്ഥ­ത­ല­ങ്ങള്‍ നല്‍­കാന്‍ എഴു­ത്തു­കാര്‍ എപ്പോ­ഴും ബാ­ധ്യ­സ്ഥ­രാ­ണ്‌. അതി­ന്‌ ആവ­ശ്യ­മായ സാ­ഹി­ത്യ­കൗ­ശ­ല­ങ്ങള്‍ എല്ലാ എഴു­ത്തു­കാ­രും
പ്ര­ക­ടി­പ്പി­ക്കും. അതില്‍ വള­രെ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌ മി­ത്തും പു­രാ­വൃ­ത്ത­ങ്ങ­ളും തങ്ങ­ളു­ടെ കൃ­തി­ക­ളില്‍ ഫല­പ്ര­ദ­മാ­യി ഉപ­യോ­ഗി­ക്കുക എന്ന­താ­ണ്‌. മി­ത്ത്‌ ഒരു എഴു­ത്തു­കാ­രി­ക്ക്‌ ബു­ദ്ധി­മു­ട്ടു­കള്‍ സൃ­ഷ്‌­ടി­ക്കു­ന്ന ഒരു മേ­ഖ­ല­യാ­ണ്‌. മി­ത്തു­ക­ളി­ലൊ­ന്നും­ത­ന്നെ സ്‌­ത്രീ­യെ യഥാ­ത­ഥ­മാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടി­ല്ല. പര­മ്പ­രാ­ഗ­ത­മായ മി­ത്തു­ക­ളി­ലെ­ല്ലാം സ്‌­ത്രീ തെ­റ്റായ വി­ധ­ത്തി­ലാ­ണ്‌ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­ത്‌. മി­ത്തു­ക­ളി­ലെ സ്‌­ത്രീ നന്മ നി­റ­ഞ്ഞ­വ­ളെ­ങ്കി­ലും നി­ഷ്‌­ക്രി­യ­യായ ദേ­വ­ത­യോ, ലൈം­ഗി­ക­മായ പക­യു­ള്ള പി­ശാ­ചി­നി­യോ ആണ്‌.

ദേ­വ­ത­ക­ളു­ടെ പു­രാ­വൃ­ത്ത­ങ്ങ­ളില്‍ ഇവര്‍ കൊ­ടിയ പീ­ഡ­ന­ങ്ങള്‍­ക്കോ വഞ്ച­ന­കള്‍­ക്കോ ഇര­യാ­യ­വ­രാ­ണ്‌. നമ്മു­ടെ പു­രാ­ണ­ങ്ങ­ളി­ലെ പല സ്‌­ത്രീ കഥാ­പാ­ത്ര­ങ്ങ­ളും പു­രു­ഷ­ന്റെ മഹ­ത്വ­മു­ദ്ധ­രി­ക്കു­ന്ന­തി­നു­വേ­ണ്ടി­യു­ള്ള­താ­ണ്‌. നന്മ­തി­ന്മ­ക­ളു­ടെ സമ­ന്വ­യ­മായ സാ­ധാ­രണ സ്‌­ത്രീ നമ്മു­ടെ പു­രാ­ണ­ങ്ങ­ളി­ലോ മി­ത്തു­ക­ളി­ലോ ഇല്ല.

പര­മ്പ­രാ­ഗ­ത­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­തും സം­സ്‌­ക്കാ­ര­ത്താല്‍ നിര്‍­വ്വ­ചി­ക്ക­പ്പെ­ട്ട­തു­മായ ഒരു കഥ­യോ വ്യ­ക്തി­യേ­യോ മി­ത്ത്‌ എന്നു വി­ളി­ക്കാം. ഒരു മി­ത്ത്‌ ഉപ­യോ­ഗി­ക്കു­മ്പോള്‍ അതി­ന്റെ
പാ­ഠാര്‍­ത്ഥം സമൂ­ഹ­ത്തി­ന്റെ സം­സ്‌­ക്കാ­ര­വും ചരി­ത്ര­വും അം­ഗി­ക­രി­ച്ചി­ട്ടു­ള്ള അര്‍­ത്ഥ­ങ്ങ­ളു­മാ­യി ചേര്‍­ന്നു­പോ­കു­മ്പോള്‍ ആ മി­ത്തി­ന്റെ പ്ര­യോ­ഗ­ത്തില്‍ ഒരു പു­തു­മ­യി­ല്ല. മി­ത്തി­നെ പു­ന­രാ­ഖ്യാ­നം ചെ­യ്‌­തു കൊ­ണ്ടും മി­ത്തി­ലെ കഥാ­പാ­ത്ര­ങ്ങ­ളും സ്ഥ­ല­നാ­മ­ങ്ങ­ളും അങ്ങ­നെ മറ്റെ­ന്തെ­ങ്കി­ലും സൂ­ച­ക­ങ്ങ­ളോ ബിം­ബ­ങ്ങ­ളോ ആയി ഉപ­യോ­ഗി­ച്ചാ­ണ്‌ മി­ത്തി­നെ പു­നഃ­പ­രി­ശോ­ധി­ക്കു­ന്ന­ത്‌.

ദൈ­വ­നാ­മ­ത്തില്‍, ചതു­പ്പ്‌ ഈ കഥ­ക­ളി­ലൂ­ടെ മി­ത്ത്‌ ആവി­ഷ്‌­ക്ക­ര­ണം സി­താര എങ്ങ­നെ നട­ത്തു­ന്നു എന്ന്‌ പരി­ശോ­ദി­ക്കാം­.­മി­ത്തി­നെ നമു­ക്ക്‌ പ്രാ­ദേ­ശി­ക­മി­ത്തു­കള്‍ ദേ­ശീയ മി­ത്തു­കള്‍ എന്ന്‌ വി­ഭ­ജി­ക്കാം. ദേ­ശീയ മി­ത്തു­കള്‍­ക്ക്‌ എക്കാ­ല­ത്തും ഒരു അധീ­ശ­ത്വ സ്വ­ഭാ­വ­മു­ണ്ട്‌. പ്രാ­ദേ­ശിക മി­ത്തു­ക­ളെ അടി­ച്ച­മര്‍­ത്തി­യാ­ണ്‌ അവ ആധി­പ­ത്യം സ്ഥാ­പി­ക്കു­ന്ന­ത്‌. മത­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പഠ­ന­ങ്ങള്‍ വെ­ളി­വാ­ക്കു­ന്ന­ത്‌ മത­ങ്ങള്‍ മി­ത്തു­ക­ളു­ടെ കൂ­ട്ടാ­യ്‌­മ­യാ­ണ്‌. കൃ­ത്യ­മാ­യി പറ­ഞ്ഞാല്‍ ഒരു ദേ­ശീയ മി­ത്ത്‌.

ദൈ­വ­നാ­മ­ത്തില്‍ എന്ന കഥ­യില്‍ ഷേര്‍­ളി എന്ന ക്രി­സ്‌­ത്യന്‍ യു­വ­തി­യു­ടെ പ്ര­ണ­യം, വി­വാ­ഹം, മതം­മാ­റ്റം പി­ന്നീ­ട്‌ സ്വ­ന്തം വ്യ­ക്തി­ത്വം വീ­ണ്ടെ­ടു­ക്കു­ന്ന­തു­മാ­ണ്‌ ഇതി­വൃ­ത്തം. ക്രി­സ്‌­ത്യന്‍ കു­ടും­ബ­ത്തില്‍ പി­റ­ന്ന ഷേര്‍­ളി അപ്പ­ന്റെ­യും അമ്മ­യു­ടേ­യും പ്രി­യ­പ്പെ­ട്ട മക­ളാ­യാ­ണ്‌ വളര്‍­ന്ന­ത്‌. ഹരി എന്ന ഹി­ന്ദു­യു­വാ­വു­മാ­യി പ്ര­ണ­യ­ത്തി­ലായ ഷേര്‍­ളി ഹരി­യു­ടേ­യും അമ്മ­യു­ടേ­യും നിര്‍­ബ­ന്ധ­ത്തി­ന്‌ വഴ­ങ്ങി മറ്റൊ­രു മത­വി­ശ്വ­സം സ്വീ­ക­രി­ക്കാ­നും അതി­ന്‌ അനു­സൃ­ത­മായ ജീ­വി­തം നയി­ക്കാ­നും നിര്‍­ബ­ന്ധി­ത­മാ­കു­ന്നു. ഹരി ഷേര്‍­ളി­യു­ടെ പേ­ര്‌ സീത എന്നു മാ­റ്റു­ന്നു.

ഹരി ഷേര്‍­ളി­യു­ടെ മതം സ്വീ­ക­രി­ക്കാ­നോ പേ­ര്‌ മാ­റ്റാ­നോ തയ്യാ­റാ­കു­ന്നി­ല്ല. ഷേര്‍­ളി­യെ ആരെ­ങ്കി­ലും സീ­തേ എന്നു വി­ളി­ക്കു­മ്പോള്‍ ഷേര്‍­ളി­ക്ക്‌ അപ­കര്‍­ഷ­താ­ബോ­ധ­മാ­ണ്‌ അനു­ഭ­വ­പ്പെ­ടു­ന്ന­ത്‌.

മത­ചി­ഹ്ന­ങ്ങള്‍ പേ­റു­ന്ന പേ­രു­കള്‍­ക്ക്‌ എതി­രെ­യു­ള്ള ഫെ­മി­നി­സ്റ്റ്‌ കലാ­പ­ത്തി­ന്‌ കോ­പ്പു­കൂ­ട്ടു­ക­യാ­ണ്‌ സി­താ­ര.
ഹരി­യു­ടെ അമ്മ ഷേര്‍­ളി­യെ മത­ചി­ട്ട­കള്‍ പഠി­പ്പി­ക്കാന്‍ ശ്ര­മി­ച്ചു. സാ­രി ഉടു­ക്കാന്‍ നിര്‍­ബ­ന്ധി­ക്കു­ക­യും പൂ­ജാ­വി­ധി­കള്‍ പഠി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ആസ്‌­മ­യു­ടെ അസു­ഖ­മു­ള്ള ഷേര്‍­ളി­ക്ക്‌ സി­ന്ദൂ­രം അലര്‍­ജി­യാ­ണ്‌ എന്നി­ട്ടു­പോ­ലും വി­വാ­ഹം കഴി­ഞ്ഞ ഹൈ­ന്ദ­വ­സ്‌­ത്രീ­ക­ളു­ടെ മു­ഖ­മു­ദ്ര­യായ സി­ന്ദൂ­രം അണി­ഞ്ഞു­ന­ട­ക്കാന്‍ പ്രേ­ാ­ത്സാ­ഹി­പ്പി­ക്കു­ന്നു. ഭാ­ര­ത­സ്‌­ത്രീ­ക്ക്‌ പ്ര­ത്യേ­കി­ച്ചു ഹി­ന്ദു­സ്‌­ത്രീ­ക്ക്‌ നെ­റ്റി­യി­ലെ സി­ന്ദൂ­രം ഒരേ­സ­മ­യം ശക്തി­യു­ടേ­യും അപ­മാ­ന­ത്തി­ന്റെ­യും സൂ­ചന കൂ­ടി­യാ­ണ്‌. സ്‌­ത്രീ­കള്‍­ക്ക്‌ പല­വിധ മു­ദ്ര­കള്‍ നല്‍­കി സം­ര­ക്ഷി­ക്കാ­നും വി­ധേ­യ­പ്പെ­ടു­ത്താ­നു­മു­ള്ള ശ്ര­മ­ങ്ങള്‍ എന്നും ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­ക്ക്‌ വി­ഷ­യ­മാ­ണ്‌. ഒരു പെണ്‍­കു­ട്ടി പി­റ­ക്കു­ന്ന നി­മി­ഷം­മു­തല്‍ തന്നെ പ്രാ­യ­ത്തി­നും സ്ഥാ­ന­ത്തി­നും മത­ത്തി­നും അനു­സ­രി­ച്ച്‌ ചി­ഹ്ന­ങ്ങള്‍ അണി­യി­ക്കു­ന്നു.

വ്യ­ത്യ­സ്‌­ത­ങ്ങ­ളായ ആചാ­ര­ങ്ങ­ളും അനു­ഷ്‌­ഠാ­ന­ങ്ങ­ളും പിന്‍­തു­ട­രാന്‍ പ്രേ­രി­പ്പി­ക്കു­ന്നു. ആര്‍­ത്ത­വം­പോ­ലും വലി­യൊ­രു ആചാ­ര­മാ­യി­ട്ടാ­ണ്‌ മത­ങ്ങള്‍ പഠി­പ്പി­ക്കു­ന്ന­ത്‌. ആര്‍­ത്ത­വ­സ­മ­യ­ത്ത്‌ ക്ഷേ­ത്ര­ങ്ങ­ളില്‍ സ്‌­ത്രീ­കള്‍­ക്ക്‌ പ്ര­വേ­ശ­ന­മി­ല്ല.

മണ്ണു­ഗ­വേ­ഷണ കേ­ന്ദ്ര­ത്തി­ലെ സഹ­പ്ര­വര്‍­ത്ത­ക­നായ മു­ഹ­മ്മ­ദി­നോ­ട്‌ മന­സ്സ്‌ തു­റ­ക്കു­ന്നി­ട­ത്താ­ണ്‌ കഥ­യു­ടെ ചു­രു­ള­ഴി­യു­ന്ന­ത്‌. സ്വ­ന്തം ഭര്‍­ത്താ­വും ഭര്‍­തൃ­വീ­ടും ഷേര്‍­ളി­ക്ക്‌
പീ­ഡ­നോ­പാ­ധി­യാ­ണ്‌. ശ്വാ­സം മു­ട്ട­ലി­ന്റെ തീ­വ്രത വര്‍­ദ്ധി­ക്കു­മ്പോള്‍ ഗൃ­ഹാ­തുര സ്‌­മ­ര­ണ­കള്‍ ഷേര്‍­ളി­ക്ക്‌ ഉണ്ടാ­കു­ന്നു. അപ്പ­ച്ച­നേ­യും അമ്മ­ച്ചി­യെ കാ­ണ­ണം, മഠ­ത്തില്‍ പോ­യി ലി­സ്സി­ചേ­ച്ചി­യെ കാ­ണ­ണം. കന്യാ­മ­റി­യ­ത്തി­ന്റെ രൂ­പ­ത്തി­നു മു­മ്പില്‍ പ്രാര്‍­ത്ഥി­ക്ക­ണം അങ്ങ­നെ പല­തും.

ഷേര്‍­ളി തന്റെ സ്വ­ത്വ­ബോ­ധം വീ­ണ്ടെ­ടു­ക്കു­ന്നി­ട­ത്താ­ണ്‌ കഥ­യു­ടെ വഴി­ത്തി­രി­വ്‌. മു­ഹ­മ്മ­ദ്‌ സീ­തേ­ന്ന്‌ വി­ളി­ച്ച­പ്പോള്‍ അവള്‍ തി­രു­ത്തു­ന്നു. സീ­ത­യ­ല്ല ഷേര്‍­ളി. വീ­ട്ടില്‍ പോ­യെ­ന്നും മതം തി­രി­ച്ചു­മാ­റി­യെ­ന്നും ഹരി­യോ­ട്‌ പറ­യാന്‍ ഷേര്‍­ളി മു­ഹ­മ്മ­ദി­നെ ഏര്‍­പ്പാ­ടാ­ക്കു­ന്നു. സീത എന്ന മി­ത്ത്‌ ഷേര്‍­ളി­യു­ടെ പ്ര­തി­രോ­ധ­ത്തി­ന്റെ മൂര്‍­ദ്ധ­ന്യ­ത്തില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു.

പൊ­ന്ത­ക്കാ­ടു­കള്‍­ക്കി­ട­യില്‍ ഭൂ­മി പി­ളര്‍­ന്ന­തു പോ­ല­ത്തെ വി­ള്ളല്‍. ന്യാ­യ­മാ­യും സീ­ത­ക്ക്‌ - ഷേര്‍­ളി­ക്ക്‌ ആ ചി­ത­യില്‍ ചാ­ടി സാ­വി­ത്രി­യാ­കാം എന്നാല്‍ ഇന്നി­ന്റെ പെണ്‍­കു­ട്ടി ഭൂ­ഗര്‍­ഭ­ത്തി­ലേ­ക്ക്‌ കാര്‍­ക്കി­ച്ചു­തു­പ്പി. നമ്മു­ടെ മി­ത്ത്‌ ഇവി­ടെ പൊ­ളി­ച്ചെ­ഴു­തു­ന്നു. ത്യാ­ഗം, കരു­ണ, അനു­സ­ര­ണ, ഗു­രു­ഭ­ക്തി, ഭര്‍­തൃ­ഭ­ക്തി ഇവ­യു­ടെ ഒക്കെ പ്ര­തി­രൂ­പ­മാ­യി­ട്ടാ­ണ­ല്ലോ സീ­ത­യെ നാം വാ­ഴ്‌­ത്തു­ന്ന­ത്‌.
നമ്മു­ടെ സ്‌­ത്രീ­ക­ളെ സീ­ത­യെ­പ്പോ­ലെ ആയി­തീ­രാ­നും പ്രേ­രി­പ്പി­ക്കു­ന്നു.

ചതു­പ്പ്‌ എന്ന കഥ ഒരു പു­രു­ഷ­ന്റെ കഥ­യാ­ണ്‌. എങ്കി­ലും ആ കഥ സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളു­മാ­യി ചേര്‍­ത്തു­വാ­യി­ക്കാം. സ്‌­ത്രീ­കള്‍­ക്കു മാ­ത്ര­മ­ല്ല സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങള്‍. അടി­ച്ച­മര്‍­ത്ത­പ്പെ­ട്ട ലൈം­ഗി­ക­ത­യു­ടെ കഥ­യാ­ണി­ത്‌. അതി­നു കാ­ര­ണ­മോ സ്ഥാ­പ­ന­വല്‍­ക്ക­രി­ക്ക­പ്പെ­ട്ട പ്ര­സ്ഥാ­ന­ങ്ങള്‍. ഫാ­ദര്‍ റെ­ജി ആന്റ­ണി കാ­ട്ടു­വ­ള്ളി­യില്‍ കത്തോ­ലി­ക്കാ പു­രോ­ഹി­ത­നാ­ണ്‌.

സമൂ­ഹ­വും മത­ങ്ങ­ളും ഷണ്‌­ഡ­ന്മാ­രാ­ക്കി­യ­വ­രി­ലെ ഒരു ഇര. അച്ചന്‍ മത­കര്‍­മ്മ­ങ്ങള്‍ നിര്‍­വ്വ­ഹി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മന­സ്സു­കൊ­ണ്ട്‌ മറ്റൊ­രു ലോ­ക­ത്താ­ണ്‌ ജീ­വി­ക്കു­ന്ന­ത്‌. അവി­ടെ അച്ച­ന്‌ കൂ­ട്ട്‌ അടി­ച്ച­മര്‍­ത്ത­പ്പെ­ട്ട വി­കാ­ര­ങ്ങ­ളും സാ­ക്ഷാ­ത്‌­ക്ക­രി­ക്കാ­ത്ത മോ­ഹ­ങ്ങ­ളും. കു­ടും­ബ­ങ്ങ­ളില്‍ അസം­തൃ­പ്‌­ത­മായ ലൈം­ഗിക ജീ­വി­തം നയി­ക്കു­ന്ന­വര്‍, സന്യാ­സി­കള്‍, വി­ധ­വ­കള്‍ തു­ട­ങ്ങി സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ ഫല­മാ­യി അസം­തൃ­പ്‌­ത­ജീ­വി­തം നയി­ക്കു­ന്ന­വ­രു­ടെ അന്തര്‍­സം­ഘര്‍­ഷ­ങ്ങ­ളി­ലേ­ക്കു­ള്ള എത്തി­നോ­ട്ടം കൂ­ടി­യാ­ണ്‌ ഈ കഥ.

ബൈ­ബി­ളി­ലെ മര്‍­മ്മ­പ്ര­ധാ­ന­മാ­യൊ­രു മി­ത്ത്‌ പാ­മ്പി­നെ കേ­ന്ദ്രീ­ക­രി­ച്ചാ­ണ്‌ അവ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­ത്‌. ആദി­യില്‍ ഏദന്‍­തോ­ട്ട­ത്തില്‍ ദൈ­വം മനു­ഷ്യ­രെ സൃ­ഷ്‌­ടി­ച്ചു. ദൈ­വം വി­ല­ക്ക­പ്പെ­ട്ട കനി ഏദന്‍­തോ­ട്ട­ത്തി­നു നടു­വില്‍ സൂ­ക്ഷി­ച്ചു. അത്‌ ആദ­ത്തി­ന്റെ­യും ഹവ്വ­യു­ടേ­യും ലൈം­ഗിക കാ­മ­ന­ക­ളു­ടെ പ്ര­തീ­ക­മാ­യി­രു­ന്നു. പാ­മ്പി­ന്റെ പ്രേ­ര­ണ­യാല്‍ മനു­ഷ്യര്‍ വി­ല­ക്ക­പ്പെ­ട്ട കനി ഭക്ഷി­ച്ച­പ്പോ­ഴാ­ണ്‌ തങ്ങള്‍ നഗ്ന­രാ­ണെ­ന്ന തി­രി­ച്ച­റി­വ്‌ ഉണ്ടാ­യ­ത്‌. അതു­കൊ­ണ്ടാ­വാം പാ­മ്പി­നെ പാ­പ­ത്തി­ന്റെ­യും രതി­യു­ടേ­യും പ്ര­തീ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌. രതി പാ­പ­മാ­ണെ­ന്ന ക്രി­സ്‌­ത്യന്‍ മത­ബോ­ധ­ത്തെ അര­ക്കി­ട്ടു­റ­പ്പി­ക്കു­ന്നു.

റെ­ജി അച്ചന്‍ ഇഷ്‌­ട­ത്തോ­ടു­കൂ­ടി സെ­മി­നാ­രി­യില്‍ ചേര്‍­ന്ന­ത­ല്ല. സൂ­സ­ന്ന­യു­ടെ വി­വാ­ഹം കഴി­ഞ്ഞ­തി­ലു­ള്ള മനോ­വി­ഷ­മ­ത്തില്‍ ചേര്‍­ന്ന­താ­ണ്‌. എങ്കി­ലും മന­സ്സ്‌ നി­റ­യെ
സൂ­സ­ന്ന­യെ­ക്കു­റി­ച്ചു­ള്ള വി­ചാ­ര­ങ്ങ­ളാ­ണ്‌. പാ­ത്രം കഴു­കാന്‍ വരു­ന്ന ലീ­ലാ­മ്മ­യെ കാ­ണു­മ്പോള്‍, സി­സ്റ്റര്‍ സെ­ലീ­ന­യെ കാ­ണു­മ്പോള്‍ അച്ച­ന്‌ പല­വിധ ചി­ന്ത­ക­ളും വി­ഷ­യാ­സ­ക്തി­യും തോ­ന്നും.

ളോ­ഹ­യു­ടെ ബന്ധ­ന­ങ്ങള്‍ അവ­യെ അട­ക്കി നിര്‍­ത്താന്‍ പ്രേ­രി­പ്പി­ക്കും. അസ്വ­സ്ഥ­ത­കള്‍ ഭാ­ര­മായ ഒരു ദി­വ­സം രാ­ത്രി­യില്‍ അച്ചന്‍ കു­രി­ശു­പ­ള്ളി­യില്‍ ആശ്വാ­സ­ത്തി­നാ­യി പോ­യി. മരം­കൊ­ണ്ടു നിര്‍­മ്മി­ച്ച ചോ­ര­വാര്‍­ന്നൊ­ഴു­കു­ന്ന ക്രൂ­ശി­ത­രൂ­പ­ത്തി­നു മുന്‍­പില്‍ അച്ചന്‍ തന്റെ നി­സ്സ­ഹാ­യ­ത­ക­ളെ ഏറ്റ­പ­റ­ഞ്ഞു. ഓരോ രോ­മ­കൂ­പ­ത്തി­ലും എരി­യു­ന്ന തീ­യോ­ടെ അച്ചന്‍ ക്രൂ­ശി­ത­രൂ­പ­ത്തെ പി­ടി­ച്ചു കു­ലു­ക്കി. അച്ച­ന്റെ മുന്‍­പില്‍ കു­രി­ശ്‌ മറി­ഞ്ഞു­വീ­ണു. ക്ഷ­മാ­പ­ണ­ത്തോ­ടു­കൂ­ടി അച്ചന്‍ തന്റെ ളോഹ അഴി­ച്ചു­മാ­റ്റി ഒരു പെ­ണ്ണി­ന്റെ ശരീ­ര­ത്തി­ലേ­ക്കെ­ന്ന­പോ­ലെ ക്രൂ­ശിത രൂ­പ­ത്തി­ന്റെ മു­ക­ളി­ലേ­ക്ക്‌ വീ­ണു. മി­നു­ത്തു­കൊ­ഴു­ത്ത ഒരു പാ­മ്പാ­യി താന്‍ നി­ല­ത്തി­ഴ­യു­ക­യാ­ണെ­ന്ന്‌ അച്ച­ന്‌ തോ­ന്നി. ചു­റ്റും വി­ധേ­യ­ത്വ­ത്തി­ന്റെ ഇളം ചൂ­ടില്‍ പു­ള­യു­ന്ന അനേ­കം
പെണ്‍­പാ­മ്പു­കള്‍, ചി­ല­തി­ന്‌ ലീ­ലാ­മ്മ­യു­ടെ ഉരു­ണ്ട ദേ­ഹ­വ­ടി­വ്‌ ചി­ല­തി­ന്‌ സൂ­സ­ന്ന­യു­ടെ കൊ­ല്ലു­ന്ന മണം, ചി­ല­ത്‌ സെ­ലീ­ന­യെ­പ്പോ­ലെ ഒതു­ങ്ങി­യ­ത്‌.

മത­ങ്ങള്‍ മി­ത്തു­ക­ളു­ടെ സം­ഘാ­ത­മാ­ണ്‌. ഈ മി­ത്തു­കള്‍ നന്മ­തി­ന്മ­ക­ളെ നിര്‍­വ്വ­ചി­ക്കു­ന്നു. മി­ത്തു­ക­ളെ അപ­നിര്‍­മ്മി­ച്ചു­കൊ­ണ്ടാ­ണ്‌ ഇത്ത­രം നിര്‍­വ­ച­ന­ങ്ങ­ളെ സ്‌­ത്രീ­വാ­ദ­പ­ര­മായ കാ­ഴ്‌­ച­പ്പാ­ടില്‍ സി­താര വി­ല­യി­രു­ത്തു­ന്ന­ത്‌.

കു­ടും­ബം എന്ന സ്ഥാ­പ­നം- സി­താ­ര­യു­ടെ കഥ­ക­ളില്‍

കു­ടും­ബം പു­രു­ഷാ­ധി­പ­ത്യ വ്യ­വ­സ്ഥ­യു­ടെ ശക്ത­മായ ഉദാ­ഹ­ര­ണ­ങ്ങ­ളി­ലൊ­ന്നാ­ണ്‌. കു­ടും­ബം എന്ന സ്ഥാ­പ­ന­വല്‍­ക്ക­രി­ക്ക­പ്പെ­ട്ട അധി­കാര ശ്രേ­ണി­യു­ടെ ഉത്ഭ­വം, ചരി­ത്രം, വി­കാ­സം ഇവ­യൊ­ക്കെ ആദ്യ അധ്യാ­യ­ത്തില്‍ സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ട്‌. അപ­രി­ചി­ചി­ത, സ്‌­പര്‍­ശം എന്നീ കഥ­കള്‍ വി­ല­യി­രു­ത്തി കു­ടും­ബം സി­താ­ര­യു­ടെ കഥ­ക­ളില്‍ എങ്ങ­നെ ആവി­ഷ്‌­ക്ക­രി­ക്ക­പ്പെ­ടു­ന്നു എന്നു
പരി­ശോ­ധി­ക്കാം.

മു­സ്ലീം സം­സ്‌­കാ­ര­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ എഴു­ത­പ്പെ­ട്ട ചെ­റു­ക­ഥ­യാ­ണ്‌ അപ­രി­ചി­ത. കഥ­യ്‌­ക്ക്‌ രണ്ട്‌ മാ­ന­ങ്ങ­ളു­ണ്ട്‌ ഒന്ന്‌ പ്ര­ക­ട­മായ ഫെ­മി­നി­സ്റ്റ്‌ വീ­ഷ­ണം മറ്റൊ­ന്ന്‌ ഇസ്ലാം­മ­ത­ത്തി­ലെ സ്‌­ത്രീ അനു­ഭ­വ­ങ്ങ­ളു­ടെ സത്യ­സ­ന്ധ­മായ ആവി­ഷ്‌­ക്കാ­രം. മത­ങ്ങള്‍ പൊ­തു­വേ പെ­ണ്ണി­നെ അക­ത്ത­ള­ങ്ങ­ളില്‍ ഒതു­ക്കി നിര്‍­ത്താ­നാ­ണ്‌ ആഗ്ര­ഹി­ക്കു­ന്ന­ത്‌. ഇസ്ലാം മത­ത്തില്‍ സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ വള­രെ ദയ­നീ­യ­മാ­ണ്‌. പള്ളി­യില്‍ പ്ര­വേ­ശി­ക്കു­ന്ന­തി­ന്‌ അവര്‍­ക്ക്‌ അവ­കാ­ശ­മി­ല്ല. പര്‍­ദ്ദ ധരി­ച്ചു നട­ക്ക­ണം, ശൈ­ശവ വി­വാ­ഹം, ബഹു­ഭാ­ര്യാ­ത്വം തു­ട­ങ്ങി അനേ­കം
പ്രാ­കൃ­ത­നി­യ­മ­ങ്ങ­ളും അന്ധ­വി­ശ്വാ­സ­ങ്ങ­ളും. ഇതി­നെ­തി­രെ സി­താര പ്ര­തി­ക­രി­ക്കു­ന്നു. സ്‌­ത്രീ മന­സ്സ്‌ എങ്ങ­നെ ഇത്ത­രം അവ­സ്ഥ­ക­ളു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ക്കു­ന്നു എന്നും ഇവി­ടെ കഥാ­കാ­രി ചി­ന്തി­ക്കു­ന്നു.

ഫാ­ത്തിമ ബിന്‍ സാ­ദി ധനി­ക­നായ അലി­യു­ടെ മൂ­ന്നു ഭാ­ര്യ­മാ­രില്‍ ആദ്യ­ത്തേ­താ­ണ്‌. അലി അടു­ത്ത­ടു­ത്താ­യി ഭാ­ര്യ­മാര്‍­ക്ക്‌ വേ­ണ്ടി മൂ­ന്ന്‌ വലിയ കൊ­ട്ടാ­ര­ങ്ങള്‍ പണി­തു. ഈ ഭവ­ന­ങ്ങള്‍ തമ്മില്‍ യാ­തൊ­രു സമ്പര്‍­ക്ക­ങ്ങ­ളു­മി­ല്ല. അലി­യു­ടെ പു­തിയ വി­വാ­ഹ­ത്തെ­പ്പ­റ്റി വേ­ല­ക്കാ­രി സാ­ദ­യ്യ­യില്‍­നി­ന്ന്‌ അറി­ഞ്ഞ­പ്പോ­ഴും ഫാ­ത്തി­മ­യ്‌­ക്ക്‌ പ്ര­ത്യേ­കി­ച്ചൊ­രു ഭാ­വ­ഭേ­ദ­ങ്ങ­ളും ഉണ്ടാ­യി­ല്ല. മന­സ്സി­നെ
അതി­ന­നു­സ­രി­ച്ച്‌ പാ­ക­പ്പെ­ടു­ത്തി­യി­രു­ന്നു. പരു­ക്കന്‍ ഭാ­ഷ­യി­ലാ­ണ്‌ സി­താര ഫാ­ത്തി­മ­യു­ടെ മാ­ന­സിക ഭാ­വ­ങ്ങള്‍ ആവി­ഷ്‌­ക്ക­രി­ച്ചി­രി­ക്കു­ന്ന­ത്‌.

രാ­ത്രി അലി വന്നു. ഫാ­ത്തിമ ഒന്നു­മ­റി­യാ­ത്ത­വ­ളെ­പ്പോ­ലെ അലി­യെ സ്വീ­ക­രി­ച്ചു. അലി എന്ന വ്യ­ക്തി മാ­ത്ര­മെ നി­ര­ക്ഷ­ര­യായ ഫാ­ത്തി­മ­യു­ടെ മന­സ്സി­ലു­ള്ളൂ. രാ­ത്രി­യു­ടെ മൂര്‍­ദ്ധ­ന്യ­ത്തില്‍ ഫാ­ത്തിമ എഴു­ന്നേ­റ്റ്‌ ചു­മ­രില്‍ ഘടി­പ്പി­ച്ച ഭീ­മന്‍ കണ്ണാ­ടി­ക്കു­മു­മ്പില്‍ പോ­യി നി­ന്നു. ഏതോ ഒരു സ്‌­ത്രീ. അവള്‍ കട്ടി­ലില്‍ അലി കാ­ണാ­തെ ഒളി­പ്പി­ച്ചു­വെ­ച്ചി­രു­ന്ന കണ്ണാ­ടി എടു­ത്തു­നോ­ക്കി. അതില്‍ പ്ര­തീ­ക്ഷി­ച്ച­തു­പോ­ലെ
പ്ര­തി­ബിം­ബ­ങ്ങ­ളൊ­ന്നും കാ­ണാ­നി­ല്ല. ഫാ­ത്തിമ അലി­യെ കെ­ട്ടി­പ്പി­ടി­ച്ചു­റ­ങ്ങി. മറ്റൊ­ന്നും അവ­ളെ ശല്യ­പ്പെ­ടു­ത്തി­യി­ല്ല. ഫാ­ത്തി­മ­യ്‌­ക്ക്‌ തന്നെ തി­രി­ച്ച­റി­യാന്‍ കഴി­യു­ന്നി­ല്ല.

വ്യ­വ­സ്ഥി­തി­യി­ലെ ഒരു കണ്ണി മാ­ത്രം. സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ സത്യ­സ­ന്ധ­മാ­യി അവ­ത­രി­പ്പി­ച്ച്‌ സമൂ­ഹ­ത്തി­ന്റെ പൊ­തു­വായ മന­സ്സി­ന്‌ പരി­വര്‍­ത്ത­നം വരു­ത്തുക ഫെ­മി­നി­സ്റ്റ്‌ എഴു­ത്തി­ന്റെ മറ്റൊ­രു രീ­തി­യാ­ണ്‌. സ്‌­പര്‍­ശം എന്ന കഥ കു­ടുംബ ബന്ധ­ത്തി­ന്റെ മറ്റൊ­രു തലം കാ­ട്ടി­ത്ത­രു­ന്നു. ലെ­സ്‌­ബി­യന്‍ പ്ര­തി­ശ്ചായ ആരോ­പി­ക്ക­പ്പെ­ടു­ന്ന ഈ കഥ­യി­ലെ നാ­യിക നന്ദ­ന്റെ ഭാ­ര്യ മാ­ദ്രി­യാ­ണ്‌. മാ­ദ്രി­ക്ക്‌ ഒരു ചെ­റിയ മക­ളു­ണ്ട്‌. വി­വാഹ മോ­ച­നം പ്ര­തീ­ക്ഷി­ച്ചു നില്‍­ക്കു­ന്ന മറിയ ആണ്‌ മാ­ദ്രി­യു­ടെ കൂ­ട്ടു­കാ­രി. മാ­ദ്രി­യും മറി­യ­വും തമ്മി­ലു­ള്ള അതി­രു­വി­ട്ട സൗ­ഹൃ­ദം നന്ദ­ന്‌ അലോ­സ­ര­മു­ണ്ടാ­ക്കു­ന്ന കാ­ര്യ­മാ­ണ്‌.

മറി­യ­യു­ടെ വീ­ട്ടില്‍ നി­ന്നും താ­മ­സി­ച്ചെ­ത്തിയ മാ­ദ്രി­യെ നന്ദന്‍ അതൃ­പ്‌­തി നി­റ­ഞ്ഞ മു­ഖ­ത്തോ­ടെ­യാ­ണ്‌ സ്വീ­ക­രി­ച്ച­ത്‌. പി­ന്നീ­ട്‌ മാ­തൃ­കാ­ഭര്‍­ത്താ­വാ­കാന്‍ ശ്ര­മി­ക്കു­ന്ന നന്ദ­ന്റെ സ്‌­നേ­ഹ­പ്ര­ക­ട­ന­ങ്ങ­ളെ മാ­ദ്രി തി­ര­സ്‌­ക്ക­രി­ച്ചു. പൊ­ട്ടി­ത്തെ­റി­ച്ച്‌ നന്ദ­നേ­യും തന്റെ കു­ഞ്ഞി­നേ­യും ഉപേ­ക്ഷി­ച്ച്‌ മാ­ദ്രി മറി­യ­യു­ടെ താ­മ­സ­സ്ഥ­ല­ത്തേ­ക്ക്‌ പോ­യി.
വി­രു­ദ്ധ ലിം­ഗ­ങ്ങ­ളു­ടെ സം­ഘര്‍­ഷ­ങ്ങ­ളില്‍ നി­ന്നു രക്ഷ­പ്പെ­ടാ­നാ­ഗ്ര­ഹി­ക്കു­ന്നു മാ­ദ്രി­യും മറി­യ­വും. ഭര്‍­ത്താ­വില്‍ നി­ന്നു ലഭി­ക്കു­ന്ന­തി­ന­പ്പു­റം എന്തോ ഒരു ആത്മ­സം­തൃ­പ്‌­തി ഇരു­വര്‍­ക്കും അനു­ഭ­വി­ക്കാന്‍ സാ­ധി­ക്കു­ന്നു. കു­ടുംബ ബന്ധ­ങ്ങ­ളു­ടെ സങ്കീര്‍­ണ്ണ­ത­ക­ളെ മറി­ക­ട­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്ന കഥാ­പാ­ത്ര­ങ്ങള്‍.

ലോ­ക­ത്താ­ക­മാ­ന­മു­ള്ള തീ­വ്ര ഫെ­മി­നി­സ്റ്റു­കള്‍ ലെ­സ്‌­ബി­യന്‍
പ്ര­ണ­യ­ത്തി­നു വേ­ണ്ടി പര­സ്യ­മാ­യി വാ­ദി­ക്കു­ന്നു­.­ന­ന്ദന്‍ മാ­ദ്രി­യെ അന്വേ­ഷി­ച്ചു മറി­യ­യു­ടെ വീ­ട്ടില്‍ വന്നു. ആദര്‍ശ ഭര്‍­ത്താ­വി­ന്‌ പല പരാ­തി­ക­ളാ­യി­രു­ന്നു. മാ­ദ്രി ആകെ മാ­റി, അവള്‍­ക്കെ­ന്നോ­ട്‌ ദേ­ഷ്യം­വ­രു­ന്നു. മക­ളെ നോ­ക്കു­ന്നി­ല്ല....

ഇതി­നെ­ല്ലാം കാ­ര­ണ­ക്കാ­രി മറിയ ആണ്‌. നന്ദ­ന്റെ ദയ­നീയ ഭാ­വ­ത്തെ മറിയ പരി­ഹ­സി­ച്ചു. നന്ദ­ന്‌ മട­ങ്ങു­ക­യേ നിര്‍­വ്വാ­ഹ­മു­ണ്ടാ­യി­രു­ന്നു­ള്ളു. കഥ­ക­ളില്‍ അസാ­ധാ­ര­ണ­വും
നി­ത്യ­ജീ­വി­ത­ത്തി­ലെ യാ­ഥാര്‍­ത്ഥ്യ­വു­മായ ലെ­സ്‌­ബി­യന്‍ പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചെ­ഴു­തി ചങ്കു­റ­പ്പ്‌ തെ­ളി­ച്ചു സി­താ­ര.

തീ­വ്ര­ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­യാ­ണ്‌ കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തെ തകര്‍­ക്കു­ക. വൈ­കാ­രി­ക­മായ ചല ബന്ധ­ങ്ങള്‍ കു­ടും­ബ­ങ്ങ­ളില്‍ നി­ല­നില്‍­ക്കു­ന്നു. സ്‌­നേ­ഹി­ക്കു­വാ­നും പര­സ്‌­പ­രം മന­സ്സി­ലാ­ക്കു­വാ­നും സാ­ധി­ക്കു­മെ­ങ്കില്‍ പെ­ണ്ണും പെ­ണ്ണും ഒരു­മി­ച്ച്‌ ജീ­വി­ക്കു­ന്ന­തി­നെ തീ­വ്ര­ഫെ­മി­നി­സ്റ്റു­കള്‍ അനു­കൂ­ലി­ക്കു­ന്നു.

പ്ര­ണ­യ­ത്തി­ന്റെ പു­തിയ ഭാ­ഷ്യ­ങ്ങള്‍

സി­താ­ര­യു­ടെ കഥ­കള്‍ പൊ­തു­വേ പരു­ക്കന്‍ കഥ­ക­ളാ­ണ്‌. ഫെ­മി­നി­സ്റ്റ്‌ സൗ­ന്ദ­ര്യ­ശാ­സ്‌­ത്രം അത്‌ ആവ­ശ്യ­പ്പെ­ടു­ന്നു. ഫെ­മി­നി­സ്റ്റ്‌ പ്ര­മേ­യ­ങ്ങള്‍ രേ­ഖ­പ്പെ­ടു­ത്താന്‍ പരു­ക്കന്‍ ഭാ­ഷ­യും വ്യാ­ഖ്യാ­ന­വും അനു­പേ­ക്ഷ­ണീ­യ­മാ­ണ്‌. സി­താ­ര­യു­ടെ പല കഥ­ക­ളി­ലും പ്ര­ണ­യ­മു­ണ്ട്‌. പ്ര­ണ­യം മു­ഖ്യ­പ്ര­മേ­യ­മാ­യി വരു­ന്ന കഥ­ക­ളും സി­താര എഴു­തി­യി­ട്ടു­ണ്ട്‌. പ്ര­ണ­യ­ക­ഥ­ക­ളില്‍ നി­ന്നും നാം പ്ര­തീ­ക്ഷി­ക്കു­ന്ന കാ­ല്‌­പ­നിക ഭാ­വ­മോ, ആര്‍­ദ്ര­വി­കാ­ര­ങ്ങ­ളു­ടെ താ­ള­ല­യ­വി­ന്യാ­സ­ങ്ങ­ളോ ഒന്നും സി­താ­ര­യു­ടെ കഥ­ക­ളില്‍ ഇല്ല.

തീ­ഷ്‌­ണ­മായ രചന വാ­യ­ന­ക്കാ­ര­ന്റെ ഹൃ­ദ­യ­ത്തെ മു­റി­വേല്‍­പ്പി­ക്കു­ക­യും ചി­ല­പ്പോള്‍ പ്ര­ണ­യ­ത്തോ­ടു­ത­ന്നെ വി­ര­ക്തി ഉള­വാ­ക്കു­ക­യും ചെ­യ്യും.

നമ്മു­ടെ പ്ര­ണയ കഥ­ക­ളില്‍ ഭൂ­രി­പ­ക്ഷ­ത്തി­ലും സ്‌­ത്രീ­കള്‍ ഇര­ക­ളാ­ണ്‌. സ്‌­ത്രീ­യെ ചപ­ല­വി­കാ­ര­ങ്ങള്‍­ക്കു­ട­മ­യാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. സ്‌­ത്രീ­യു­ടെ ആകാ­ര­സൗ­ഷ്‌­ഠ­വ­ങ്ങള്‍ വര്‍­ണ്ണി­ക്കുക അതി­പ്ര­ധാ­ന­മാ­ണ്‌. ഫെ­മി­നി­സ്റ്റ്‌ സൗ­ന്ദ­ര്യ­ധാര ഇതി­നെ പ്ര­തി­രോ­ധി­ക്കു­ന്നു. അതി­ന്‌ പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചു­ള്ള സങ്ക­ല്‌­പ­ങ്ങള്‍ തകര്‍­ക്കുക മാ­ത്ര­മേ പ്ര­തി­വി­ധി­യു­ള്ളു. പ്ര­ണ­യ­വും കാ­മ­വും കൂ­ടി­ക­ല­രു­ന്ന അനേ­കം കഥ­കള്‍ സി­താര എഴു­തി­യി­ട്ടു­ണ്ടെ­ങ്കി­ലും മു­ഖ്യ­മാ­യും പ്ര­ണ­യ­വൈ­റ­സ്‌, ജലം എന്നീ കഥ­ക­ളാ­ണ്‌ ഇവി­ടെ പരി­ഗ­ണി­ക്കു­ന്ന­ത്‌.

പ്ര­ണ­യ­വൈ­റ­സ്‌ എന്ന കഥ ഒരു പു­രു­ഷ­വേ­ശ്യ­യു­ടെ കഥ­യാ­ണ്‌. ഇതി­ലൂ­ടെ അഗ്നി­യി­ലേ­തു­പോ­ലെ പ്രേ­മേ­യ­പ­ര­മായ അതി­ലം­ഘ­നം സി­താര നട­ത്തു­ന്നു. ഒരു ശരീ­ര­വി­ല്‌­പ­ന­ക്കാ­ര­നു വേ­ണ്ട പ്ര­ധാന ഗു­ണം തന്റെ കസ്റ്റ­മ­റു­ടെ ഭ്രാ­ന്ത­മായ ആഗ്ര­ഹ­ങ്ങള്‍­ക്ക്‌ വഴ­ങ്ങി­ക്കൊ­ടു­ക്കുക എന്ന­താ­ണ്‌. തൊ­ഴില്‍ പര­മായ ഈ ധര്‍­മ്മം അനു­ഷ്‌­ഠി­ക്കു­ന്ന പു­രു­ഷ­വേ­ശ്യ­യാ­ണ്‌ ഹരി.

ഇസ­ബല്‍ എന്ന അമേ­രി­ക്ക­ക്കാ­രി­യും തത്യാന എന്ന റഷ്യ­ക്കാ­രി­യും ഹരി­യു­ടെ കസ്റ്റ­മേ­ഴ്‌­സാ­ണ്‌. ഹോ­ട്ട­ലി­ലെ അടു­ക്ക­ള­ജോ­ലി­ക്കാ­ര­നായ അപ്പാ­പ്പ­നാ­ണ്‌ ഹരി­ക്ക്‌ ഇട­പാ­ടു­കാ­രെ സം­ഘ­ടി­പ്പി­ച്ചു­കൊ­ടു­ക്കു­ന്ന­ത്‌. അപ്പാ­പ്പ­ന്റെ വീ­ടി­ന്റെ തൊ­ട്ട­ടു­ത്തു­ള്ള മു­റി­യി­ലാ­ണ്‌ ഹരി രണ്ടു­വര്‍­ഷ­മാ­യി താ­മ­സം. അപ്പാ­പ്പ­ന്റെ മക­ളാ­ണ്‌ മീ­ന. ഹരി­യു­ടെ വര­വ്‌ പ്ര­തീ­ക്ഷി­ച്ച­വള്‍ കാ­ത്തി­രി­ക്കും. മീ­ന­യു­ടെ വി­ചാ­രം ഹരി­ക്ക്‌ മീ­ന­യോ­ട്‌ പ്ര­ണ­യ­മാ­ണെ­ന്നാ­ണ്‌. ആവു­ന്ന കാ­ല­ത്തേ നാ­ല്‌
കാ­ശു­ണ്ടാ­ക്കാന്‍ പറ്റൂ. നി­ന്റെ പ്രാ­യം കഴി­യാ­റാ­യി ഇപ്പോ എല്ലാ­വര്‍­ക്കും കൊ­ച്ചു­പ­യ്യ­ന്മാ­രെ­യാ നോ­ട്ടം.

ഹരി­യോ­ടു­ള്ള അപ്പാ­പ്പ­ന്റെ ക്രൂ­ര­മായ ഓര്‍­മ്മ­പ്പെ­ടു­ത്തല്‍ ശരീര വി­ല്‌­പ­ന­യു­ടെ നഗ്ന­സ­ത്യ­മാ­ണ്‌. ശരീ­ര­പു­ഷ്‌­ടി നഷ്‌­ട­പ്പെ­ട്ട വേ­ശ്യ­ക­ളു­ടെ ജീ­വി­താ­വ­സാ­നം പു­ഴു­വി­നെ­പോ­ലെ നര­കി­ച്ചു ഓട­യി­ലോ, കട­ത്തി­ണ്ണ­യി­ലോ, സര്‍­ക്കാ­രി­ന്റെ അഗ­തി­മ­ന്ദി­ര­ങ്ങ­ളി­ലോ ഒടു­ങ്ങും.

ഇസ­ബല്‍ പോ­യി, പി­ന്നാ­ലെ തത്യാ­ന­യും. മാ­സ­ങ്ങള്‍­ക്കു­ശേ­ഷം ഹരി തത്യാ­ന­യെ വീ­ണ്ടും കണ്ടു. വൈ­കു­ന്നേ­രം ഹരി അപ്പാ­പ്പ­ന്റെ നിര്‍­ബ­ന്ധ­പ്ര­കാ­രം രക്ത­പ­രി­ശോ­ദന നട­ത്തി. ഫലം HIV +ve. മട­ങ്ങി­വ­ന്ന ഹരി­യെ കാ­ത്ത്‌ തന്നെ നി­ഷ്‌­ക­ള­ങ്ക­മാ­യി പ്രേ­മി­ക്കു­ന്ന മീ­ന. ഒര­നു­ഷ്‌­ടാ­ന­കൃ­ത്യം ചെ­യ്യും പോ­ലെ ഹരി മീ­ന­യെ ആലിം­ഗ­നം ചെ­യ്‌­തു. എനി­ക്ക്‌ ഉട­നെ ഒരു കു­ഞ്ഞി­നെ വേ­ണം എന്റെ ഉള്ളില്‍ തു­ടി­ക്കു­ന്ന പ്ര­ണ­യം നി­ന­ക്കും എന്റെ കു­ട്ടി­ക്കും അതി­ന്റെ മക്കള്‍­ക്കും കൊ­ടു­ക്കാ­നു­ള്ള­താ­ണ്‌.

അധി­നി­വേശ പ്ര­ത്യ­യ­ശാ­സ്‌­ത്ര­പാ­ഠ­ങ്ങള്‍ ഉള്‍­ക്കൊ­ള്ളു­ന്ന ഈ കഥ­യില്‍ എയ്‌­ഡ്‌­സ്‌ രോ­ഗം അതി­ന്റെ സിം­ബ­ലാ­കു­മ്പോള്‍ ഹരി­യും മീ­ന­യു­മൊ­ക്കെ ഇര­ക­ളാ­കു­ന്നു. മൂ­ന്നാം­ലോക കോ­ള­നി­രാ­ജ്യ­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­ക­ളു­മാ­യി ചേര്‍­ത്തു­വേ­ണം ഇതി­നെ വാ­യി­ക്കു­വാന്‍.

ജലം എന്ന കഥ­യും ഈ കഥ­യോ­ടൊ­പ്പം കൂ­ട്ടി­വാ­യി­ച്ചാല്‍ അധി­നി­വേ­ശ­ചി­ന്ത­കള്‍­ക്കെ­തി­രെ­യു­ള്ള ഫെ­മി­നി­സ്റ്റ്‌ പോ­രാ­ട്ട­ത്തി­ന്റെ പൊ­രു­ള്‌ നന്നാ­യി തി­രി­ച്ച­റി­യാം.
സീ­റി­യില്‍ ഭൂ­ഗര്‍ഭ റെ­യില്‍­പ്പാ­ളം പണി­യാന്‍ വന്ന എന്‍­ജി­നീ­യ­റാ­ണ്‌ യാ­ക്കൂ­ബ്‌. മസാ­നി സീ­റി­യില്‍ യാ­ക്കു­ബി­ന്റെ അയല്‍­ക്കാ­രി­യാ­ണ്‌. അവ­ളെ­ക്കാ­ണു­മ്പോള്‍ അവ­ളു­ടെ കറു­ത്ത­തൊ­ലി­യും ചി­ത­റിയ സ്‌­പ്രി­ങ്ങ്‌ തല­മു­ടി­യും ശരീ­ര­ത്തി­ന്റെ കന­പ്പു­മ­ണ­ങ്ങ­ളും ഉണര്‍­ത്തി­വി­ട്ട പൗ­രാ­ണി­ക­മായ ഒരു മനം പു­ര­ട്ട­ലാ­ണ്‌ വെ­ളു­ത്ത വര്‍­ഗ്ഗ­ക്കാ­ര­നായ യാ­ക്കൂ­ബി­ന്‌ അനു­ഭ­വ­പ്പെ­ടു­ന്ന­ത്‌. ഭാ­ര്യ
മരി­ച്ച യാ­ക്കൂ­ബ്‌ മസാ­നി­ക്ക്‌ തന്നോ­ട്‌ തോ­ന്നിയ അഭി­നി­വേ­ശ­ത്തെ നി­ര­സി­ക്കു­ക­യാ­ണു­ണ്ടാ­യ­ത്‌.

ആറ്‌ വര്‍­ഷ­ങ്ങള്‍­ക്കു­ശേ­ഷം പന്ത്ര­ണ്ട്‌ വയ­സ്സു­കാ­ര­നായ മക­നു­മൊ­ത്ത്‌ യാ­ക്കൂ­ബ്‌ സീ­റി­യി­ലെ­ത്തി. യാ­ക്കൂ­ബി­ന്റെ മക­നോ­ട്‌ മസാ­നി കാ­ട്ടു­ന്ന അടു­പ്പം യാ­ക്കൂ­ബി­നെ അസ്വ­സ്ഥ­നാ­ക്കി. എന്നി­ട്ടും മസാ­നി­യോ­ട്‌ അടു­പ്പം കാ­ട്ടാ­ത്ത യാ­ക്കൂ­ബി­നോ­ട്‌ മസാ­നി പൊ­ട്ടി­ത്തെ­റി­ച്ചു. യാ­ക്കൂ­ബി­ന്‌ മസാ­നി­യെ കീ­ഴ്‌­പ്പെ­ടു­ത്താ­തി­രി­ക്കാന്‍ തര­മി­ല്ലാ­യി­രു­ന്നു. പക്ഷേ അത്‌ എന്നേ­ക്കു­മു­ള്ള മസാ­നി­യു­ടെ കീ­ഴ­ട­ങ്ങ­ലാ­യി മാ­റി.

സി­താര തന്റെ കഥ­ക­ളി­ലെ ഫെ­മി­നി­സ­ത്തി­ന്റെ തലം­വി­ട്ട്‌ വു­മ­ണി­സ­ത്തി­ന്റെ തല­ത്തി­ലേ­ക്കു­യ­രു­ന്നു. മൂ­ന്നാം ലോ­ക­രാ­ജ്യ­ങ്ങ­ളി­ലെ സ്‌­ത്രൈ­ണ­ത­യു­ടെ സ്വ­ത്വ­പ്ര­തി­സ­ന്ധി­യാ­ണി­വി­ടെ തെ­ളി­യു­ന്ന­ത്‌. കോ­ള­നീ­ക­രി­ക്ക­പ്പെ­ട്ട­വ­ന്‌ അവ­ന്റെ യജ­മാ­ന­നോ­ട്‌- ആരോ­ഗ്യം, ബു­ദ്ധി­ശ­ക്തി, സൗ­ന്ദ­ര്യം, സം­സ്‌­കാ­രം, നി­റം തു­ട­ങ്ങി എല്ലാ­റ്റി­നോ­ടും തോ­ന്നു­ന്ന ആരാ­ധ­നാ­മ­നോ­ഭാ­വ­വും
വി­ധേ­യ­ത്വ­വും ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­യില്‍ വി­ല­യി­രു­ത്താം.

ഇന്‍­ഡ്യാ­ക്കാ­ര­നായ ശരീ­ര­വി­ല്‌­പ­ന­ക്കാ­രന്‍ ഹരി­ക്ക്‌ ഇസ­ബ­ലി­ന്റെ­യും തത്യാ­ന­യു­ടേ­യും ശരീ­ര­ത്തോ­ട്‌ ആസ­ക്തി തോ­ന്നു­ന്ന­ത്‌ അതു­കൊ­ണ്ടാ­ണ്‌. മസാ­നി­ക്ക്‌ യാ­ക്കൂ­ബി­നോ­ട്‌ തോ­ന്നു­ന്ന അഭി­നി­വേ­ശ­ത്തി­നു കാ­ര­ണ­വും മറ്റൊ­ന്ന­ല്ല. യൂ­റോ കേ­ന്ദ്രീ­കൃത സാം­സ്‌­കാ­രിക അധി­നി­വേ­ശം നമ്മു­ടെ പ്ര­ണ­യ­ത്തെ­പ്പോ­ലും കീ­ഴ്‌­പ്പെ­ടു­ത്തു­ന്നു.

പാ­ര­ഡി­യു­ടെ രാ­ഷ്‌­ട്രീ­യം

ഉത്ത­രാ­ധു­നിക സൗ­ന്ദ­ര്യ­ധാ­ര­യു­ടെ ഏറ്റ­വും മി­നു­സ­മു­ള്ള മു­ഖ­മാ­ണ്‌ പാ­ര­ഡി­ക്ക­ഥ­കള്‍. മു­മ്പ്‌ എഴു­ത­പ്പെ­ട്ട കഥ­ക­ളോ, കഥാ­പാ­ത്ര­ങ്ങ­ളോ, കഥാ­സ­ന്ദര്‍­ഭ­ങ്ങ­ളോ പു­തിയ കാ­ല­ത്തി­ന­നു­സ­രി­ച്ച്‌ രേ­ഖ­പ്പെ­ടു­ത്തുക പാ­ര­ഡി­യു­ടെ ഒരു സ്വ­ഭാ­വ­മാ­ണ്‌. നേര്‍­ത്ത ഹാ­സ്യം ഇതി­ന്റെ മു­ഖ­മു­ദ്ര­യാ­ണ്‌. പാ­ര­ഡി­ക്ക­ഥ­കള്‍ കഥാ­വ­ത­രണ സങ്കേ­തം എന്ന­തി­നെ­ക്കാ­ളു­പ­രി അതൊ­രു രാ­ഷ്‌­ട്രീയ ഇട­പെ­ടല്‍ കൂ­ടി­യാ­ണ്‌. കഥ എഴു­ത­പ്പെ­ട്ട കാ­ല­ത്ത്‌ നി­ല­നി­ന്നി­രു­ന്ന രാ­ഷ്‌­ട്രീ­യ, സാ­മൂ­ഹി­ക, സാ­ഹി­ത്യ സം­സ്‌­ക്കാ­ര­ത്തേ­യും പ്ര­വ­ണ­ത­ക­ളേ­യും പരി­ഹ­സി­ക്കുക എന്ന ഉദ്ദേ­ശ്യം­കൂ­ടി
പാ­ര­ഡി­ക്ക­ഥ­കള്‍­ക്കു­ണ്ട്‌.

സി­താ­ര­യു­ടെ പ്ര­ണയ ചന്ദ്രിക എന്ന കഥ­യില്‍ മല­യാ­ള­ത്തി­ലെ അന­ശ്വ­ര­കൃ­തി­ക­ളായ കു­മാ­ര­നാ­ശാ­ന്റെ ലീ­ല, ചങ്ങ­മ്പു­ഴ­യു­ടെ രമ­ണന്‍ ഇതി­ലെ കഥാ­പാ­ത്ര­ങ്ങ­ളും
കഥാ­സ­ന്ദര്‍­ഭ­ങ്ങ­ളു­മൊ­ക്കെ­യാ­ണ്‌ കട­ന്നു­വ­രു­ന്ന­ത്‌. കു­മാ­ര­നാ­ശാ­ന്റെ സ്‌­ത്രീ കഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പ്ര­ധാന ആക്ഷേ­പം ആശാന്‍ അവ­രെ കാ­ല്‌­പ­നീ­ക­രി­ക്ക­യും അവ­രു­ടെ പ്ര­ണ­യം
നി­ഷേ­ധി­ക്കു­ക­യും ചെ­യ്യു­ന്നു എന്ന­താ­ണ്‌. ഇതി­ന്‌ ആത്മീ­യ­ത­യു­ടേ­യും ദാര്‍­ശ­നീ­ക­ത­യു­ടേ­യും യു­ക്തി­കള്‍ ചാര്‍­ത്തി­യാല്‍ പോ­ലും ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­വി­മര്‍­ശ­നം ഇതെ­ല്ലാം ഭഞ്‌­ജി­ക്കു­ന്നു.

കഥ­യി­ലെ മദ­ന­ന്റെ സാ­ന്നി­ധ്യം ആശാ­ന്റെ സ്‌­ത്രീ­വി­രു­ദ്ധ ചി­ന്ത­യ്‌­ക്കെ­തി­രെ­യു­ള്ള പു­ന­രാ­ഖ്യാ­ന­മാ­യി കണ­ക്കാ­ക്കാം. ചങ്ങ­മ്പുഴ തന്റെ കല്‌­പ­നാ­വൈ­ഭ­വം­കൊ­ണ്ട്‌ അന­ശ്വ­മാ­ക്കിയ കഥാ­പാ­ത്ര­ങ്ങ­ളാ­ണ്‌ രമ­ണ­നും ചന്ദ്രി­ക­യും. അവ­ധൂ­ത­നെ­പ്പോ­ലെ അല­യു­ന്ന കാ­മു­ക­നെ­തേ­ടി നട­ക്കു­ന്ന ചന്ദ്രി­ക­യു­ടെ ജീ­വി­ത­വും വ്യ­ക്തി­ത്വ­വു­മെ­ല്ലാം അപൂര്‍­ണ­മായ പ്ര­ണയ സാ­ക്ഷാ­ത്‌­ക്കാ­ര­ത്തില്‍ മാ­ത്ര­മാ­ണ്‌.

രമ­ണ­ന്റെ­യും ചന്ദ്രി­ക­യു­ടേ­യും പ്ര­ണ­യ­ത്തെ അടൂര്‍ ഭാ­സി­യു­ടേ­യും ശ്രീ­ല­ത­യു­ടേ­യും ബ്ലാ­ക്ക്‌ ആന്റ്‌ വൈ­റ്റ്‌ പ്ര­ണ­യ­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌ എഴു­ത്തി­ന്റെ പു­തിയ സം­വേ­ദ­ന­മാ­ണ്‌.

കാ­ല്‌­പ­നീക കാ­മു­കന്‍ രമ­ണ­നെ ചന്ദ്രിക ഒളി­ച്ചോ­ടാന്‍ നിര്‍­ബ­ന്ധി­ക്കു­ക­യാ­ണ്‌. ഭാ­നു­മ­തി­യു­ടെ­യും മദ­ന­ന്റെ­യും സഹാ­യ­വും ചന്ദ്രി­ക­യ്‌­ക്കു­ണ്ട്‌. രാ­ത്രി­യില്‍ ചന്ദ്രി­ക­യു­ടെ വീ­ടി­ന്റെ പി­ന്ന­മ്പു­റ­ത്ത്‌ എത്തിയ മദ­ന­നെ ചന്ദ്രിക സഹ­താ­പ­ത്തോ­ടു­കൂ­ടി മട­ക്കി അയ­ച്ചു. ചന്ദ്രി­ക­യു­ടെ കല്ല്യാണ വി­വ­ര­മ­റി­ഞ്ഞ രമ­ണന്‍ കവി­ത­യി­ലെ റോള്‍ അഭി­ന­യി­ച്ചു­തു­ട­ങ്ങി. കല്ല്യാ­ണ­പ­ന്ത­ലില്‍ നി­ന്ന്‌
നാ­ട­കീ­യ­മാ­യി ചന്ദ്രിക ഇറ­ങ്ങി­യോ­ടി­യ­ത്‌ ആത്മ­ഹ­ത്യ ചെ­യ്യാന്‍ തയ്യാ­റാ­യി നില്‍­ക്കു­ന്ന രമ­ണ­ന്റെ അടു­ത്തേ­ക്കാ­യി­രു­ന്നു. അങ്ങ­നെ ചന്ദ്രിക എല്ലാ­വ­രേ­യും കബി­ളി­പ്പി­ച്ചു. ആദ്യം കവി­ക­ളെ, അടു­ത്ത ആഴ്‌ച തു­ട­ങ്ങാ­നി­രി­ക്കു­ന്ന സീ­രി­യ­ലി­ലെ സം­വി­ധാ­യ­ക­രെ പി­ന്നെ കാ­ഴ്‌­ച­ക്കാ­രായ എല്ലാ­വ­രേ­യും.


വര്‍­ത്ത­മാന കഥ­ക­ളു­ടെ സാ­ങ്കേ­തി­ക­മി­ക­വി­ന്‌ ഉദാ­ഹ­ര­ണ­മാ­ണ്‌ ഈ കഥ. അപ­നിര്‍­മ്മാ­ണ­ത്തി­ന്റെ സാ­ധ്യ­ത­ക­ളെ ഉപ­യോ­ഗ­പ്പെ­ടു­ത്തി രമ­ണന്‍ എന്ന മല­യാ­ള­ത്തി­ലെ ഏറ്റ­വും പ്ര­ചാ­ര­മു­ള്ള ഭാ­വ­ഗാ­ന­ത്തി­ന്റെ കേ­ന്ദ്ര­ഘ­ട­ന­യെ ഈ കഥ അട്ടി­മ­റി­ക്കു­ന്നു. അത്‌ ഫെ­മി­നി­സ്റ്റ്‌ ധാ­ര­യോ­ട്‌ ചേര്‍­ന്നു­നി­ന്നാ­ണ്‌.

ചരി­ത്ര കാ­വ്യ­ങ്ങ­ളില്‍ തള­ച്ചി­ട്ട പെണ്‍­സ്വ­ത്വ­ങ്ങള്‍ പു­തു­ത­ല­മു­റ­യി­ലെ എഴു­ത്തു­കാ­രി­ക­ളി­ലൂ­ടെ പു­നര്‍­ജ­നി­ക്കു­ന്നു. ബലി­യാ­ടാ­കാന്‍ ഇന്ന­ത്തെ കഥാ­പാ­ത്ര­ങ്ങള്‍ ഒരു­ക്ക­മ­ല്ല. കഥ­യു­ടെ ക്ലൈ­മാ­ക്‌­സില്‍ ലോ­കം ഒരു നാ­ടക വേ­ദി­യാ­ണെ­ന്നും നാ­മെ­ല്ലാ­വ­രും അതി­ലെ കഥാ­പാ­ത്ര­ങ്ങള്‍ മാ­ത്ര­മാ­ണെ­ന്നു­മു­ള്ള സൂ­ച­ന­യാ­ണ്‌ കഥ നല്‍­കു­ന്ന­ത്‌.

ആക്ഷേ­പ­ഹാ­സ്യം- സി­താ­ര­യു­ടെ കഥ­ക­ളില്‍

സി­താ­ര­യു­ടെ പല കഥ­ക­ളു­ടേ­യും പൊ­തു സ്വ­ഭാ­വം അവ­യില്‍ ആദ്യാ­വ­സാ­നം നി­റ­ഞ്ഞു­നില്‍­ക്കു­ന്ന നര്‍­മ്മ­ബോ­ധ­മാ­ണ്‌. പക്ഷേ ചി­ല­പ്പോള്‍ ഈ നര്‍­മ്മ­ബോ­ധം ആക്ഷേ­പ­ഹാ­സ്യ­മാ­യി മാ­റു­ന്നു. പരി­ഹാ­സ­ത്തി­ന്റെ തീ­ഷ്‌­ണ­രൂ­പ­ങ്ങള്‍ നമു­ക്കി­വി­ടെ ദര്‍­ശി­ക്കാം.

തു­ടര്‍­വാര്‍­ത്ത, ഉപ­ജീ­വി­നം എന്നീ കഥ­കള്‍ വി­ല­യി­രു­ത്തി­കൊ­ണ്ട്‌ സി­താര പു­രു­ഷ­ലോ­ക­ത്തോ­ടു­ള്ള തന്റെ പ്ര­തി­ഷേ­ധം എങ്ങ­നെ ആക്ഷേപ ഹാ­സ്യ­ത്തി­ന്റെ സാ­ധ്യ­ത­കള്‍ ഉപ­യോ­ഗി­ച്ചു പ്ര­ക­ടി­പ്പി­ക്കു­ന്നു എന്നു നോ­ക്കാം. ഇത്ത­രം കഥ­ക­ളു­ടെ ധാര്‍­മ്മി­ക­മായ ഉത്ത­ര­വാ­ദി­ത്വം സമൂ­ഹ­ത്തി­ന്റെ ബോ­ധ­വല്‍­ക്ക­ര­ണ­മാ­ണ്‌. തു­ടര്‍­വാര്‍­ത്ത എന്ന കഥ­യില്‍ പത്ര­പ്ര­വര്‍­ത്തന മേ­ഖ­ല­യു­മാ­യി ബന്ധ­പ്പെ­ട്ട പശ്ചാ­ത്ത­ല­മാ­ണ്‌ കട­ന്നു­വ­രു­ന്ന­ത്‌. ഉപ­ജീ­വ­നം എന്ന കഥ­യില്‍ സാ­ഹി­ത്യ­ജീ­വി­ത­വു­മാ­യി ബന്ധ­പ്പെ­ട്ട അനു­ഭ­വ­ങ്ങള്‍.

രണ്ടും എഴു­ത്തു­കാ­രി­ക്ക്‌ സു­പ­രി­ചി­ത­മായ മേ­ഖ­ല­ത­ന്നെ. അതു­കൊ­ണ്ടു­ത­ന്നെ ഈ കഥ­കള്‍ കൂ­ടു­തല്‍ ആത്മാ­വി­ഷ്‌­ക്കാ­ര­ത്തോ­ടു­കൂ­ടി­യാ­ണ്‌ സി­താര എഴു­തി­യി­രി­ക്കു­ന്ന­ത്‌.

തു­ടര്‍­വാര്‍­ത്ത എന്ന കഥ­യി­ലെ സു­പ്രിയ സ്ഥാ­നാര്‍­ത്ഥി­ക്കൊ­പ്പം ഒരു ദി­വ­സം എന്ന ഇല­ക്ഷന്‍ അസൈന്‍­മെ­ന്റ്‌ എഴു­തി­യൊ­പ്പി­ക്കാ­നാ­ണ്‌ പ്ര­ചാ­ര­ണ­ജാ­ഥ­യെ അനു­ഗ­മി­ക്കു­ന്ന ജീ­പ്പില്‍ പ്ര­വര്‍­ത്ത­കര്‍­ക്കൊ­പ്പം സഞ്ച­രി­ക്കു­ന്ന­ത്‌. സ്‌­ത്രീ­ക­ളായ സഹ­യാ­ത്രി­ക­രെ സി­താര അവ­രു­ടെ സാ­രി­യു­ടെ നി­റ­ത്തി­ന്റെ പേ­രി­ലാ­ണ്‌ വേര്‍­തി­രി­ക്കു­ന്ന­ത്‌. അവ­രു­ടെ പൊ­ങ്ങ­ച്ച­ങ്ങ­ളും
പരി­ഷ്‌­ക്കാ­ര­ങ്ങ­ളു­മെ­ല്ലാം സര­സ­മാ­യി വര്‍­ണ്ണി­ക്കു­ന്നു. ഒരു സ്‌­ത്രീ­വാദ എഴു­ത്തു­കാ­രി എങ്ങ­നെ സ്‌­ത്രീ വര്‍­ഗ്ഗ­ത്തി­ന്റെ സാം­സ്‌­കാ­രിക അധഃ­പ­ത­ന­ത്തി­നെ­തി­രെ പ്ര­തി­ക­രി­ക്കു­ന്നു എന്ന­തി­ന്റെ ഉദാ­ഹ­ര­ണം കൂ­ടി­യാ­ണ്‌.

കു­റേ­ക്ക­ഴി­ഞ്ഞ്‌ സു­പ്രി­യ­യു­ടെ യാ­ത്ര ഒരു പത്ര­പ്ര­വര്‍­ത്ത­ക­ന്റെ കൂ­ടെ­യാ­യി. കോ­ലന്‍ ചേ­ട്ടന്‍, കോ­പ്ല­ക്‌­സ്‌ ചേ­ട്ടന്‍ എന്നൊ­ക്കെ വി­ശേ­ഷി­പ്പി­ക്കു­ന്ന
പത്ര­പ്ര­വര്‍­ത്ത­ക­നെ ഒരു പൈ­ങ്കി­ളി­യാ­യി സു­പ്രിയ കാ­ണു­ന്നു. സ്വ­ന്തം സ്ഥാ­പ­ന­ത്തി­ന്റെ­യും ജോ­ലി­തി­ര­ക്കി­ന്റെ­യും മാ­ഹാ­ത്മ്യം വര്‍­ണ്ണി­ക്കു­ന്ന പത്ര­പ്ര­വര്‍­ത്ത­കന്‍ സു­പ്രി­യ­യെ താ­ഴ്‌­ത്തി­ക്കെ­ട്ടാ­നും മറ­ക്കു­ന്നി­ല്ല. പെണ്‍­കു­ട്ടി­കള്‍­ക്ക്‌ ഇല­ക്ഷന്‍ റി­പ്പോര്‍­ട്ടിം­ങ്ങും രാ­ഷ്‌­ട്രീ­യാ­വ­ലോ­ക­ന­ങ്ങ­ളും വലിയ ബു­ദ്ധി­മു­ട്ടാ­ണ്‌. വനി­താ­മാ­സി­ക­ക­ളൊ­ക്കെ­യെ പറ്റൂ. സഹി­കെ­ട്ട സു­പ്രിയ
തന്റെ ആത്മ­ഗ­ത­ങ്ങ­ളി­ലു­ടേ­യും മറു­പ­ടി­ക­ളി­ലൂ­ടെ­യു­മൊ­ക്കെ കോ­ലന്‍ ചേ­ട്ട­നെ പരി­ഹ­സി­ക്കു­ന്നു.

വി­ജ­ന­മായ കടല്‍­ത്തീ­ര­ത്തു­വെ­ച്ച്‌ നാ­ട്ടു­കാര്‍ വാ­ഹ­ന­വ്യൂ­ഹ­ത്തി­ലു­ള്ള­വ­രെ ഘൊ­രാ­വോ ചെ­യ്യാന്‍ തു­ട­ങ്ങി. ഇതി­നി­ട­യില്‍ പത്ര­പ്ര­വര്‍­ത്ത­കന്‍ തന്റെ പത്ര­ധര്‍­മ്മം നി­റ­വേ­റ്റാന്‍ ശ്ര­മി­ച്ചു. പക്ഷേ ബഹ­ള­ത്തി­നി­ട­യില്‍ പത്ര­പ്ര­വര്‍­ത്ത­കന്‍ റോ­ഡി­ലേ­ക്ക്‌ തെ­റി­ച്ചു­വീ­ണു. ഈ സമ­യ­ത്ത്‌ സു­പ്രി­യ­യി­ലെ പെണ്‍­സ്വ­ത്വം സട­കു­ട­ഞ്ഞെ­ണ്ണീ­റ്റു. തെ­റി­ച്ചു­പോയ പത്ര­പ്ര­വര്‍­ത്ത­ക­ന്റെ മൊ­ബൈല്‍ നമ്പര്‍ എടു­ത്ത്‌ അദ്ദേ­ഹം ഡയല്‍ ചെ­യ്‌ത നമ്പ­രി­ന്റെ അങ്ങേ തല­യ്‌­ക്ക­ലു­ള്ള ഫോണ്‍ ശബ്‌­ദ­ത്തോ­ട്‌ തന്റെ പേ­രും അഡ്ര­സ്സും പറ­ഞ്ഞ­തി­ന്‌ ശേ­ഷം ആക്ര­മ­ത്തി­ന്റെ വി­വ­ര­ങ്ങള്‍ ധരി­പ്പി­ച്ചു.

അവ­രു­ടെ സ്ഥാ­പ­ന­ത്തി­ന്‌ ആവ­ശ്യ­മു­ണ്ടെ­ങ്കില്‍ ആക്ര­മ­ത്തി­ന്റെ വീ­ഡി­യോ ക്ലി­പ്പി­ങ്ങ്‌ നല്‍­കാ­മെ­ന്നും പറ­ഞ്ഞു­കൊ­ണ്ട്‌ ബാ­ഗില്‍ ഓഫ്‌ ചെ­യ്‌­തു­വെ­ച്ച ക്യാ­മറ എടു­ത്ത്‌ എക്‌­സ്‌­ക്ലൂ­സ്സി­വ്‌ ദൃ­ശ്യ­ങ്ങള്‍­ക്കാ­യി കാ­ത്തി­രു­ന്നു. പെണ്‍­പെ­രു­മ­യു­ടെ വി­ജ­യം. ചില തൊ­ഴി­ലു­കള്‍ സ്‌­ത്രീ­ക്ക്‌ അനു­യോ­ജ്യ­മ­ല്ലെ­ന്നു വി­ധി­ക്കു­ന്ന സമൂ­ഹ­ത്തി­ന്റെ നേര്‍­ക്കു­ള്ള തീ­ഷ്‌­ണ­മായ പരി­ഹാ­സ­മാ­ണ്‌ ഈ കഥ.

മനോ­ധൈ­ര്യ­ത്തി­ലും നി­ശ്ച­യ­ദാര്‍­ഢ്യ­ത്തി­ലും സ്‌­ത്രീ പു­രു­ഷ­നെ­ക്കാള്‍ ഒരു പടി­കൂ­ടി മുന്‍­പി­ലാ­ണ്‌ എന്ന ധ്വ­നി­കൂ­ടി ഈ കഥ­യി­ലു­ണ്ട്‌.ഉ­പ­ജീ­വ­നം എന്ന കഥ­യി­ലൂ­ടെ സി­താര പൊ­ങ്ങ­ച്ച­ക്കാ­ര­നും കൗ­ശ­ല­ക്കാ­ര­നു­മായ പു­രു­ഷ­നെ അവ­ത­രി­പ്പി­ക്കു­ന്നു. സ്‌­ത്രീ­ക­ളു­ടെ ശ്ര­ദ്ധ­നേ­ടാന്‍ അയാള്‍ നട­ത്തു­ന്ന ശ്ര­മ­ങ്ങ­ളെ പരി­ഹ­സി­ക്കു­ന്നു. അത്യാ­വ­ശ്യം സാ­ഹി­ത്യ­പ്ര­വര്‍­ത്ത­ന­മൊ­ക്കെ നട­ത്തു­ന്ന മഠ­ത്തില്‍ മനു എന്ന ശരാ­ശ­രി­യി­ലും താ­ഴെ പ്ര­തി­ഭ­യു­ള്ള എഴു­ത്തു­കാ­രന്‍ അനു­പ­മ­യോ­ട്‌ സ്‌­നേ­ഹ­ബ­ന്ധം സ്ഥാ­പി­ക്കാന്‍
ശ്ര­മി­ക്കു­ന്നി­ട­ത്താ­ണ്‌ കഥ തു­ട­ങ്ങു­ന്ന­ത്‌.

ആദ്യം മനു സ്വ­ന്തം സൃ­ഷ്‌­ടി­കള്‍ പ്ര­സി­ദ്ധീ­ക­രി­ച്ച സാ­ഹി­ത്യ­വാ­രി­ക­ക­ളു­ടെ പേ­രു­കള്‍ പറ­ഞ്ഞാ­ണ്‌ അടു­ത്തു­കൂ­ടി­യ­ത്‌. സ്റ്റേ­ജില്‍ നി­ന്ന്‌ കവിത ചൊ­ല്ലു­ന്ന
അനു­പ­മ­യു­ടെ പ്രി­യ­പ്പെ­ട്ട കവ­യി­ത്രി­യു­മാ­യി തനി­ക്കു­ള്ള ബന്ധ­ങ്ങ­ളെ­പ്പ­റ്റി പു­ക­ഴ്‌­ത്തി­പ്പ­റ­ഞ്ഞു. താ­നെ­ഴു­തിയ ഒരു കവിത അനു­പ­മ­യ്‌­ക്ക്‌ വാ­യി­ക്കാന്‍ നല്‍­കി. ഒടു­വില്‍ അനു­പ­മ­യു­ടെ ഫോണ്‍­ന­മ്പ­രും മേല്‍­വി­ലാ­സ­വും തര­പ്പെ­ടു­ത്താ­നു­ള്ള ശ്ര­മ­ത്തി­ലാ­യി. സി­താര വള­രെ സര­സ­മാ­യും കൃ­ത്യ­ത­യോ­ടും കൂ­ടി­യാ­ണ്‌ ഈ രം­ഗ­ങ്ങ­ളൊ­ക്കെ ആവി­ഷ്‌­ക­രി­ക്ക­രി­ച്ചി­രി­ക്കു­ന്ന­ത്‌.

അവ­യി­ലെ ഹാ­സ്യം അതി­രു­ക­ട­ക്കു­ന്നി­ല്ല. സാ­ഹി­ത്യ­സ­മ്മേ­ള­ന­ത്തി­നു­ശേ­ഷം സു­ഹൃ­ത്ത്‌ രവി­യു­മാ­യി കണ്ടു­മു­ട്ടി­യ­തി­ന്‌ ശേ­ഷ­മാ­ണ്‌ അനു­പമ വീ­ട്ടി­ലെ­ത്തി­യ­ത്‌. അനു­പ­മ­യെ കാ­ത്തി­രു­ന്ന­ത്‌ ഒരു പു­രു­ഷ­ന്റെ കൂ­ടെ കറ­ങ്ങി നട­ക്കു­ന്നു എന്ന അഞ്‌­ജാത ഫോണ്‍­കോ­ളാ­ണ്‌. മഠ­ത്തില്‍ മനു­വി­ന്‌ ഒരു­പാ­ട്‌ മാ­തൃ­ക­കള്‍ കാ­ണാം.

ഉള്‍­ക്ക­രു­ത്തി­ല്ലാ­ത്ത­വ­രും കൗ­ശ­ല­ത്തില്‍ വശീ­ക­രി­ക്കാന്‍ സാ­ധി­ക്കു­ന്ന­വ­രു­മാ­ണ്‌ സ്‌­ത്രീ­കള്‍ എന്ന ധാ­രണ ഇവി­ടെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു. അപ­വാദ പ്ര­ചാ­ര­ണം ഇന്ന്‌ സ്‌­ത്രീ­കള്‍­ക്ക്‌ നേ­രെ­യു­ള്ള പ്ര­ധാന ആയു­ധ­മാ­ണ്‌. ഇതില്‍ ഭയ­ന്നി­ട്ടാ­ണ്‌ സ്‌­ത്രീ­കള്‍ തങ്ങള്‍­ക്കു­നേ­രെ­യു­ള്ള അതി­ക്ര­മ­ങ്ങള്‍­ക്കും കയ്യേ­റ്റ­ങ്ങള്‍­ക്കും മു­മ്പില്‍ നി­ശ­ബ്‌­ദ­രാ­കു­ന്ന­ത്‌.

സാ­ഹി­ത്യ­ത്തെ ഏതെ­ങ്കി­ലും തര­ത്തില്‍ ഭാ­ഗി­ക്കു­ന്ന­ത്‌ സാ­ഹി­ത്യ­സം­സ്‌­കാ­ര­ത്തി­നു ഗു­ണ­ക­ര­മ­ല്ല. എങ്കി­ലും അത്ത­രം വി­ഭ­ജ­ന­ങ്ങള്‍ പു­ത്തന്‍ എഴു­ത്തി­നും, പാ­രാ­യ­ണ­ത്തി­നു­മു­ള്ള സാ­ധ്യ­ത­കള്‍ തു­റ­ന്നു­ത­രു­ന്നു­ണ്ടെ­ന്ന വസ്‌­തു­ത­യും നമു­ക്ക്‌ അം­ഗീ­ക­രി­ക്കാ­തി­രി­ക്കാന്‍ നിര്‍­വ്വാ­ഹ­മി­ല്ല. ഉത്ത­രാ­ധു­നിക ചി­ന്താ­പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി ഉയര്‍­ന്നു­വ­ന്ന ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ധാ­ര­യോ­ട്‌ നീ­തി പു­ലര്‍­ത്തു­ന്ന കഥ­ക­ളാ­ണ്‌ സി­താ­ര. എസ്‌ രചി­ച്ചി­ട്ടു­ള്ള­ത്‌.

പെണ്‍­സ്വ­ത്വ­ത്തി­ന്റെ ഉയിര്‍­പ്പ്‌ തന്റെ കഥ­ക­ളി­ലൂ­ടെ ആവി­ഷ്‌­ക്ക­രി­ക്കു­ന്ന സി­താ­ര­യു­ടെ സ്‌­ത്രീ­ക­ഥാ­പാ­ത്ര­ങ്ങള്‍ തനി­ക്കു­നേ­രെ­യു­ള്ള അതി­ക്ര­മ­ങ്ങള്‍­ക്കെ­തി­രെ പ്ര­തി­ക­രി­ക്കു­ക­യും പ്ര­തി­രോ­ധി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രാ­ണ്‌. പാ­ര­മ്പ­ര്യ­ത്തെ­യും മി­ത്തു­ക­ളേ­യും സി­താര ഫെ­മി­നി­സ്റ്റ്‌ വീ­ഷ­ണ­ത്തില്‍ അപ­നിര്‍­മ്മി­ക്കു­ന്നു. കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തെ പൊ­ളി­ച്ചെ­ഴു­ത്തി­ന്‌ വി­ധേ­യ­മാ­ക്കി. പ്ര­ണ­യ­ത്തി­ന്റെ കാ­ല്‌­പ­നീക വി­ശ്വാ­സ­ങ്ങ­ളെ ഭേ­ദി­ച്ച്‌ അവ­യെ യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളു­മാ­യി കൂ­ട്ടി­ക്ക­ലര്‍­ത്തി.

സി­താ­ര­യു­ടെ കഥ­കള്‍ മു­ന്നോ­ട്ടു­വ­യ്‌­ക്കു­ന്ന രാ­ഷ്‌­ട്രീ­യ, സാ­മൂ­ഹ്യ പരി­പ്രേ­ഷ്യ­ങ്ങള്‍ മൂ­ന്നാം­ലോക സ്‌­ത്രീ­വര്‍­ഗ്ഗ­ത്തി­നു­വേ­ണ്ടി­യാ­ണ്‌. പരു­ക്കന്‍ ഭാ­ഷ­യില്‍ അപ്രി­യ­സ­ത്യ­ങ്ങള്‍ തു­റ­ന്നു പറ­ഞ്ഞു­കൊ­ണ്ടാ­ണ്‌ സി­താര ഇത്‌ സാ­ധി­ക്കു­ന്ന­ത്‌. തീ­ഷ്‌­ണ­മായ പരി­ഹാ­സം ഇതി­നു ശക്തി പക­രു­ന്നു. മല­യാ­ള­ത്തി­ലെ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച­യില്‍ പങ്കെ­ടു­ത്തു­കൊ­ണ്ട്‌ സി­താ­ര­യു­ടെ കഥ­ക­ളെ വി­ല­യി­രു­ത്തി­യാല്‍ അവ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ധര്‍­മ്മ­ങ്ങ­ളോ­ട്‌ നീ­തി പു­ലര്‍­ത്തു­ന്നു.

സഹാ­യ­ക­ഗ്ര­ന്ഥ­ങ്ങള്‍

1. അച്യു­തന്‍, എം, ചെ­റു­കഥ ഇന്ന്‌, സാ­ഹി­ത്യ­പ്ര­വര്‍­ത്തക സഹ­ക­ര­ണ­സം­ഘം, കോ­ട്ട­യം­,1978.

2. ഉള്ളൂര്‍, എസ്‌. പര­മേ­ശ്വ­ര­യ്യര്‍, കേ­ര­ള­സാ­ഹി­ത്യ­ച­രി­ത്രം, നാ­ലാം വോ­ളി­യം, നാ­ലാം പതി­പ്പ്‌, തി­രു­വ­ന­ന്ത­പു­രം, 1990.

3. ഗീ­ത, കണ്ണാ­ടി­കള്‍ ഉട­യ്‌­ക്കു­ന്ന­തെ­ന്തി­ന്‌, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 1997.

4. ജോര്‍­ജ്ജ്‌, സി. ജെ, എഡി­റ്റര്‍, ആധു­നി­കാ­ന­ന്തര സാ­ഹി­ത്യ­സ­മീ­പ­ന­ങ്ങള്‍, ബു­ക്ക്‌ വേം, തൃ­ശൂര്‍, 1996.

5. പ്ര­ശാ­ന്ത­കു­മാര്‍. എന്‍, ഡോ, സ്‌­ത്രീ­ര­ചാ­ദര്‍­ശ­നം- ഒരു അവ­ലോ­ക­നം, സാ­ഹി­ത്യ­പ്ര­വര്‍­ത്തക സഹ­ക­ര­ണ­സം­ഘം, കോ­ട്ട­യം, 1998.

6.­ദേ­വി­ക, ജെ. സ്‌­ത്രീ­വാ­ദം, ഡി. സി ബു­ക്‌­സ്‌, കോ­ട്ട­യം, 2000.

7. രവി­കു­മാര്‍, കെ. എസ്‌, ഡോ, കഥ­യും ഭാ­വു­ക­ത്വ­പ­രി­ണാ­മ­വും, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 2002.

8. രവി­കു­മാര്‍, കെ. എസ്‌, ഡോ, ചെ­റു­കഥ വാ­ക്കും വഴി­യും, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 1999.

9) ലളി­താം­ബിക അന്തര്‍­ജ­നം, ആത്മ­ക­ഥ­യ്‌­ക്ക്‌ ഒരാ­മു­ഖം, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 1979.

10) ലീ­ലാ­വ­തി, എം, ഡോ, ഫെ­മി­നി­സം ചരി­ത്ര­പ­ര­മായ ഒര­ന്വേ­ഷ­ണം, പ്ര­ഭാ­ത്‌ ബു­ക്‌­സ്‌ ഹൗ­സ്‌, തി­രു­വ­ന­ന്ത­പു­രം, 2000.

11) ശ്രീ­ദേ­വി, മല­യാ­ള­ത്തി­ലെ പത്ത്‌ കഥാ­കാ­രി­കള്‍, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 2005.

12) സി­താ­ര, എസ്‌, അഗ്നി­യും കഥ­ക­ളും, പാ­പ്പി­യോണ്‍ പബ്ലി­ക്കേ­ഷന്‍­സ്‌, കോ­ഴി­ക്കോ­ട്‌, 2000.

13) സി­താ­ര, എസ്‌, നൃ­ത്ത­ശാ­ല, ഡി. സി ബു­ക്‌­സ്‌, കോ­ട്ട­യം, 2003.

14) സി­താ­ര. എസ്‌, വേ­ഷ­പ­കര്‍­ച്ച, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 2003.

15) സി­താ­ര. എസ്‌, ഇടം, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 2006.

16) ഹാ­രി­സ്‌, വി. സി, ഡോ. സ്‌­ത്രീ, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 1986.

17) മനു­സ്‌­മൃ­തി, ശ്രീ­രാ­മ­കൃ­ഷ്‌­ണാ­ശ്ര­മം, രണ്ടാം പതി­പ്പ്‌, പു­റ­ന്നാ­ട്ടു­ക­ര, 1993.

18) Jaince mclyaughlin, Feminist Social and political Theory, palgrve

macmillan, New York, 2003

ബി­നു എബ്ര­ഹാം

സചി­വോ­ത്ത­മ­പു­രം

ഫാസിസം, മതഭീകരത, മതേതരത്വം

രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്‍ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര്‍ എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ് അര്‍ഥമാക്കുന്നത.് ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്‍നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യന്‍ മതഭീകരതയെ വര്‍ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന്‍ പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്‍തന്നെ ഈ ചര്‍ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്‍ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന്‍ പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന്‍ സമൂഹത്തില്‍ കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്‍തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള്‍ വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്നുവന്നുകൊണ്ടിരുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള്‍ ഇറ്റലിയിലോ ജര്‍മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്‍പ്പാണ് ഇത് എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള്‍ ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്‍നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.

ഫാസിസ്റ്റ് പ്രവണതകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും ദര്‍ശിക്കാന്‍ കഴിയും. അതില്‍ ചില രാജ്യങ്ങളില്‍ ഫാസിസ്റ്റ് പ്രവണതയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞു. ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലെപ്പോലെ വിജയിച്ച സ്ഥലങ്ങളുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ആ പ്രവണത വിജയിച്ചില്ല. എന്നാല്‍ ആ പ്രവണത നിലനിന്നിരുന്നു.

ആ പ്രവണതകള്‍ എന്തുകൊണ്ട് വിജയിച്ചില്ല എന്ന് അറിയണമെങ്കില്‍ ആ പ്രവണതകളെ ചരിത്രവല്‍ക്കരിക്കുകയാണ് വേണ്ടത്. ഏത് യാഥാര്‍ത്ഥ്യത്തെയും മനസ്സിലാക്കണമെങ്കില്‍ ആ യാഥാര്‍ത്ഥ്യത്തെ ചരിത്രവല്‍ക്കരിക്കണം. ഒന്നാം ലോക യുദ്ധത്തിനുശേഷം അവിടെയുണ്ടായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളാണ് യൂറോപ്പില്‍ ഫാസിസത്തിന് വഴിയൊരുക്കിയത്. അത്തരം ഒരു സ്ഥിതിവിശേഷം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നത് നമുക്ക് ഫാസിസത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഫാസിസ്റ്റ് സ്വഭാവം വളര്‍ന്നുവരികയും എന്നാല്‍ ആ ഫാസിസ്റ്റ് സ്വഭാവത്തിന് വിജയിക്കാന്‍ കഴിയാതെ പോവുകയും ചെയ്ത ഒരു രാജ്യമാണ് ഇന്ത്യ. പക്ഷേ അതേസമയത്തുതന്നെ ഇന്ത്യയില്‍ ഫാസിസം മടങ്ങിവരാനുള്ള, വര്‍ഗ്ഗീയത മടങ്ങിവരാനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ട്. മതേതരത്വത്തെ തോല്‍പിക്കാനുള്ള, വര്‍ഗീയത വിജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

2004ലും 2009നുശേഷവും ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെടുത്തപ്പെട്ടു എന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. വാസ്തവത്തില്‍ അത് ശരിയല്ല. 2004ലും 2009ലും സംഭവിച്ചത് ഇന്ത്യന്‍ വര്‍ഗീയതയുടെ രാഷ്ട്രീയ പരാജയമാണ്. പക്ഷേ ഇന്ത്യന്‍ വര്‍ഗീയതയുടെ സാംസ്കാരിക പരാജയമോ സാമൂഹ്യ പരാജയമോ പ്രത്യയശാസ്ത്ര പരാജയമോ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ഫാസിസത്തിന്റെ ശക്തി വാസ്തവത്തില്‍ സംസ്കാരത്തെ, പ്രത്യയശാസ്ത്രത്തെ, മതപ്രത്യയശാസ്ത്രത്തെ, കൈയടക്കിയതിലാണ്. അതിന് സാധിച്ചതിനുപിന്നില്‍ വളരെ വലിയ ഒരു സംഘാടന ശക്തിയുണ്ട്.

പലപ്പോഴും പത്രങ്ങളില്‍ എഴുതിക്കാണുന്നത് വിശ്വഹിന്ദു പരിഷത്തിനെയും ആര്‍എസ്എസിനെയും ഒക്കെക്കുറിച്ചാണ്. ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ച് പറയുന്ന പലരും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ശക്തി ക്ഷയിച്ചുപോയി എന്നു പറയുന്നവരാണ്. അതുകൊണ്ട് ഹിന്ദുവര്‍ഗീയത, വര്‍ഗീയഫാസിസം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു എന്നാണ് അവര്‍ വിലയിരുത്തുന്നത്. വാസ്തവത്തില്‍ അത് ഒരു വലിയ തെറ്റാണ്. ഈ കഴിഞ്ഞ പത്തുകൊല്ലങ്ങളില്‍ വര്‍ഗ്ഗീയതക്കെതിരായ പ്രവര്‍ത്തനത്തിന്, മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്, വളരെയധികം ശക്തി നഷ്ടപ്പെട്ടിരിക്കുന്നതായി കാണാന്‍ കഴിയും. 1995നും 99നും മുമ്പുണ്ടായിരുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് കാണാനാവുന്നില്ല. മതേതരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുപോയിരിക്കുകയാണ്.

മതേതര പ്രവര്‍ത്തനങ്ങള്‍ പുതിയ ഒരു മേഖലയിലേക്കും കടന്നുചെല്ലാത്ത ഒരവസ്ഥയും നമുക്ക് കാണാന്‍ കഴിയും. വര്‍ഗീയശക്തികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന വിലയിരുത്തലിന്റെ ഫലമാണിത്. പക്ഷേ വാസ്തവത്തില്‍ ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ സാംസ്കാരികമായും സാമൂഹികമായും ഹിന്ദുവര്‍ഗീയതയുടെ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. നൂറുകണക്കിന് സംഘടനകളിലൂടെ, വര്‍ഗീയസംഘടനകളിലൂടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഈ വര്‍ഗീയ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവയുടെ പേരുകളിലൂടെ ഇത് വര്‍ഗീയ സംഘടനയാണെന്ന് നമുക്ക് തിരിച്ചറിയാനാവില്ല. കേരളത്തില്‍തന്നെ എടുത്തുനോക്കുക-വിചാരകേന്ദ്രം എന്നുപറഞ്ഞാല്‍ അത് ഒരു വര്‍ഗീയ സംഘടനയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അതുകൊണ്ടാണ് വിചാരകേന്ദ്രം വിദ്യാഭ്യാസപദ്ധതികള്‍ നടത്തുന്നത്. ഇത്തരം വിചാരകേന്ദ്രങ്ങള്‍ പല പേരുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവ ഒരര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹ്യമനസ്സിനെ കീഴടക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് നാം മതേതര ചിന്തയാണ്, മതേതര ഭാഷയാണ് പ്രചരിപ്പിക്കുന്നത് എന്നു പറയുമ്പോള്‍ ആ ഭാഷ പലപ്പോഴും വര്‍ഗീയതയുടെ ഭാഷയായി മാറുന്നത്.

ഈ വര്‍ഗീയതയുടെ ഭാഷ നമ്മില്‍ എത്തിച്ചേരുന്നത് വളരെ സ്വാഭാവികമായ രീതിയിലാണ്. നാം കരുതിക്കൂട്ടി ചെയ്യുന്നതല്ല. അത് നമ്മിലേക്ക് ഇറങ്ങിവരുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയില്‍ ഫാസിസത്തിന്റെ ശക്തി കുറഞ്ഞു പോയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഈ ആശയസ്വാധീനത്തെക്കുറിച്ച് നാം കണക്കിലെടുക്കേണ്ടതാണ്.

ഇത് ഇന്ത്യയുടെ രാഷ്ട്രീയ വിശകലനം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാനപരമായ പ്രശ്നമാണ് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ മതേതരശക്തികള്‍, മതേതര സംഘടനകള്‍ ഈ പ്രവണതകളെ നേരിടുന്നതില്‍ ഒരതിര്‍ത്തിവരെ വിജയിക്കാതിരിക്കുകയാണ്. രാഷ്ട്രീയമായ വിജയം ഉണ്ടാകുമ്പോള്‍ അതേ സമയംതന്നെ ഈ സമവാക്യവുമായി പ്രവര്‍ത്തനത്തിന്റെ പല മണ്ഡലങ്ങളിലേക്കും കടന്നുചെല്ലാന്‍ നമുക്ക് കഴിയുന്നില്ല.

അതുകൊണ്ട് മതേതരത്വം തൊടാത്ത വലിയൊരു മണ്ഡലം, ഫാസിസ്റ്റ് ആശയങ്ങള്‍ കീഴടക്കിയ വലിയ ഒരു മണ്ഡലം നമ്മുടെ സമൂഹത്തിലുണ്ട്. ആ മണ്ഡലത്തിലേക്ക് എങ്ങനെയാണ് നാം കടന്നുചെല്ലുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നംതന്നെയാണ്. അവിടെ മതേതര ആശയം കൊണ്ടു ചെല്ലുമ്പോള്‍, യുക്തിവാദംകൊണ്ടു ചെല്ലുമ്പോള്‍ അത് കേള്‍ക്കാന്‍ ആരും തയ്യാറല്ല. ഉത്തരപ്രദേശിന്റെയോ ബിഹാറിന്റെയോ രാജസ്ഥാനിന്റെയോ ചരിത്രം നോക്കുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കേരളത്തിനെയും ബംഗാളിനെയും ഒരു പരിധിവരെ തമിഴ്നാട്ടിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ അത്തരം പുരോഗമന ആശയങ്ങള്‍, യുക്തിചിന്ത, കടന്നുചെല്ലാത്ത വലിയ ഒരു മണ്ഡലമാണ് ഇന്ത്യയിലുള്ളത്. ഇതില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ട് മതേതരത്വത്തിന്, ഫാസിസത്തിനെതിരായ സമരത്തിന്, ഒരു പുതിയ രീതി നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ രീതി എന്താണ്, പുതിയ ഉപകരണങ്ങള്‍ എന്താണ,് പുതിയ ഭാഷ എന്താണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്ലാതെ മതേതരത്വത്തിന് ഫാസിസത്തെ തോല്‍പിക്കാന്‍ കഴിയുകയില്ല.

1947ല്‍ മതേതരത്വത്തെപ്പറ്റി പറയുന്നതുപോലെ ഇന്ന് പറഞ്ഞാല്‍ പോര. അന്ന് മതേതരത്വത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇന്ന് നാം മതേതരത്വത്തെക്കുറിച്ച് പറയുന്നത് ഒരു സമരമുഖമായാണ്; ഫാസിസത്തിനെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്; വര്‍ഗീയതയ്ക്കെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്. അതുകൊണ്ട് മതേതരത്വത്തെ ഒറ്റപ്പെടുത്തി നമുക്ക് കാണാനാവില്ല. അതുകൊണ്ട് മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് എന്തു സംഭവിക്കണം എന്ന ചോദ്യം ചോദിച്ചുകൊണ്ടുമാത്രമേ നമുക്ക് ഇതിനെ അഭിമുഖീകരിക്കാന്‍ കഴിയൂ.

ഈ വിഷയത്തിന് ഉത്തരം നല്‍കുന്നതിനുമുമ്പ് ഭീകരതയെക്കുറിച്ച് ചിലത് പറയാം. ഞാന്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് പാകിസ്ഥാനില്‍ പോയിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയപ്പോള്‍ ഉണ്ടായിരുന്ന സമാധാനത്തിന്റെ അന്തരീക്ഷം അല്ല ഇന്ന് അവിടെയുള്ളത്. സംഘര്‍ഷത്തിന്റെ, ഭയത്തിന്റെ ഒരന്തരീക്ഷമാണ് ഇന്നവിടെ നിലനില്‍ക്കുന്നത്. താലിബാന്‍ ഇസ്ളാമാബാദിലേക്ക് വരുന്നു എന്ന ഭീതിയാണ് ഇന്നവിടെയുള്ളത്. എങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉണ്ടാകില്ല എന്ന ഒരു പ്രതീക്ഷയാണ് അവിടെ ആളുകള്‍ക്കുള്ളത്. അതുകൊണ്ടാണ് ഇന്ത്യക്കാരായ ഞങ്ങളും പാകിസ്ഥാന്‍കാരായ ചിലരും ഒത്തുചേര്‍ന്നുള്ള ഒരു പൊതുചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്. ആ ചര്‍ച്ചയുടെ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു.

ഞാന്‍ അവിടെ പറഞ്ഞത,് ഇന്ത്യയും പാകിസ്ഥാനും ചരിത്രം വിസ്മരിക്കുക എന്നാണ്. കാരണം, പാകിസ്ഥാനില്‍ പഠിപ്പിക്കുന്നത് പൂര്‍ണമായും വര്‍ഗീയമായ പാഠപുസ്തകങ്ങളാണ്. പ്രത്യേകിച്ചും 1946-47 കാലത്തെ ചരിത്രത്തെ സംബന്ധിച്ച പാഠങ്ങള്‍. അതുകൊണ്ട് ഞാന്‍ പാകിസ്ഥാനിലെ സുഹൃത്തുക്കളോട് പറഞ്ഞത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചരിത്രം വിസ്മരിച്ച് നാം ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക എന്നാണ്. പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇന്ത്യയിലെയും ചരിത്രകാരന്മാര്‍ ഇരുന്ന് ഒരുമിച്ച് ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക, അത് നമ്മുടെയെല്ലാം കുട്ടികള്‍ പഠിക്കുകയും ചെയ്യുകയെന്നാണ് ഞാന്‍ പറഞ്ഞത്.

ഇന്ന് ചരിത്രംകൊണ്ട് ഭീകരതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കാരണം പാകിസ്ഥാനിലും ഇന്ത്യയിലും വലിയൊരു വിഭാഗത്തിനെതിരെ ഭീകരതയുടേതായ വെറുപ്പ് സൃഷ്ടിക്കുന്നതിനാണ് ഇന്ന് ചരിത്രത്തെ ഉപയോഗിക്കുന്നത്. ഭീകരത വെറുപ്പിന്റെ ഭാഗമാണ്. വെറുപ്പ് അതിന്റെ അടിസ്ഥാനപരമായ സ്വഭാവമാണ്. അതുകൊണ്ട് ഈ വെറുപ്പിനെ മാറ്റണമെങ്കില്‍ ഈ ചരിത്രത്തെ തിരിച്ചറിയേണ്ടത്, പുനര്‍ നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്. അതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി എന്തുകൊണ്ട് ഭീകരതയ്ക്ക് ഇത്രയധികം അനുയായികളെ ഉണ്ടാക്കാന്‍ സാധിച്ചു? ഭീകരത എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് മുസ്ളിം ഭീകരത എന്നല്ല. മുസ്ളിം ഭീകരത എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത് വളരെ വളരെ അപലപനീയമാണ്. ഭീകരതയ്ക്ക് മതമില്ല എന്നതാണ് വാസ്തവം. ഹിന്ദു ഭീകരതയ്ക്കും ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. വര്‍ഗീയത ഭീകരത തന്നെയാണ്. ഭീകരത എന്നതുകൊണ്ട് അര്‍ത്ഥമാകുന്നത് മനുഷ്യത്വമില്ലാത്ത, മനുഷ്യനോട് സഹാനുഭൂതിയില്ലാത്ത പ്രവര്‍ത്തനമെന്നാണ്.

കഴിഞ്ഞ 10 കൊല്ലം ഇന്ത്യയുടെ സമൂഹത്തില്‍ ഭീകരത വളര്‍ന്നുവന്ന കാലമാണ്. ഇത്രയധികം ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 19-ാം നൂറ്റാണ്ടിലും മറ്റും ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളില്‍ ഇത്രയധികം ക്രൂരത ഉണ്ടായിട്ടില്ല. 2002-ല്‍ ഗുജറാത്തിലുണ്ടായ ക്രൂരത വാസ്തവത്തില്‍ ചരിത്രത്തില്‍ ആദ്യമായിട്ടുള്ളതാണ്. ഖണ്ഡമാല്ലില്‍ ഉണ്ടായ ക്രൂരത അതിനുമുമ്പ് ഉണ്ടാവാത്തതാണ്. ഈ വര്‍ദ്ധിച്ച ക്രൂരത - അതാണ് ഇവിടെ നമ്മുടെ സമൂഹത്തില്‍ സംഭവിച്ച മാറ്റം. നമുക്ക് അതിനെക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്ത അവസ്ഥ ഉണ്ടായി. ടീരശല്യ വമ യലലി യൃൌമേഹശലെറ. സമൂഹം ക്രൂരതയില്‍ അകപ്പെട്ട ഒരു അവസ്ഥയിലേക്ക് നാം കടന്നുവന്നിരിക്കുകയാണ്.

അതുകൊണ്ട് ഭീകരതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബോംബെയെക്കുറിച്ചോ ഇസ്ളാമാബാദിനെക്കുറിച്ചോ ചിന്തിക്കുന്നതിനെക്കാള്‍ നാം നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന് മാറ്റമുണ്ടാകാതെ ഈ ക്രൂരത, ഈ ഭീകരത അവസാനിക്കാന്‍ പോകുന്നില്ല.

രണ്ടാമതായി നാം ഭീകരതയെക്കുറിച്ച് പറയുമ്പോള്‍, ഇന്ത്യന്‍ ഭരണാധികാരികള്‍ പാകിസ്ഥാനെയോ അഫ്ഗാനിസ്ഥാനെയോ കുറ്റപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടത്. ലോകത്തില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലാത്ത ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ അവയില്‍ പലതിലും രണ്ടാമതൊരു ആക്രമണം ഉണ്ടായിട്ടില്ല. ഈ രണ്ടാമത് ആക്രമണം ഉണ്ടായ രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഇതില്‍ നമ്മുടെ ഭരണകൂടത്തിന്റെ, നമ്മുടെ ഇന്റലിജെന്‍സ് സംവിധാനത്തിന്റെ കുറ്റവും കുറവുകളുമുണ്ട്. അതുകൊണ്ട് ഭീകരതയെ ഭരണകൂടം ആക്രമിച്ചതുകൊണ്ട്, വാക്കുകള്‍കൊണ്ട് ആക്രമിച്ചതുകൊണ്ട് മാത്രമായില്ല. സാമൂഹ്യമായും രാഷ്ട്രീയമായും ആക്രമിക്കാന്‍ നമുക്ക് സാധിക്കണം.

പ്രധാനമായി മതേതര അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്നതാണ് പ്രശ്നം. അതാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയുമോ?

രണ്ടുതരത്തില്‍ ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയും. ഒന്ന് വര്‍ഗീയതയെ ഇല്ലാതാക്കാന്‍, മതേതരത്വത്തെ സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് എന്തുചെയ്യാന്‍ കഴിയും? അല്ലെങ്കില്‍ ഭരണകൂടം എന്തുചെയ്യണം? ഫെബ്രുവരി 3, 4 തീയതികളില്‍ ഒരു അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. വര്‍ഗീയതയെ നേരിടുന്നതിനുള്ള നിയമം എന്തായിരിക്കണം എന്ന് ചിന്തിക്കുന്നതിനാണ് കണ്‍വെന്‍ഷന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം അത്തരം ഒരു ബില്ല് ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു; പക്ഷേ ആ ബില്ല് വര്‍ഗീയതയെ കൂടുതല്‍ സഹായിക്കുന്നതായതുകൊണ്ട് സിവില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആ ബില്ലിനെ എതിര്‍ക്കുകയും അതുകൊണ്ട് ആ നിയമം പാസാകാതെ പോവുകയും ചെയ്തു. ഇന്ന് വീണ്ടും അതിന് ശ്രമിക്കുന്നു. അപ്പോള്‍ അതിന്റെ സ്വഭാവം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ സമൂഹം ചര്‍ച്ചചെയ്തേ തീരു.

അതിന്റെ സ്വഭാവം വര്‍ഗീയതയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് എങ്കില്‍ അത്തരം ഒരു നിയമത്തിന്റെ ആവശ്യമില്ല. ഈ നിയമം ആവശ്യമായി വരുന്നത് നമ്മുടെ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അതുണ്ടാകുമോ എന്ന പ്രശ്നം നിലനില്‍ക്കുന്നു. കാരണം കഴിഞ്ഞ തവണ നിയമമുണ്ടായപ്പോള്‍ ഇന്നത്തെ വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രശസ്തരായ 70 ആളുകള്‍, എങ്ങനെയായിരിക്കണം നിയമം എന്ന് പറയുകയുണ്ടായി. അവര്‍ ചില നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ ആഭ്യന്തരമന്ത്രി അതില്‍ ഒന്നുപോലും സ്വീകരിക്കുകയുണ്ടായില്ല. ഇന്ന് ആഭ്യന്തരമന്ത്രി മറ്റൊരാളാണ്. അതുകൊണ്ട് എന്തെങ്കിലും വ്യത്യാസം വരാന്‍ സാധ്യതയുണ്ടോ എന്ന് നമുക്ക് തീര്‍ച്ചയായും ചിന്തിക്കാം.

രണ്ട് കാര്യങ്ങള്‍ നാം മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഒന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ, ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം വര്‍ഗീയതയാണ്. വര്‍ഗീയമായ ഭരണകൂടമല്ല, എന്നാല്‍ വര്‍ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടമാണ്. രണ്ടാമതായി ഇന്ത്യയുടെ ആധുനിക ചരിത്രം പരിശോധിച്ചാല്‍തന്നെ വര്‍ഗീയതയുടേതായ ഒരു അടിയൊഴുക്ക്, ഹിന്ദുത്വത്തിന്റേതായ ഒരു അടിയൊഴുക്ക് നമുക്ക് മിക്കവാറും എല്ലാ കാര്യങ്ങളിലും കാണാനാവും. ഈ രണ്ട് കാര്യങ്ങളും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ വാസ്തവത്തില്‍ ഒരു മതേതരമാറ്റം സംഭവിക്കാന്‍ ഇടയില്ല.

ഭരണകൂടം മതേതരമാകേണ്ടത് അനിവാര്യമാണ്. ഭരണകൂടം മതേതരമല്ലെങ്കില്‍ നമ്മുടെ പൊതു സമൂഹത്തില്‍ മതേതരത്വം സാധ്യമല്ല. ഇത് വളരെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പക്ഷേ, പിന്നീട് നമ്മുടെ ഭരണകൂടം പല സന്ധികളും ചെയ്തതുകൊണ്ട് മതേതരത്വത്തിന് പല പാളിച്ചകളും പറ്റി.

നമ്മെ സംബന്ധിച്ചിടത്തോളം, ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്നതാണ്. നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതരത്വം സൃഷ്ടിക്കുന്നതിന് ചില സാമൂഹ്യ ഇടപെടലുകള്‍ ആവശ്യമായിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആയിരക്കണക്കിന് സംഘടനകളെ ഉപയോഗിച്ചുകൊണ്ട്, നിലവിലുള്ളവയെ ഉപയോഗിച്ചുകൊണ്ട്, അല്ലാത്തിടത്ത് അത് സൃഷ്ടിച്ചുകൊണ്ടാണ് ആ സാമൂഹ്യ ഇടപെടല്‍ നടത്തേണ്ടത്, സാമൂഹ്യ അവബോധം സൃഷ്ടിക്കേണ്ടത്. ആ പൊതുമണ്ഡലത്തിലാണ് വര്‍ഗീയത നിലനില്‍ക്കുന്നത്. അതിനെ ഇല്ലാതാക്കണമെങ്കില്‍ ഒരു വലിയ പ്രസ്ഥാനം, ചെറിയ ചെറിയ സംഘടനകളുടെ ഒരു വലിയ പ്രസ്ഥാനംതന്നെ, ഉണ്ടാകേണ്ടതാണ്. അത് എനിക്കും നിങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്; നമ്മുടെ അയല്‍പക്കത്ത് ചെയ്യാന്‍ കഴിയുന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനം, വാസ്തവത്തില്‍ വളരെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

സംസ്കാരമെന്നത് രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് സംസ്കാരവും രാഷ്ട്രീയവും തമ്മില്‍ ഒത്തുചേര്‍ന്നുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്, പുരോഗമന രാഷ്ട്രീയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് നാം തയ്യാറാകേണ്ടതാണ്. അങ്ങനെ ചെയ്താല്‍ മാത്രമേ മതേതരത്വം സൃഷ്ടിക്കാനും വര്‍ഗീയതയെ തോല്‍പിക്കാനും ഭീകരതയെ അടിച്ചമര്‍ത്താനും നമുക്ക് സാധിക്കുകയുള്ളു.

എന്തിനീ കുറ്റവിമുക്തി - ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം ഭാഗം 2

ആദ്യ ഭാഗം - ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം

ഹിന്ദുരാഷ്ട്രമെന്ന അമ്മദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുകയാണെന്ന മുഖവുരയോടെ എഴുതിയ 'വി ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്' എന്ന കൃതിയില്‍ ഹിന്ദുദേശീയത സംബന്ധിച്ച ആര്‍എസ്എസ് നിലപാടിന്റെ ആധികാരികവിളംബരം അവതരിപ്പിച്ചിട്ടുണ്ട് എം എസ് ഗോള്‍വാള്‍ക്കര്‍. ജൂതന്മാര്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അഡോള്‍ഫ് ഹിറ്റ്ലറുടെ മെയ്ന്‍കാംഫ് തുപ്പിയ വിദ്വേഷത്തിന്റെ നുര അതില്‍ക്കാണാം. "നാം ഹിന്ദുക്കളും മുസ്ളിങ്ങളും ബ്രിട്ടീഷുകാരും എക്കാലത്തും ത്രികോണ യുദ്ധത്തിലായിരുന്നു''വെന്നു പറയുന്ന ഗോള്‍വാള്‍ക്കറുടെ ഹിറ്റ്ലേറിയന്‍ ഉപദേശത്തിന്റെ ഭാവം ശ്രദ്ധിക്കുക:

"വിദേശികള്‍ക്കുമുന്നില്‍ രണ്ടുപോംവഴികളേയുള്ളു. ഒന്നുകില്‍ അവര്‍ ദേശീയജനതയുടെ സംസ്കാരം സ്വീകരിച്ച് പൊതുധാരയില്‍ ലയിച്ചുചേരുക. അല്ലെങ്കില്‍ അവര്‍ ദേശീയജനതയുടെ കാരുണ്യത്തില്‍ കഴിയുക...''

ഗാന്ധിജിയുടെ സഹിഷ്ണുതയും ഈ അസഹിഷ്ണുതയും കൈകോര്‍ത്തുനില്‍ക്കുന്നതെങ്ങനെ? മറ്റു മതങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക സംഭാവനകള്‍ നിരാകരിക്കുന്ന ആര്‍എസ്എസ് സമീപനത്തിന് ജൂതന്മാരെ വാനരന്മാരുടെ അനുകരണമെന്നുമാത്രം വിളിക്കുന്ന ഹിറ്റ്ലറുടെ രീതികളില്‍നിന്ന് വലിയ അകലമില്ല. നുണകളുടെ യജമാനന്മാര്‍ എന്ന് ഹിറ്റ്ലര്‍ ജൂതന്മാരെ വിളിക്കുമ്പോള്‍ 'വിചാരധാര'യില്‍ മതന്യൂനപക്ഷങ്ങള്‍ വിവരിക്കപ്പെടുന്നത് ആ ഭാഷാശൈലി കടമെടുത്തുകൊണ്ടാണ്.

ഗാന്ധിജിയെ വധിക്കാന്‍ പ്രതിജ്ഞചെയ്ത അഞ്ച് സവര്‍ണഹിന്ദുക്കളിലൊരാളാണ് താനെന്ന് നാഥുറാം ഗോഡ്സെ പൊലീസിനോടു പറഞ്ഞിരുന്നു.

"ഞാന്‍ മൂന്നുമാസംമുമ്പ് പുണെയില്‍ ഗോഡ്സെയെ കണ്ടിരുന്നു. അയാള്‍ മുസ്ളിങ്ങളുടെ ബദ്ധശത്രുവാണ്. മുസ്ളിമിന് ഇന്ത്യയില്‍ പൌരാവകാശമില്ലാതാക്കുന്നതിന്റെ അനിവാര്യതയെയും അതിനുള്ള താര്‍ക്കിക യുക്തികളെയും അപ്പോള്‍ വിവരിച്ചുതന്നു. 'ഹിന്ദുരാഷ്ട്രം' എന്ന പത്രത്തിന്റെ അധിപനാണ് ഗോഡ്സെ. ഇന്ത്യന്‍ മുസ്ളിങ്ങള്‍ പാകിസ്ഥാനുവേണ്ടി ജിന്നയെയും ലീഗിനെയും അനുകൂലിച്ചു. ഇപ്പോള്‍ അവര്‍ക്ക് പാകിസ്ഥാന്‍ കിട്ടിയിരിക്കുന്നു. ഇനിയവര്‍ ഹിന്ദുസ്ഥാന്‍ വീണ്ടെടുക്കുമെന്നതായിരുന്നു അയാളുടെ വാദം. മാതൃഭൂമി പങ്കിടുന്നതിന് ഹിന്ദുരാഷ്ട്രം പകവീട്ടുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഇന്ത്യയെ മുസ്ളിങ്ങള്‍ക്കു വില്‍ക്കുകയാണ്. ഗാന്ധിജിയെ അയാള്‍ അമര്‍ഷത്തോടെ ശപിക്കുകയുണ്ടായി'' എന്നാണ് താമങ്കറിനെ ഉദ്ധരിച്ച് മലയാള മനോരമ എഴുതിയത്.

ഗാന്ധിജി വെടിയേറ്റ് പിടഞ്ഞുവീണ ബിര്‍ളാമന്ദിരം സര്‍ക്കാര്‍ പിന്നീട് ദേശീയസ്മാരകമാക്കി. അവിടെയെത്തുന്ന സന്ദര്‍ശകരോട് സംഭവപരമ്പരകള്‍ വിവരിക്കാന്‍ ഗൈഡിനെയും നിശ്ചയിച്ചു. ഗാന്ധിവധത്തിലേക്കു നയിച്ച സാഹചര്യങ്ങളും അതിനുപിന്നിലെ താല്‍പ്പര്യങ്ങളും അദ്ദേഹം വിവരിക്കുമായിരുന്നു. അന്ന് മുംബൈ മുഖ്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു വധത്തിനുപിന്നിലെ ഗൂഢാലോചന ഗൈഡ് പറഞ്ഞുവന്നത്. 'എന്റെ ജീവിതകഥ' എന്ന മൊറാര്‍ജിയുടെ ആത്മകഥയിലെ 248-ാം പേജ് അതേപടി വായിക്കുകയും പതിവായി. 1966-70 കാലത്ത് എഴുതിയ ആ കൃതി 1974ലാണ് പ്രകാശിതമായത്. "പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സിഐഡികളെ നിയോഗിച്ചിരുന്നു. ജനുവരി 30ന് പ്രാര്‍ഥനായോഗത്തിലേക്കു പോകുമ്പോള്‍ ഗാന്ധിജിക്കുനേരെ മൂന്നു വെടിയുണ്ട ഉതിര്‍ത്തു. നാഥുറാം ഗോഡ്സെയായിരുന്നു വധത്തിനുപിന്നില്‍. പുണെയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. കൂടാതെ ഒരു പത്രത്തിന്റെ എഡിറ്ററുമായിരുന്നു'' എന്ന മൊറാര്‍ജിയുടെ ലിഖിത നിരീക്ഷണമാണ് ഗൈഡ് സന്ദര്‍ശകര്‍ക്ക് വിവരിച്ചുകൊടുത്തത്.

ആര്‍എസ്എസ് കൂടി ഉള്‍പ്പെടുന്ന ജനതാ പാര്‍ടിയുടെ നേതാവ് എന്ന നിലയിലാണ് 1977ല്‍ മൊറാര്‍ജി പ്രധാനമന്ത്രിയായത്. അങ്ങനെയൊരാളുടെ ആത്മകഥയില്‍നിന്ന് ഉദ്ധരണികളെടുത്ത് ഗാന്ധിവധ ഗൂഢാലോചന വിവരിച്ച ഗൈഡിനെതിരെ ആര്‍എസ്എസ് പ്രധാനമന്ത്രിയോടുതന്നെ പരാതിപ്പെട്ടു. 1977 ഒക്ടോബര്‍ എട്ടിന് മൊറാര്‍ജിയും ഭവനമന്ത്രി സിക്കന്ദര്‍ ഭക്തും ഗാന്ധിസ്മൃതി സന്ദര്‍ശിക്കാനെത്തി. ഗാന്ധിവധത്തിലെ മുഖ്യപ്രതി നാഥുറാംവിനായക് ഗോഡ്സെ ഒരു ചിറ്റ്പാവര്‍ ബ്രാഹ്മണനാണെന്നും അയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും ഗൈഡ് പറയുന്നതായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൊറാര്‍ജിയോടു പരാതിപ്പെട്ടു. "അത് ചരിത്രത്തിലെ വസ്തുതയാണെന്നും ചരിത്രം ആര്‍ക്കും മാറ്റിമറിക്കാനാവില്ലെന്നു''മായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പിറ്റേദിവസം ഗൈഡിനെ ആര്‍എസ്എസുകാര്‍ മൃഗീയമായി കടന്നാക്രമിച്ചു. ഒക്ടോബര്‍ 31ന് ഗുജറാത്തില്‍നിന്നുള്ള വിദ്യാര്‍ഥി പരിഷത്ത് പ്രവര്‍ത്തകര്‍ ഗൈഡിനെ മര്‍ദിച്ചവശനാക്കി. ദേശീയപത്രങ്ങളിലെല്ലാം ഈ അതിക്രമങ്ങള്‍ പ്രധാനവാര്‍ത്തയായി സ്ഥാനംപിടിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസിന്റെ പങ്ക് ദേശീയമായി ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത് ഈ സംഭവത്തോടെയാണെന്നാണ് പുതുപ്പള്ളി എന്‍ ദാമോദരന്‍നായര്‍ എഴുതിയത്. ജെ എ കുറാന്‍ രചിച്ച 'മില്‍ട്ടന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്സ്' എന്ന കൃതിക്കെഴുതിയ പ്രസാധകക്കുറിപ്പിലായിരുന്നു അത്. അധികാരരാഷ്ട്രീയത്തിന്റെ സമ്മര്‍ദതന്ത്രങ്ങളുടെ നടുവില്‍ മൊറാര്‍ജി പിന്നീട് സ്വരംമാറ്റിയെന്നതും മറക്കുന്നില്ല. ചരിത്രം ആര്‍ക്കും തിരുത്താനാവില്ലെന്ന തത്ത്വശാസ്ത്രം വിളമ്പിയ മൊറാര്‍ജിയുടെ പിന്‍വലിയലിന് ശാസ്ത്രീയാടിസ്ഥാനമില്ലെന്ന് കുറാന്‍ വ്യക്തമാക്കുന്നുണ്ട്. ഗാന്ധിജിയെ വധിക്കുമ്പോള്‍ നാഥുറാം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും അയാള്‍ 'ഹിന്ദുരാഷ്ട്ര'യുടെ പത്രാധിപരായിരുന്നെന്നും പലരും പറഞ്ഞുവെച്ചതായി കാണാം.

കുറാന്റെ കൃതി ആര്‍എസ്എസിനെ അനുഭാവപൂര്‍വം ചിത്രീകരിക്കുന്നതാണെങ്കിലും എത്ര ശ്രമിച്ചിട്ടും ചില ഘട്ടങ്ങളില്‍ അദ്ദേഹത്തിനുപോലും കാവിപ്പടയ്ക്ക് കുറ്റവിമുക്തി നല്‍കാനായില്ല. ന്യൂയോര്‍ക്കിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പസഫിക് റിലേഷന്‍' എന്ന സ്ഥാപനമാണ് കുറാന്റെ പഠനത്തിന് വാരിക്കോരി സഹായം ചെയ്തത്. നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ ഒന്നരവര്‍ഷം താമസിച്ചും ഗോള്‍വാള്‍ക്കറെപോലുള്ള പ്രധാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയുമാണ് ഗ്രന്ഥം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹംതന്നെ വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചില വടക്കേ ഇന്ത്യന്‍ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികളായി നിയോഗിക്കപ്പെട്ടു. പഠനത്തേക്കാള്‍ അവര്‍ ഊന്നിയത് സംഘടനാപ്രവര്‍ത്തനത്തിലായിരുന്നു. ഈ ചലനങ്ങളുടെ വേഗംകൂട്ടാന്‍ 1932ല്‍ ഹെഡ്ഗെവാര്‍ സന്ദര്‍ശനപരിപാടികളുമായി രംഗത്തിറങ്ങി. നീണ്ടുനിന്ന ഈ സഹവാസയാത്രയില്‍ ഹെഡ്ഗെവാറിന്റെ ഉപദേശകരിലൊരാള്‍ നാഥുറാം വിനായക് ഗോഡ്സെയായിരുന്നു. പ്രസംഗകനും സംഘാടകനുമെന്ന നിലയില്‍ പേരെടുത്ത പ്രവര്‍ത്തകനായിരുന്നു അക്കാലത്ത് അയാള്‍.

തന്റെ മതയാഥാസ്ഥിതികത്വത്തെ പലവട്ടം ന്യായീകരിച്ച ഗാന്ധിജിയോട് കരുണ കാണിക്കാന്‍ ആര്‍എസ്എസ് ഒരുക്കമായിരുന്നില്ല. "വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ തുടങ്ങിയവയിലെല്ലാം ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ അവതാരങ്ങളിലും പുനര്‍ജന്മത്തിലും വിശ്വാസമുണ്ട്. പരക്കെ അംഗീകരിച്ചതിനേക്കാള്‍ വ്യാപകമായ അര്‍ഥത്തില്‍ ഞാന്‍ ഗോസംരക്ഷണത്തില്‍ വിശ്വസിക്കുന്നു. എനിക്ക് വിഗ്രഹാരാധനയില്‍ അവിശ്വാസമില്ല'' എന്നുമൊക്കെ പറഞ്ഞിട്ടും ഗാന്ധിജിക്ക് ഇവിടെ ഇടമില്ലാതായതെന്തേ?!

തൂക്കുകയര്‍ കാത്തുനിന്ന നാഥുറാം അന്ത്യനിമിഷം എങ്ങനെയാണ് ചെലവിട്ടതെന്ന് സഹോദരന്‍ ഗോപാല്‍ ഗോഡ്സെ വ്യക്തമാക്കുകയുണ്ടായി. കൊലക്കയര്‍ സുനിശ്ചിതമായ ഘട്ടത്തില്‍ നാഥുറാം പ്ളാറ്റ്ഫോമില്‍ക്കയറി മാതൃഭൂമിക്ക് പ്രണാമമര്‍പ്പിച്ച് ഈ വരികള്‍ ചൊല്ലി:

നമസ്തേ സദാ വത്സലേ
മാതൃഭൂമെ ത്വയാഹിന്ദുഭൂമെ
സുഖവര്‍ധിതോഹം
മഹാമംഗളേ പുണ്യഭൂമെ
ത്വദര്‍ഥെ പതിത്വേഷ്ഠകായാ
നമസ്തേ നമസ്തേ...

ആര്‍എസ്എസ് സംഘടനയുടെ കോശമായ ശാഖകളിലുപയോഗിച്ചുപോന്ന പ്രാര്‍ഥനാഗാനത്തിന്റെ ആദ്യവരികളാണിവ. ഗോഡ്സെ സംഘടനയിലുണ്ടായിരുന്നെന്നു പറയുന്ന 1932ല്‍ ശാഖകളില്‍ ഈ പ്രാര്‍ഥന ചൊല്ലിയിരുന്നില്ല. ഹിന്ദിയും മറാഠിയും കലര്‍ന്ന പ്രാര്‍ഥനയാണ് അന്ന് പ്രയോഗത്തിലുണ്ടായിരുന്നത്. മേല്‍ച്ചേര്‍ത്ത വരികളുടെ സംസ്കൃതഭാഷാന്തരം 1940ലാണ് സ്വീകരിക്കപ്പെടുന്നതും. 1934ല്‍ ആര്‍എസ്എസ് വിട്ടിരുന്നുവെങ്കില്‍ അയാള്‍ ഈ വരികള്‍ ഹൃദിസ്ഥമാക്കാനായതെങ്ങനെ. (ആദിത്യ മുഖര്‍ജിയും മറ്റും ചേര്‍ന്നെഴുതിയ 'ആര്‍എസ്എസ്, സ്കൂള്‍ ടെക്സ്റ്റ്സ് ആന്‍ഡ് ദ മര്‍ഡര്‍ ഓഫ് മഹാത്മാഗാന്ധി' എന്ന പഠനം വായിക്കുക)

ഗാന്ധിവധത്തില്‍ തരിമ്പും കുറ്റബോധമില്ലെന്നു തുറന്നടിച്ച ഗോപാല്‍ ഗോഡ്സെ ജയില്‍വിമുക്തനായപ്പോഴും പിന്നീട് ആര്‍എസ്എസ് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും നടത്തിയ പ്രസ്താവങ്ങള്‍ ഗൌരവതരമാണ്. ഗാന്ധിജിയെ വധിച്ച സഹോദരന്‍ നാഥുറാമും താനുമുള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസുകാരാണെന്നതില്‍ അഭിമാനിക്കുന്നുണ്ടെന്നാണ് 1994ല്‍ ഗോപാല്‍ (ഫ്രണ്ട്ലൈന്‍ ജനുവരി 15-30 ലക്കം) തുറന്നടിച്ചത്. ജനസംഘം നേതാക്കള്‍ ഗാന്ധിവധത്തില്‍ പുലര്‍ത്തിയ രക്ഷപ്പെടല്‍സമീപനത്തെ അയാള്‍ അന്ന് പുഛത്തോടെയാണ് വിവരിച്ചതും. പരിഹാസ്യമായ ഈ നിലപാടില്‍ അവര്‍ ലജ്ജിക്കട്ടെയെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ വധിച്ചതിലും ആര്‍എസ്എസുകാരനായതിലും അഭിമാനമേയുള്ളുവെന്നും അയാള്‍ തുടര്‍ന്നു. ഈ പ്രഖ്യാപനവുമായി ചേര്‍ത്തുവയ്ക്കേണ്ടതാണ് 'ഗാന്ധി മര്‍ഡര്‍' (തപന്‍ സിന്‍ഹ), 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' (ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍) തുടങ്ങിയ കൃതികളും. ഗാന്ധിവധത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് സൂചിപ്പിക്കുന്നുണ്ട് അവ. ഗാന്ധിജി ആര്‍എസ്എസിനെ പ്രശംസിച്ചതായുള്ള കെട്ടുകഥയും ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ഇത് പ്യാരേലാല്‍ (മഹാത്മാ- ദി ലാസ്റ്റ് ഫേസ്) പൊളിച്ചുകളഞ്ഞതു ശ്രദ്ധിക്കുക: ആര്‍എസ്എസിന്റെ അച്ചടക്കത്തെക്കുറിച്ച് പ്രശംസാസൂചകമായി ആരോ സംസാരിച്ചപ്പോള്‍ ഗാന്ധിജി ഇങ്ങനെ പ്രതികരിക്കുകയുണ്ടായി: "പക്ഷേ, ഹിറ്റ്ലറുടെ കീഴില്‍ നാസികളും മുസ്സോളിനിയുടെ കീഴില്‍ ഫാസിസ്റ്റുകളും അച്ചടക്കമുള്ളവരായിരുന്നുവെന്നതു മറക്കരുത്...''

ഗോപാല്‍ ഗോഡ്സെയുടെ പ്രസ്താവനകള്‍ക്ക് അടിയൊപ്പു ചാര്‍ത്തുംമട്ടിലാണ് രാമജന്മഭൂമി മുക്തിയജ്ഞസമിതി അധ്യക്ഷന്‍ നിത്യഗോപാല്‍ദാസ് പറഞ്ഞതും. മുസ്ളിങ്ങളെ രക്ഷിക്കാന്‍ ഗാന്ധിജിയുടെ അഹിംസകൊണ്ട് ഒരു പ്രയോജനവുമില്ല. അവരെ പാകിസ്ഥാനിലേക്കു നാടുകടത്താന്‍ അദ്ദേഹം അനുവദിച്ചില്ല. അതേത്തുടര്‍ന്ന് ഗാന്ധിജിക്കുണ്ടായ അവസ്ഥ അര്‍ഹിക്കുന്നതുതന്നെയായിരുന്നു (സ്റ്റേറ്റ്സ്മാന്‍- 1990 നവംബര്‍ 11). എന്നാല്‍ ജയില്‍മോചിതനായി മുപ്പതുവര്‍ഷത്തിനുശേഷം ഗോപാല്‍ ഇങ്ങനെയൊരു പ്രസ്താവനയ്ക്കു തയ്യാറായത് സത്യസന്ധമല്ലെന്ന വാദമുയര്‍ത്തുകയാണ് കെ എം റോയ്. .

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരാന്തപ്പതിപ്പ്

Mr Modi seeks ‘Congress vote bank’

Ever since the 'purely cultural' RSS floated its front political organisation, the Jana Sangh, in 1951, Right-wing Hindu communalists have been accusing the Congress of playing 'vote bank' politics, to wit, seeking Muslim votes.

The success of this tactic has been to obfuscate the more monstrous fact that the Jana Sangh and all its subsequent incarnations have had but one purpose in mind - to consolidate Hindu votes! Whenever this has been pointed out, the RSS has argued that chasing after Hindu votes does not tantamount to communalism or 'vote bank' politics but to strengthen 'nationalism'. One recalls how as early as 1927, Nehru had foreseen that majority communalism would be sought to be projected as 'nationalism' and minority communalism as 'communalism'. Regrettably, after Nehru, Congress regimes have been too pusillanimous to voice that perception, both for fear of losing 'Hindu' votes and because the Congress has always had closet communalists within its ranks.

In recent history, it is in Gujarat under Narendra Modi that the RSS thesis has been sought to be projected and practiced with gusto. Wretchedly, though, the enormous plurality of the Indian polity and the fundamental non-sectarianism of the mass of Indians have almost always repudiated this thesis. Reason why to this day Right-wing Hindu political/electoral fronts of the RSS have never succeeded in garnering more than some 29% of the franchise at any national election. Given that Muslims hardly ever vote for these fronts, the conclusion is obvious that 70% or more Hindus have never voted for them! Thus the BJP's long career of seeking allies among other political formations.

Who would have thought that even a Narendra Modi would one day be obliged, the Gujarat carnage notwithstanding, to make a pitch for Muslim votes. Yet this is precisely what we have witnessed during the recent BJP conclave at Patna in Bihar. A compliment, if you like, to 'Congress vote bank' politics!

Except for the despicable fact that Modi and the Gujarat government have had to take recourse to criminal subterfuge to inaugurate this new career. It has been discovered that Gujarat government posters claiming to showcase Gujarati Muslim women seated at computers and gleefully hammering away at modernity and prosperity were in fact stolen from a website of the much-maligned Shibli College located in much-maligned Azamgarh (heretofore christened by the BJP as 'atank garh'.)

Thus two crimes have come to be committed by the paragon of uprightness, Modi, at once: one, cheating, culpable under Section 420 of the IPC, and violation of copyright laws. We understand that, not surprisingly, the matter is sought to be taken to court, as it ought to be. The larger crime, of course, devolves around a Goebbelesian attempt to hoodwink the nation's electorate into believing a gross untruth. In any Anglo-Saxon or European democracy, this would have been sufficient cause to debar Modi from electoral politics.

Indeed, his imagined counterpart there would have both apologised and resigned. Trust Modi and the BJP, however, to seek to brazen their way out of this treachery to befool the Indian citizen. Interestingly, the treachery having now been found out, what a fine compliment is thereby paid by the 'Hindu-Hriday Samrat' to the Muslims and their educational institutions in Azamgarh, and their fine work at educating Muslim women in modern areas of knowledge revealed to the country at large.This, it must be said, is a most salutary fall-out from the low-level cunning attempted by Modi and the Gujarat government.

And this cunning is of a piece with Modi's unrepentant attempts within Gujarat to hide the interminable facts about official complicity in the massacres of 2002, and in the countless 'encounter' killings thereafter. With the Supreme Court supervised investigations into those episodes of criminality now under way, it is to be hoped that the edifice of lies upon which Modi's government has thus far sought to survive, if not thrive anymore, will equally crumble into the dustbin of India's contemporary history. Just as fact after fact related to terrorist acts committed by Hindu organisations now tumble out of the closet to full view.

The hope that Indian democracy will yet mature into something non-sectarian and noble if its institutions are allowed to function freely and without fear and prejudice may not be misplaced.

*****

Badri Raina
(The writer is a former professor of English at Delhi University)